റിഷഭ് പന്തിന് സെഞ്ചുറിയില്ല, ധ്രുവ് ജുറെലിനും നിരാശ, അഫ്ഗാനിതിരെ 500 കടന്ന് ഇന്ത്യ, 6 വിക്കറ്റ് നഷ്ടം

Published : Jun 07, 2026, 12:20 PM IST
Rishabh pant apologizes to fans

Synopsis

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 368 റൺസെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഗില്ലും പന്തും ചേര്‍ന്ന് 400 കടത്തി. സ്കോര്‍ 416ല്‍ നില്‍ക്കെ ഗില്ലിനെ മടക്കിയ സലീം സഫിയാണ് അഫ്ഗാന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.

മുള്ളൻപൂര്‍: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടം. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 26റണ്‍സോടെ വാഷിംഗ്ടണ്‍ സുന്ദറും 25 റണ്‍സുമായി മാനവ് സുതാറും ക്രീസില്‍. ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും റിഷഭ് പന്തിന്‍റെയും ധ്രുവ് ജുറെലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം ആദ്യ സെഷനില്‍ നഷ്ടമായത്. ഗില്‍ 126 റണ്‍സടിച്ചപ്പോള്‍ റിഷഭ് പന്ത് 81 റണ്‍സിന് പുറത്തായി. 19 റണ്‍സാണ് ജുറെല്‍ നേടിയത്.അഫ്ഗാന് വേണ്ടി മുഹമ്മദ് സലീം സഫി 4 വിക്കറ്റെടുത്തു.

 

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 368 റൺസെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഗില്ലും പന്തും ചേര്‍ന്ന് 400 കടത്തി. സ്കോര്‍ 416ല്‍ നില്‍ക്കെ ഗില്ലിനെ മടക്കിയ സലീം സഫിയാണ് അഫ്ഗാന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. 177 പന്തില്‍ 126 റണ്‍സെടുത്ത ഗില്‍ 15 ഫോറും ഒരു സിക്സും പറത്തി. റിഷഭ് പന്തും ധ്രുവ് ജുറെലും ചേര്‍ന്ന് ഇന്ത്യയെ 450 കടത്തിയതിന് പിന്നാലെ 19 റണ്‍സെടുത്ത ജുറെല്‍ മടങ്ങി. സലീം സഫി ജുറെലിനെ ബൗള്‍ഡാക്കുകയായിരുന്നു.

 

പിന്നാലെ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന റിഷഭ് പന്തും വീണു. ഷാഹിദിയുടെ പന്തില്‍ അസ്മതുള്ള ഒമര്‍സായിക്ക് ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങിയത്. 121 പന്തില്‍ ആറ് ഫോറും 3 സിക്സും പറത്തിയാണ് പന്ത് 81 റണ്‍സടിച്ചത്. പിന്നീട് സുന്ദറും സുതാറും ചേര്‍ന്ന് ഇന്ത്യയെ 475 റണ്‍സിലെത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐപിഎല്ലിൽ 732 റൺസ് അടിച്ചിട്ടും ഗില്ലിന് ടി20 ടീമിൽ ഇടമില്ല, കടുത്ത തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ബിസിസിഐ
ക്യാപ്റ്റൻസി നഷ്ടമായതിന് പിന്നാലെ സൂര്യകുമാറിന്‍റെ ടീമിനെ വാങ്കഡെയിൽ വീഴ്ത്തി ശ്രേയസ്; മുംബൈ ടി20 ലീഗില്‍ തകർപ്പൻ ജയം