ശിവം ദുബെയെ പുറത്താക്കിയശേഷം 'വെടിയുതിര്‍ത്ത്' ആഘോഷം, പിന്നിലെ കാരണം വെളിപ്പെടുത്തി രവീന്ദ്ര ജഡേജ

Published : Mar 31, 2026, 10:46 AM IST
Ravindra Jadeja Gun Fire

Synopsis

ചെന്നൈ ഇന്നിംഗ്‌സിന്‍റെ എട്ടാം ഓവറിൽ ശിവം ദുബെയെ രവി ബിഷ്‌ണോയിയുടെ കൈകളിൽ എത്തിച്ച ശേഷമായിരുന്നു ജഡേജ വെടിയുതിര്‍ത്ത് ആഘോഷിച്ചത്.

ഗുവാഹത്തി: ഐപിഎ‌ൽ പത്തൊമ്പതാം സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ശിവം ദുബെയെ പുറത്താക്കിയ ശേഷം നടത്തിയ 'ഗൺ ഫയറിംഗ്' ആഘോഷത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി രവീന്ദ്ര ജഡേജ. നീണ്ട 13 വർഷത്തെ ചെന്നൈ ബന്ധം അവസാനിപ്പിച്ചാണ് ജ‍ഡേജ ഇത്തവണ തന്‍റെ പഴയ ടീമായ രാജസ്ഥാൻ റോയൽസിലേക്ക് മടങ്ങിയെത്തിയത്.

ചെന്നൈ ഇന്നിംഗ്‌സിന്‍റെ എട്ടാം ഓവറിൽ ശിവം ദുബെയെ രവി ബിഷ്‌ണോയിയുടെ കൈകളിൽ എത്തിച്ച ശേഷമായിരുന്നു ജഡേജ വെടിയുതിര്‍ത്ത് ആഘോഷിച്ചത്. താൻ ചെന്നൈക്ക് വേണ്ടി കളിക്കുമ്പോഴും ഇത്തരത്തില്‍ ആഘോഷിക്കാറുണ്ടെന്നും രാജസ്ഥാനിലെത്തിയപ്പോള്‍ എന്തുകൊണ്ട് അത് ഇവിടെയും തുടർന്നുകൂടാ എന്ന് ചിന്തിച്ചുവെന്നും ജഡേജ ജിയോ ഹോട്ട്സ്റ്റാറിനോട് പറഞ്ഞു.

2012 മുതൽ 2025 വരെ ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ അവിഭാജ്യ ഘടകമായിരുന്നു ജഡേജ. 2026 സീസണിന് മുന്നോടിയായി സഞ്ജു സാംസണെ ടീമിലെത്തിച്ച ചെന്നൈ പകരം ട്രേഡിലൂടെ ജഡേജയെയും സാം കറനെയും വിട്ടുനല്‍കുകയായിരുന്നു. 12-13 വർഷം കളിച്ച ഒരു ടീമിനെ വിട്ടുപോരുന്നത് വൈകാരികമായി പ്രയാസകരമായിരുന്നു. എന്നാൽ ഇതൊരു യാത്രയുടെ ഭാഗമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്‍റെ ആദ്യ ഐപിഎൽ കിരീടം നേടിയ ടീമിലേക്കാണ് ഞാൻ മടങ്ങിയെത്തുന്നത് എന്നത് സന്തോഷകരമായ കാര്യമാണ്. അണ്ടർ-19 ലോകകപ്പിന് ശേഷം എന്‍റെ ഐപിഎൽ യാത്ര തുടങ്ങിയത് ഇവിടെയാണ്. ആ ഓർമ്മകൾ എന്നും സ്പെഷ്യലാണെന്നും ജഡേജ പറഞ്ഞു.

 

ബാറ്റിംഗിന് അവസരം കിട്ടിയില്ലെങ്കിലും തന്‍റെ പഴയ ടീമിനെതിരെ പന്തുകൊണ്ട് ജഡേജ തിളങ്ങിയിരുന്നു. മൂന്ന് ഓവറിൽ വെറും 18 റൺസ് മാത്രം വഴങ്ങി സർഫറാസ് ഖാൻ, ശിവം ദുബെ എന്നിവരുടെ നിർണായക വിക്കറ്റുകൾ ജഡേജ സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈയെ 127 റൺസിൽ ഒതുക്കിയ രാജസ്ഥാൻ, 47 പന്തുകൾ ബാക്കി നിത്തി എട്ടു വിക്കറ്റിന് ജയിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സഞ്ജുവിനെ നിഷ്പ്രഭനാക്കിയ വൈഭവ് ഷോ, ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് രാജസ്ഥാൻ, അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തി ചെന്നൈ
വൈഭവിന് അതിവേഗ അര്‍ധ സെഞ്ചുറി; ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്