'പാളിയിരുന്നെങ്കിൽ ഞാൻ വിഡ്ഢിയായേനെ', സഞ്ജു വീണത് പരാഗിന്‍റെ കെണിയില്‍; വെളിപ്പെടുത്തി രാജസ്ഥാന്‍ നായകന്‍

Published : Mar 31, 2026, 11:44 AM ISTUpdated : Mar 31, 2026, 11:45 AM IST
Sanju Samson Out CSK

Synopsis

സഞ്ജു സാംസൺ നേരിട്ട ആദ്യത്തെ മൂന്ന്-നാല് പന്തുകൾ നിരീക്ഷിച്ച ശേഷമാണ് തങ്ങൾ ആ തന്ത്രവുമായി മുന്നോട്ട് പോയതെന്ന് പരാഗ് വിശദീകരിച്ചു.

ഗുവാഹത്തി: ഐപിഎല്ലിലെ ആദ്യ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസ് നേടിയ വിജയത്തിന് പിന്നിൽ കൃത്യമായ ഗൃഹപാഠമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി നായകൻ റിയാൻ പരാഗ്. പ്രത്യേകിച്ച്, ചെന്നൈയുടെ വലിയ പ്രതീക്ഷയായിരുന്ന സഞ്ജു സാംസണെ വെറും 6 റൺസിന് പുറത്താക്കിയത് മുന്‍കൂട്ടി തയാറാക്കിയ തന്ത്രത്തിന്‍റെ ഭാഗമായിരുന്നുവെന്നും മത്സരശേഷം പരാഗ് പറഞ്ഞു.

സഞ്ജു സാംസൺ നേരിട്ട ആദ്യത്തെ മൂന്ന്-നാല് പന്തുകൾ നിരീക്ഷിച്ച ശേഷമാണ് തങ്ങൾ ആ തന്ത്രവുമായി മുന്നോട്ട് പോയതെന്ന് പരാഗ് വിശദീകരിച്ചു. സഞ്ജു ഭായിയോട് എനിക്ക് ബഹുമാനമുണ്ട്. അദ്ദേഹം നേരിടുന്ന ആദ്യ നാലഞ്ച് പന്തുകൾ എങ്ങോട്ടാണ് കളിക്കുന്നതെന്ന് ഞങ്ങൾ നിരീക്ഷിച്ചു. അതിനനുസരിച്ച് ഫീൽഡർമാരെ വിന്യസിച്ചു. അദ്ദേഹത്തിന് പ്രിയപ്പെട്ട ഷോട്ടിന് പകരം മറ്റൊരു ഷോട്ട് കളിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതൊരു ചൂതാട്ടം പോലെയായിരുന്നു, എങ്കിലും അത് ഞങ്ങൾക്ക് ഗുണകരമായി- പരാഗ് പറഞ്ഞു.

 

സഞ്ജുവിന് ഏറെ ഇഷ്ടപ്പെട്ട പുൾ ഷോട്ടുകൾ കളിക്കാൻ അവസരം നൽകാതെ, അദ്ദേഹത്തെ അസ്വസ്ഥനാക്കുന്ന രീതിയിൽ പന്തെറിയാനാണ് ബൗളർമാർക്ക് നൽകിയ നിർദ്ദേശമെന്നും സഞ്ജു പുറത്തായ ഷോട്ടിനെക്കുറിച്ച് പരാഗ് പറഞ്ഞു. സഞ്ജു പുറത്തായ ആ ഷോട്ട് അദ്ദേഹം കളിക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന് ഷോർട്ട് ബോളുകൾ എറിഞ്ഞു കൊടുത്ത് അത് പുൾ ചെയ്യാൻ ഞങ്ങൾ അനുവദിച്ചില്ല. പകരം ബാറ്റ്സ്മാനെ അസ്വസ്ഥനാക്കുന്ന രീതിയിൽ പന്തെറിയാനാണ് ശ്രമിച്ചത്. ആ തന്ത്രം ഫലിച്ചു. അത് പാളിയിരുന്നെങ്കിൽ ഞാൻ ഇപ്പോൾ ഇവിടെ വിഡ്ഢിയെപ്പോലെ ഇരിക്കേണ്ടി വരുമായിരുന്നു- റിയാൻ പരാഗ് ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു.

തന്‍റെ മുൻ ടീമിനെതിരെ പുതിയ ടീമായ ചെന്നൈയ്ക്ക് വേണ്ടിയുമുള്ള ആദ്യ മത്സരത്തിൽ സഞ്ജുവിന് തിളങ്ങാനായില്ല. 7 പന്തിൽ 6 റൺസ് മാത്രമെടുത്ത് പുറത്തായ സഞ്ജുവിന്‍റെ വിക്കറ്റ് വീഴ്ത്തിയത് രാജസ്ഥാൻ ബൗളർ നാന്ദ്രെ ബർഗറായിരുന്നു. റിയാൻ പരാഗിന്‍റെ കൃത്യമായ ഫീൽഡ് പ്ലേസ്മെന്‍റായിരുന്നു സഞ്ജുവിന്‍റെ വിക്കറ്റിലേക്ക് നയിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശിവം ദുബെയെ പുറത്താക്കിയശേഷം 'വെടിയുതിര്‍ത്ത്' ആഘോഷം, പിന്നിലെ കാരണം വെളിപ്പെടുത്തി രവീന്ദ്ര ജഡേജ
സഞ്ജുവിനെ നിഷ്പ്രഭനാക്കിയ വൈഭവ് ഷോ, ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് രാജസ്ഥാൻ, അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തി ചെന്നൈ