സെഞ്ചുറിയുമായി വീണ്ടും രോഹന്‍ കുന്നുമ്മൽ, ഒമാൻ ചെയർമാൻസ് ഇലവനെ 76 റൺസിന് തകര്‍ത്ത് കേരളം

Published : Apr 26, 2025, 12:58 PM IST
സെഞ്ചുറിയുമായി വീണ്ടും രോഹന്‍ കുന്നുമ്മൽ, ഒമാൻ ചെയർമാൻസ് ഇലവനെ 76 റൺസിന് തകര്‍ത്ത് കേരളം

Synopsis

പരമ്പരയിൽ രോഹന്‍റെ രണ്ടാം സെഞ്ച്വറിയാണ് ഇത്. ആദ്യ മൽസരത്തിലും രോഹൻ സെഞ്ച്വറി നേടിയിരുന്നു.

മസ്കറ്റ്: ഒമാൻ ചെയർമാൻസ് ഇലവനുമായുള്ള മൂന്നാം ഏകദിന മൽസരത്തിൽ കേരളത്തിന് 76 റൺസിന്‍റെ തകര്‍പ്പൻ ജയം. 45 ഓവർ വീതമാക്കി ചുരുക്കിയ മൽസരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം രോഹൻ കുന്നുമ്മലിന്‍റെ സെഞ്ചുറി കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ ടീമിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് മാത്രമെ നേടാനായുള്ളു.ജയത്തോടെ നാല് മൽസരങ്ങളടങ്ങിയ പരമ്പരയിൽ കേരളം 2-1ന് മുന്നിലെത്തി. പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും. സ്കോര്‍ കേരളം 45 ഓവറില്‍ 295-8, ഓമാന്‍ ചെയര്‍മാന്‍സ് ഇലവൻ 45 ഓവറില്‍ 219-8.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി മുൻനിര ബാറ്റർമാർ മികച്ച പ്രകടനം കാഴ്ച വച്ചു. അഭിഷേക് നായരും രോഹൻ കുന്നുമ്മലും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 59 റൺസ് പിറന്നു. അഭിഷേക് നായർ 22 റൺസെടുത്ത് പുറത്തായി. തുടർന്ന് രണ്ടാം വിക്കറ്റിൽ രോഹൻ കുന്നുമ്മലും മൊഹമ്മദ് അസറുദ്ദീനും ചേർന്ന് നേടിയ 156 റൺസാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്. രോഹൻ 130ഉം അസറുദ്ദീൻ 78ഉം റൺസെടുത്തു. 95 പന്തുകളിൽ 18 ഫോറും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു രോഹന്‍റെ ഇന്നിങ്സ്. പരമ്പരയിൽ രോഹന്‍റെ രണ്ടാം സെഞ്ച്വറിയാണ് ഇത്. ആദ്യ മൽസരത്തിലും രോഹൻ സെഞ്ച്വറി നേടിയിരുന്നു.

'ഇവനിതെന്താണ് കാണിക്കുന്നത്', കാമിന്ദു മെന്‍ഡിസ് ഫ്രീ ഹിറ്റ് നഷ്ടമാക്കിയപ്പോൾ കാവ്യ മാരന്‍റെ പ്രതികരണം

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ ചെയർമാൻസ് ഇലവന് വേണ്ടി മൂന്ന് പേർ മാത്രമാണ് ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചത്. ജതീന്ദർ സിങ് 60ഉം മുജീബൂർ അലി 40ഉം, സുഫ്യാൻ മെഹ്മൂദ് 49ഉം റൺസെടുത്തു. തുടർന്ന് എത്തിയവർ  അവസരത്തിനൊത്ത് ഉയരാതെ പോയതോടെ ഒമാൻ ചെയർമാൻസ് ഇലവന്‍റെ മറുപടി 219ൽ അവസാനിച്ചു.കേരളത്തിന് വേണ്ടി ബേസിൽ എൻ പി മൂന്നും ബിജു നാരായണൻ രണ്ട് വിക്കറ്റും വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

കൂച്ച് ബെഹാര്‍ ട്രോഫി: മുഹമ്മദ് ഇനാന് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ ജാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്
എന്തുകൊണ്ട് റിങ്കു സിംഗിനെ ടീമില്‍ നിന്നൊഴിവാക്കി? കൂടുതലൊന്നും പ്രതികരിക്കാതെ സൂര്യകുമാര്‍ യാദവ്