‘റുതുരാജ് മോശം ക്യാപ്റ്റനെന്ന് സഞ്ജു ഒരിക്കലും പറഞ്ഞിട്ടില്ല', വ്യാജ വാര്‍ത്തയുടെ ചുരുളഴിച്ച് ആകാശ് ചോപ്ര

Published : Aug 17, 2026, 07:38 PM ISTUpdated : Aug 17, 2026, 07:39 PM IST
Sanju Samson-Ruturaj Gaikwad

Synopsis

കഴിഞ്ഞ ഐപിഎൽ സീസണിന് മുമ്പ് രാജസ്ഥാൻ റോയൽസിൽ നിന്ന് ട്രേഡിലൂടെ ചെന്നൈ സൂപ്പർ കിംഗ്സിലെത്തിയ സഞ്ജു ഒരു അഭിമുഖത്തിൽ സംസാരിച്ചു എന്ന രീതിയിലായിരുന്നു പ്രചരണം.

ചെന്നൈ: ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിനെക്കുറിച്ച് അഭിമുഖത്തില്‍ മലയാളി താരം സഞ്ജു സാംസൺ പറഞ്ഞതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ മുന്‍ താരം ആകാശ് ചോപ്ര. സഞ്ജു റുതുരാജിനെ വിമർശിച്ചുകൊണ്ട് അഭിമുഖം നൽകി എന്ന തരത്തിൽ എക്സ് പ്ലാറ്റ്‌ഫോമിൽ വൈറലായ പോസ്റ്റ് വ്യാജമാണെന്ന് ആകാശ് ചോപ്ര വ്യക്തമാക്കി.

കഴിഞ്ഞ ഐപിഎൽ സീസണിന് മുമ്പ് രാജസ്ഥാൻ റോയൽസിൽ നിന്ന് ട്രേഡിലൂടെ ചെന്നൈ സൂപ്പർ കിംഗ്സിലെത്തിയ സഞ്ജു ഒരു അഭിമുഖത്തിൽ സംസാരിച്ചു എന്ന രീതിയിലായിരുന്നു പ്രചരണം. റുതുരാജിന് കീഴിൽ സിഎസ്കെ പരാജയപ്പെടുന്ന സാഹചര്യത്തിൽ ടീമിനെ നയിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന്, ഞാൻ സിഎസ്കെയെ ഏല്‍പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ തയാറാണെന്നാണ് പ്രചരിക്കുന്ന വീഡിയോയില്‍ സഞ്ജു പറയുന്നത്. റുതുരാജിന്‍റെ ക്യാപ്റ്റൻസിയിൽ സിഎസ്കെ ഒന്നും നേടിയിട്ടില്ലെന്നും റുതുരാജ് വളരെ മോശം ക്യാപ്റ്റനാണെന്നും ലോകത്തിലെ ഏറ്റവും മികച്ച 11 കളിക്കാരെ നൽകിയാലും അവന് കിരീടം നേടാനാകില്ലെന്നും സഞ്ജു പറഞ്ഞുവെന്ന വ്യാജ പോസ്റ്റാണ് എക്സില്‍ പ്രചരിച്ചത്.

തന്‍റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആകാശ് ചോപ്ര ഈ വ്യാജ പ്രചരണത്തിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തിയത്. ആളുകൾ ഈ വ്യാജ പോസ്റ്റ് വായിക്കുകയും അത് സത്യമാണെന്ന് കരുതി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. സഞ്ജുവിന് ക്യാപ്റ്റൻസി നൽകണം എന്ന് പലരും അഭിപ്രായപ്പെടുന്നു. എന്നാൽ അത്തരമൊരു അഭിമുഖം നടന്നിട്ടേയില്ല. സഞ്ജു അങ്ങനെ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. അത് പൂർണ്ണമായും കെട്ടിച്ചമച്ച വാർത്തയാണെന്നും ചോപ്ര വ്യക്തമാക്കി.

2023-ൽ അഞ്ചാം കിരീടം നേടിയതിന് ശേഷം തുടർച്ചയായ സീസണുകളിൽ ചെന്നൈ സൂപ്പർ കിംഗ്സിന് പ്ലേഓഫിൽ എത്താൻ സാധിച്ചിരുന്നില്ല. 2024-ൽ അഞ്ചാം സ്ഥാനത്തും, 2025-ൽ ഗെയ്ക്‌വാദിന് പരിക്കേറ്റതിനെത്തുടർന്ന് ധോണി നയിച്ചിട്ടും അവസാന സ്ഥാനത്തുമാണ് സിഎസ്കെ ഫിനിഷ് ചെയ്തത്. 2026-ൽ ഗെയ്ക്‌വാദ് ക്യാപ്റ്റൻസിയിൽ തിരിച്ചെത്തിയെങ്കിലും 6 ജയങ്ങളോടെ എട്ടാം സ്ഥാനത്താണ് ടീം സീസൺ അവസാനിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗാല്ലെ ടെസ്റ്റിൽ ചരിത്ര നേട്ടവുമായി രവീന്ദ്ര ജഡേജ; കപിൽ ദേവിനൊപ്പം എലൈറ്റ് ക്ലബ്ബിൽ
ദിനുഷയുടെ സെഞ്ചുറിയില്‍ ഫോളോ ഓണ്‍ ഒഴിവാക്കി ലങ്ക, ഗാലെ ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ്