സച്ചിന്‍ മൂന്നാമത്, സെവാഗിന് ഇടമില്ല, ഏകദിനങ്ങളിലെ ഏറ്റവും മികച്ച 5 ഇന്ത്യൻ ബാറ്റര്‍മാരെ തെരഞ്ഞെടുത്ത് ഗ്ലെൻ മഗ്രാത്ത്

Published : Oct 29, 2025, 10:23 AM IST
sachin mcgrath

Synopsis

ബാറ്റിംഗ് ഇതഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് മഗ്രാത്തിന്‍റെ പട്ടികയില്‍ മൂന്നാം സ്ഥാനം മാത്രമാണുള്ളത് എന്നതാണ് പ്രത്യേകത.

സിഡ്നി: ഇന്ത്യ-ഓസ്ട്രേിലയ ഏകദിന പരമ്പര പൂര്‍ത്തിയായതിന് പിന്നാലെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച 5 ഇന്ത്യൻ ബാറ്റര്‍മാരുടെ പേരുമായി ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ രോഹിത് ശര്‍മ സെഞ്ചുറിയും വിരാട് കോലി അര്‍ധസെഞ്ചുറിയും നേടി ഇന്ത്യൻ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മഗ്രാത്ത് ഏകദിനങ്ങളിലെ ഏറ്റവും മികച്ച അഞ്ച് ഇന്ത്യൻ ബാറ്റര്‍മാരെ തെരഞ്ഞെടുത്തത്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരവും മഗ്രാത്തിനെതിരെ ഒട്ടേറെ ഐഹിഹാസിക പോരാട്ടങ്ങളില്‍ നേര്‍ക്കനേര്‍ ഏറ്റുമുട്ടുകയും ചെയ്തിട്ടുണ്ടെങ്കിലും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് മഗ്രാത്തിന്‍റെ പട്ടികയില്‍ മൂന്നാം സ്ഥാനം മാത്രമാണുള്ളത് എന്നതാണ് പ്രത്യേകത. ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളും റണ്‍സില്‍ സച്ചിന് പുറകില്‍ രണ്ടാം സ്ഥാനത്തുമുള്ള വിരാട് കോലിയാണ് മഗ്രാത്തിന്‍റെ പട്ടികയില്‍ ഒന്നാമത്.

സച്ചിനും മുകളില്‍ രോഹിത്

ഓസ്ട്രേലിയക്കെതിരായ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയ മുന്‍ നായകന്‍ രോഹിത് ശര്‍മയാണ് മഗ്രാത്ത് സച്ചിന് മുമ്പ് രണ്ടാം സ്ഥാനക്കാരനായി തെരഞ്ഞെടുത്തത്. ഏകദിന ക്രിക്കറ്റില്‍ മൂന്ന് ഡബിൾ സെഞ്ചുറികള്‍ നേടിയ രോഹിത്തിന്‍റെ പ്രകടനം അസാമാന്യമാണെന്ന് മഗ്രാത്ത് പറഞ്ഞു. 276 ഏകദിനങ്ങളില്‍ നിന്നായി 11000ത്തിലേറെ റണ്‍സടിച്ച രോഹിത് ഏകദിന സ്പെഷ്യലിസ്റ്റായി ചുരുങ്ങിപ്പോയത് നിര്‍ഭാഗ്യകരമാണെന്നും മഗ്രാത്ത് വ്യക്തമാക്കി. ഒന്നാം സ്ഥാനത്ത് വിരാട് കോലിയെ മറികടന്നൊരു താരത്തെ ചിന്തിക്കുന്നത് പോലും അസാധ്യമാണെന്നും മഗ്രാത്ത് പറഞ്ഞു.

മഗ്രാത്തിന്‍റെ പട്ടികയില്‍ സച്ചിന്‍ മൂന്നാമതാണ്. യുവരാജ് സിംഗും എം എസ് ധോണിയുമാണ് ഏകദിന ക്രിക്കറ്റില്‍ മഗ്രാത്ത് തെരഞ്ഞെടുത്ത ടോപ് 5 ഇന്ത്യൻ ബാറ്റര്‍മാര്‍. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗ് മഗ്രാത്തിന്‍റെ പട്ടികയില്‍ ഇടം നേടിയില്ലെന്നതും ശ്രദ്ധേയമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കിവീസ് പരീക്ഷ: എല്ലാ കണ്ണുകളും സഞ്ജു സാംസണില്‍; 'ചേട്ടന്‍' അടിച്ചു തകര്‍ക്കുമെന്ന് കണക്കുകള്‍
കരിയർ തുലാസില്‍; ന്യൂസിലൻഡ് പരമ്പരയും ലോകകപ്പും സൂര്യകുമാർ യാദവിന് എത്ര നിർണായകം?