വിജയ് ഹസാരെയില്‍ വെടിക്കെട്ട് തുടര്‍ന്ന് റിങ്കു സിംഗ്, പിന്നാലെ പരിക്കേറ്റ് പുറത്ത്, ഇന്ത്യക്ക് ആശങ്ക

Published : Jan 06, 2026, 01:37 PM IST
Rinku Singh

Synopsis

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലുമുള്ള റിങ്കു ഉത്തര്‍പ്രദേശിന്‍റെ അടുത്ത മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നേക്കുമെന്നാണ് കരുതുന്നത്.

രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്ന് ഇന്ത്യൻ താരം റിങ്കു സിംഗ്. വിദര്‍ഭക്കെതിരെ അഞ്ചാമനായി ക്രീസിലെത്തിയ റിങ്കു 30 പന്തില്‍ 57 റണ്‍സെടുത്തു നില്‍ക്കുമ്പോള്‍ പരിക്കേറ്റതിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലുള്‍പ്പെട്ട റിങ്കുവിന്‍റെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. മുന്‍കരുതലെന്ന നിലക്കാണ് യുപി ക്യാപ്റ്റൻ കൂടിയായ റിങ്കു ക്രീസ് വിട്ടത് എന്നാണ് കരുതുന്നത്. റിങ്കുവിന് പുറമെ ഓപ്പണര്‍ അഭിഷേക് ഗോസ്വാമി സെഞ്ചുറിയും പ്രിയം ഗാര്‍ഗ്(49 പന്തില്‍ 67), ധ്രൂവ് ജുറെല്‍(61 പന്തില്‍ 56) എന്നിവര്‍ അര്‍ധസെഞ്ചുറികളും നേടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സടിച്ചു.

വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും ഫോമിലാണ് റിങ്കു സിംഗ് ബാറ്റ് ചെയ്യുന്നത്. ഹൈദരാബാദിനെതിരെ 48 പന്തില്‍ 67, ചണ്ഡീഗഡിനെതിരെ 60 പന്തില്‍ 106*, ബറോഡക്കെതിരെ 67 പന്തില്‍ 63, ആസമിനെതിരെ 15 പന്തില്‍ 37*, ജമ്മു കശ്മീരിനെതിരെ 35 പന്തില്‍ 41, വിദര്‍ഭക്കെതിരെ 30 പന്തില്‍ 57 എന്നിങ്ങനെ കഴിഞ്ഞ ആറ് ഇന്നിംഗ്സുകളില്‍ 92.75 ശരാശരിയിലും 145.49 സ്ട്രൈക്ക് റേറ്റിലും 371 റണ്‍സാണ് റിങ്കു ഇതുവരെ അടിച്ചുകൂട്ടിയത്.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലുമുള്ള റിങ്കു ഉത്തര്‍പ്രദേശിന്‍റെ അടുത്ത മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നേക്കുമെന്നാണ് കരുതുന്നത്.എലൈറ്റ് ഗ്രൂപ്പ് ബിയില്‍ അഞ്ച് കളികളില്‍ അഞ്ച് ജയവുമായി ഒന്നാം സ്ഥാനത്താണ് ഉത്തര്‍പ്രദേശ്. അഞ്ച് കളികളില്‍ നാലു ജയമുള്ള വിദര്‍ഭ രണ്ടാം സ്ഥാനത്താണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുസ്തഫിസൂർ റഹ്‌മാനില്‍ തുടങ്ങി, ബംഗ്ലാദേശ്-ബിസിസിഐ പോര് മുറുകുന്നു; കാരണമെന്ത്?
ഹെഡിന് പിന്നാലെ സ്മിത്തിനും സെഞ്ചുറി, റെക്കോര്‍ഡ്, സിഡ്നിയില്‍ ഇംഗ്ലണ്ടിനെതിരെ ഓസീസ് കൂറ്റന്‍ ലീഡിലേക്ക്