നിരാശപ്പെടുത്തുന്ന ഇന്നിങ്‌സിനിടയിലും സുപ്രധാന നേട്ടം സ്വന്തമാക്കി ഋഷഭ് പന്ത്

Published : Dec 27, 2020, 12:00 PM ISTUpdated : Dec 27, 2020, 12:03 PM IST
നിരാശപ്പെടുത്തുന്ന ഇന്നിങ്‌സിനിടയിലും സുപ്രധാന നേട്ടം സ്വന്തമാക്കി ഋഷഭ് പന്ത്

Synopsis

 ഇന്ത്യക്ക് ഒരു മികച്ച കൂട്ടുകെട്ട് വേണമെന്നിരിക്കെ അനാവശ്യം ഷോട്ടിന് മുതിര്‍ന്നാണ് താരം മടങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നിന് ക്യാച്ച് നല്‍കുകയായിരുന്നു താരം.   

മെല്‍ബണ്‍: ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവന്ന ഋഷഭ് പന്തിന് അവസരം ശരിക്കും മുതലാക്കാനായില്ല. പ്രതീക്ഷ നല്‍കുന്ന തുടക്കം നല്‍കിയെങ്കിലും 29 റണ്‍സിന് താരം പുറത്തായി. ഇന്ത്യക്ക് ഒരു മികച്ച കൂട്ടുകെട്ട് വേണമെന്നിരിക്കെ അനാവശ്യം ഷോട്ടിന് മുതിര്‍ന്നാണ് താരം മടങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. 

വേഗം മടങ്ങിയെങ്കിലും ഒരു നേട്ടം ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ തേടിയെത്തി. ഓസ്‌ട്രേലിയയില്‍ അവര്‍ക്കെതിരെ തുടര്‍ച്ചായി കൂടുതല്‍ തവണ 25 അല്ലെങ്കില്‍ അതില്‍ കൂടുതലോ റണ്‍സ് നേടിയ താരങ്ങളില്‍ ഒരാളായിരിക്കുകയാണ് പന്ത്. കഴിഞ്ഞ എട്ട് ഇന്നിങ്‌സിലും പന്ത് 25ല്‍ കൂടുതല്‍ റണ്‍സ് ഓസീസിനെതിരെ നേടിയിട്ടുണ്ട്. പുറത്താവാതെ നേടിയ 159 റണ്‍സാണ് ഉര്‍ന്ന സ്‌കോര്‍. ഇതുകൂടാതെ ഒരു അര്‍ധ സെഞ്ചുറി പോലും പന്തിന്റെ ബാറ്റില്‍ നിന്ന് പിറന്നിട്ടില്ല.

മുന്‍ ഇംഗ്ലണ്ട് താരം വാല്ലി ഹാമൊണ്ട്, വെസ്റ്റ് ഇന്‍ഡീസിന്റെ  ഇതിഹാസതാരം വിവ് റിച്ചാര്‍ഡ്‌സ്, മുന്‍ ഇന്ത്യന്‍ താരം റുസി സുര്‍ടി എന്നിവര്‍ തുടര്‍ച്ചയായി എട്ട് തവണ ഓസീസിനെതിരെ 25ല്‍ കൂടുതല്‍ റണ്‍സ് നേടി.

മെല്‍ബണില്‍ ഓസീസിനെതിരെ അഞ്ചിന് 256 എന്ന നിലയിലാണ് ഇന്ത്യ. ഇതുവരെ 61 റണ്‍സ് ലീഡുണ്ട് ഇന്ത്യക്ക്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (89), രവീന്ദ്ര ജഡേജ (35) എന്നിവരാണ് ക്രീസില്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'കളി കാണാൻ 4 വിഐപി ടിക്കറ്റ് വേണം', ഐപിഎൽ ടിക്കറ്റിനായി കർണാടക നിയമസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം
വാക്ക് പാലിച്ച് ഹാർദിക്, ലോകകപ്പ് വിജയത്തിന് പിന്നാലെ വാംഖഡെയിലെ ഗ്രൗണ്ട് സ്റ്റാഫിന് 10 ലക്ഷം രൂപ വീതം സമ്മാനം