ടി20 ലോകകപ്പ്: സിക്സര്‍ നേട്ടത്തില്‍ യുവിയെയും പിന്നിലാക്കി ഹിറ്റ്‌മാന്‍

Published : Oct 27, 2022, 02:00 PM IST
ടി20 ലോകകപ്പ്:  സിക്സര്‍ നേട്ടത്തില്‍ യുവിയെയും പിന്നിലാക്കി ഹിറ്റ്‌മാന്‍

Synopsis

പത്താം ഓവറില്‍ ബാസ് ഡി ലീഡിനെതിരെ സിക്സര്‍ നേടിയതോടെ ടി20 ലോകകപ്പില്‍ രോഹിത് നേടിയ സിക്സുകളുടെ എണ്ണം 34 ആയി. 33 സിക്സര്‍ നേടിയിട്ടുള്ള യുവരാജ് സിംഗിനെയാണ് രോഹിത് ഇന്ന് പിന്നിലാക്കിയത്. 24 സിക്സുകള്‍ നേടിയിട്ടുള്ള വിരാട് കോലിയാണ് ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ളത്.

സിഡ്നി: ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യയുടെ തുടക്കം പാളിയെങ്കിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധസെഞ്ചുറി നേടി ഫോമിലേക്ക് മടങ്ങിയെത്തിയത് ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയായി. തുടക്കത്തിലെ ഫ്രെഡ് ക്ലാസന്‍റെ പന്തില്‍ രോഹിത് നല്‍കിയ അനായാസ ക്യാച്ച് ടിം പ്രിംഗിള്‍ നിലത്തിട്ടത് ഇന്ത്യക്ക് ആശ്വാസമായി. 39 പന്തില്‍ മൂന്ന് സിക്സും നാലു ഫോറും പറത്തി 53 റണ്‍സെടുത്ത രോഹിത് ലോകകപ്പിലെ സിക്സര്‍ നേട്ടത്തില്‍ ഇന്ത്യന്‍ റെക്കോര്‍ഡും സ്വന്തം പേരിലാക്കിയാണ് മടങ്ങിയത്.

പത്താം ഓവറില്‍ ബാസ് ഡി ലീഡിനെതിരെ സിക്സര്‍ നേടിയതോടെ ടി20 ലോകകപ്പില്‍ രോഹിത് നേടിയ സിക്സുകളുടെ എണ്ണം 34 ആയി. 33 സിക്സര്‍ നേടിയിട്ടുള്ള യുവരാജ് സിംഗിനെയാണ് രോഹിത് ഇന്ന് പിന്നിലാക്കിയത്. ആദ്യ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍രെ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ഒരോവറില്‍ ആറ് സിക്സ് പറത്തി യുവി റെക്കോര്‍ഡിട്ടിരുന്നു. 24 സിക്സുകള്‍ നേടിയിട്ടുള്ള വിരാട് കോലിയാണ് ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ളത്.

ചരിത്ര തീരുമാനം; ഇനി ഇന്ത്യന്‍ ക്രിക്കറ്റില്‍ പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യ മാച്ച് ഫീ

2007ലെ ആദ്യ ടി20 ലോകകപ്പ് മുതല്‍ ഇന്ത്യക്കായി കളിക്കുന്ന രോഹിത് എട്ട് ടി20 ലോകകപ്പിലും ഇന്ത്യക്കായി കളിച്ച ഒരേയൊരു കളിക്കാരനുമാണ്. എന്നാല്‍ ലോകകപ്പിലെ സിക്സര്‍ നേട്ടത്തില്‍ ഒന്നാമനായ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ‌ലിന് അടുത്തൊന്നും ആരുമില്ല. 63 സിക്സുകളാണ് ഗെയ്ല്‍ ലോകകപ്പില്‍ അടിച്ചുപറത്തിയത്.

നെതര്‍ലന്‍ഡ്സിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആഗ്രഹിച്ച തുടക്കമല്ല കിട്ടിയത്. സ്ലോ പിച്ചില്‍ ബാറ്റിംഗ് ദുഷ്കരമായപ്പോള്‍ പവര്‍ പ്ലേയില്‍ തകര്‍ത്തടിക്കാന്‍ ഇന്ത്യക്കായില്ല.പവര്‍ പ്ലേയിലെ മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ കെ എല്‍ രാഹുല്‍ മടങ്ങി. ആദ്യ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെ ഇന്ത്യക്ക് നെതര്‍ലന്‍ഡ്സിനെതിരെ നേടാനായുള്ളു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പരിഭവങ്ങളില്ല, തന്‍റെ നാട്ടിലെത്തിയ സഞ്ജുവിനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് ജിതേഷ് ശര്‍മ; ആരാധകരെല്ലാം ഡബിൾ ഹാപ്പി!
ചില പൊരുത്തക്കേടുകൾ, മുഹമ്മദ് ഷമിക്കും എസ്ആആർ ഹിയറിങ്; ഹാജരായതിന് പിന്നാലെ ജനങ്ങളോട് അഭ്യർഥന