അവൻ ഇന്ത്യയുടെ ആദം ഗില്‍ക്രിസ്റ്റല്ല, അതിനെക്കാള്‍ മികച്ചവൻ, റിഷഭ് പന്തിനെക്കുറിച്ച് അശ്വിന്‍

Published : Jul 09, 2025, 01:20 PM ISTUpdated : Jul 09, 2025, 01:21 PM IST
Rishabh Pant

Synopsis

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ റിഷഭ് പന്തിനെ ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിനോട് താരതമ്യം ചെയ്യുന്നതിനെ എതിര്‍ത്ത് ആര്‍ അശ്വിന്‍.

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും തിളങ്ങിയ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിനോട് താരതമ്യം ചെയ്യുന്നതിനെ എതിര്‍ത്ത് മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍. ആദം ഗില്‍ക്രിസ്റ്റിനോടല്ല അതിനെക്കാള്‍ മികച്ച താരങ്ങളോടാണ് റിഷഭ് പന്തിനെ താരതമ്യം ചെയ്യേണ്ടതെന്ന് അശ്വിന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ഗില്‍ക്രിസ്റ്റിനെക്കാള്‍ മികച്ച പ്രതിരോധമാണ് റിഷഭ് പന്തിന്‍റേതെന്നും അതുകൊണ്ട് തന്നെ പന്തിനെ ഗില്‍ക്രിസ്റ്റിനോട് താരതമ്യം ചെയ്യാനാവില്ലെന്നും അശ്വിന്‍ പറഞ്ഞു. റിഷഭ് പന്തിനെ ആദം ഗില്‍ക്രിസ്റ്റുമായി പലരും താരതമ്യം ചെയ്യാറുണ്ട്. എന്നാല്‍ അത് ശരിയായ താരതമ്യമല്ല, കാരണം ഗില്‍ക്രിസ്റ്റിനെക്കാള്‍ മികച്ച പ്രതിരോധമുള്ള താരമാണ് റിഷഭ് പന്ത്. അതുകൊണ്ട് തന്നെ മറ്റ് മികച്ച ബാറ്റര്‍മാരുമായാണ് പന്തിനെ താരതമ്യം ചെയ്യേണ്ടത്. ഗില്‍ക്രിസ്റ്റിനോടല്ല, റിഷഭ് പന്ത് ചെയ്യുന്ന കാര്യങ്ങള്‍ അവന് മാത്രം ചെയ്യാന്‍ കഴിയുന്നതാണെന്നും അശ്വിന്‍ വ്യക്തമാക്കി.

റിഷഭ് പന്ത് തന്‍റെ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആക്രമണോത്സുക ബാറ്റിംഗിലൂടെ അവന്‍ നമ്മളെയെല്ലാം എന്‍റര്‍ടെയിന്‍ ചെയ്യിക്കാറുണ്ട്. അതുപോലെ തന്നെ ടീമിന് ആവശ്യമുള്ളപ്പോള്‍ മികച്ച പ്രതിരോധം കാഴ്ചവെക്കാനുമവന് കഴിയും. അവന്‍ ഇപ്പോള്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഒരു പുതുമുഖമല്ല, അതുകൊണ്ട് തന്നെ പന്ത് അവന്‍റേതായ നിലവാരം ഉണ്ടാക്കുന്നത് കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്-അശ്വിന്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ റിഷഭ് പന്ത് ആന്‍ഡി ഫ്ലവറിനുശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിക്കറ്റ് കീപ്പറായിരുന്നു. ബര്‍മിംഗ്ഹാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ 25 റണ്‍സെടുത്ത് പുറത്തായ റിഷഭ് പന്ത് രണ്ടാം ഇന്നിംഗ്സില്‍ 58 പന്തില്‍ 65 റൺസെടുത്ത് ഇന്ത്യൻ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശുഭ്മാന്‍ ഗിൽ ലോകകപ്പ് ടീമില്‍ നിന്ന് പുറത്താവാൻ കാരണമായത് 5 കാര്യങ്ങൾ, ഒഴിവാക്കുന്ന കാര്യം അറിയിച്ചത് അവസാന നിമിഷം
അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ട് പൊരുതി വീണു, മൂന്നാം ടെസ്റ്റിലും ജയിച്ചുകയറി ആഷസ് കിരീടം നിലനിര്‍ത്തി ഓസ്ട്രേലിയ