
വെസ്റ്റിന്‍ഡീസിനെതിരായ മൂന്ന് മത്സര ടി 20 പരമ്പരയില്‍ ഇന്ത്യക്ക് സമ്പൂര്‍ണ ജയം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്ന ഇന്ത്യ മൂന്നാം പോരാട്ടത്തില്‍ 7 വിക്കറ്റിന്‍റെ ജയമാണ് ആഘോഷിച്ചത്. കരീബിയന്‍ പോരാളികള്‍ ഉയര്‍ത്തിയ 147 റണ്‍സ് ലക്ഷ്യം കോലിപ്പട അഞ്ച് പന്ത് ശേഷിക്കെ മറികടന്നു.
59 റണ്‍സ് നേടിയ നായകന്‍ കോലിയും 65 റണ്‍സ് നേടി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തും ചേര്‍ന്നാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. കോലിക്ക് പുറമെ രാഹുല്‍ (20), ധവാന്‍(2) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. മനീഷ് പാണ്ഡെ രണ്ട് രണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ദീപക് ചാഹറിന്‍റെ ക്ലാസിക് പേസാക്രമണമാണ് വിന്‍ഡീസിനെ തകര്‍ത്തത്. കീറോണ്‍ പൊള്ളാര്‍ഡിന്‍റെ അര്‍ധ സെഞ്ചുറിക്കിടയിലും മൂന്ന് വിക്കറ്റുമായി ദീപക് ചാഹറും രണ്ട് പേരെ പുറത്താക്കി നവ്‌ദീപ് സെയ്‌നിയും ചേര്‍ന്ന് വിന്‍ഡീസിനെ 20 ഓവറില്‍ 146-6 എന്ന സ്‌കോറിലൊതുക്കുകയായിരുന്നു. പൊള്ളാര്‍ഡാണ്(58 റണ്‍സ്) വിന്‍ഡീസിന്‍റെ ടോപ് സ്‌കോറര്‍. ദീപക് മൂന്ന് ഓവറില്‍ വെറും നാല് റണ്‍സ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!