രഞ്ജി ട്രോഫി: മുംബൈക്കെതിരെ ഏകദിന ശൈലിയില്‍ സഞ്ജു സാംസണ്‍! ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി കേരളം പൊരുതുന്നു

Published : Jan 20, 2024, 01:02 PM ISTUpdated : Jan 20, 2024, 01:07 PM IST
രഞ്ജി ട്രോഫി: മുംബൈക്കെതിരെ ഏകദിന ശൈലിയില്‍ സഞ്ജു സാംസണ്‍! ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി കേരളം പൊരുതുന്നു

Synopsis

മോശമല്ലാത്ത തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റി രോഹന്‍ - കൃഷ്ണ പ്രസാദ് സഖ്യം 46 റണ്‍സ് ചേര്‍ത്തു. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുകയെന്ന രീതിയാണ് ഇരുവരും സ്വീകരിച്ചത്.

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മുംബൈക്കെതിരായ മത്സരത്തില്‍ ആദ്യ ഇന്നിംഗ്‌സ് ലീഡിനായി കേരളം പൊരുതുന്നു.  തുമ്പ, സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 251 റണ്‍സ് പിന്തുടരുന്ന കേരളം രണ്ടാം ദിനം ലഞ്ചിന് ശേഷം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തിട്ടുണ്ട്. സച്ചിന്‍ ബേബി (36), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (29) എന്നിവരാണ് ക്രീസില്‍. കൃഷ്ണ പ്രസാദ് (21), രോഹന്‍ പ്രേം (0), രോഹന്‍ കുന്നുമ്മല്‍ (56) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. മോഹിത് അവാസ്തി രണ്ട് വിക്കറ്റ് നേടി. ശിവം ദുബെയ്ക്ക് ഒരു വിക്കറ്റുണ്ട്. നേരത്തെ, ശ്രേയസ് ഗോപാലിന്റെ നാല് വിക്കറ്റ് പ്രകടനമാണ് മുംബൈയെ തകര്‍ത്തത്.

മോശമല്ലാത്ത തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റി രോഹന്‍ - കൃഷ്ണ പ്രസാദ് സഖ്യം 46 റണ്‍സ് ചേര്‍ത്തു. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുകയെന്ന രീതിയാണ് ഇരുവരും സ്വീകരിച്ചത്. എന്നാല്‍ എട്ടാം ഓവറിലെ ആദ്യ പന്തില്‍ കൃഷ്ണ പ്രസാദിന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി നാല് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു കൃഷ്ണപ്രസാദിന്റെ ഇന്നിംഗ്‌സ്. പിന്നീടെത്തിയ രോഹന് നാല് പന്ത് മാത്രമായിരുന്നു ആയുസ്. ഇതോടെ രണ്ടിന് 46 എന്ന നിലയിലായി കേരളം. തുടര്‍ന്ന് സച്ചിന്‍ ബേബി - രോഹന്‍ സഖ്യം പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇരുവരും 63 റണ്‍സ് കൂട്ടിചേര്‍ത്തു. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി ഉടന്‍ രോഹനെ, ദുബെ ബൗള്‍ഡാക്കുകയായിരുന്നു. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്.

പിന്നാലെ സഞ്ജു ക്രീസിലേക്ക്. ഏകദിന ശൈലിയിലാണ് സഞ്ജു ബാറ്റ് വീശുന്നത്. ഇതുവരെ 24 പന്തുകള്‍ നേരിട്ട താരം നാല് ബൗണ്ടറികളും നേടി. മറുഭാഗത്ത് സച്ചിന്‍ ബേബി ഉറച്ചുനില്‍ക്കുന്നു. 72 പന്തുകള്‍ നേരിട്ട സച്ചിന്‍ മൂന്ന് ബൗണ്ടറികളും കണ്ടെത്തി.

നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ മുംബൈയെ കേരളം 251ന് എറിഞ്ഞിടുകയായിരുന്നു. തനുഷ് കൊട്യന്‍ (56), ഭുപന്‍ ലാല്‍വാനി (50), ശിവം ദുബെ (51) എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ തിളങ്ങിയത്. ഇന്ത്യന്‍ സീനിയര്‍ താരവും മുംബൈ ക്യാപ്റ്റനുമായി അജന്‍ക്യ രഹാനെ ഗോള്‍ഡന്‍ ഡക്കായി. മുംബൈയുടെ ഇന്നിംഗ്‌സിന് ശേഷം ആദ്യ ദിവസത്തെ കളി നിര്‍ത്തിവെക്കുകയായിരുന്നു. ശ്രയസിന് പുറമെ ബേസില്‍ തമ്പി, ജലജ് സക്സേന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), രോഹന്‍ കുന്നുമ്മല്‍, രോഹന്‍ പ്രേം, കൃഷ്ണ പ്രസാദ്, സച്ചിന്‍  ബേബി, വിഷ്ണു വിനോദ്, ശ്രേയസ് ഗോപാല്‍, ജലജ് സക്സേന, ബേസില്‍ തമ്പി, നിതീഷ് എം ഡി, വിശ്വേഷര്‍ സുരേഷ്.

സാനിയയുമായി പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഷൊയ്ബ് മാലിക്കിന് വീണ്ടും വിവാഹം! ചിത്രങ്ങള്‍ പങ്കുവച്ച് താരം

PREV
Read more Articles on
click me!

Recommended Stories

ടീമിലെത്തിയത് ജിതേഷ് ശര്‍മയുടെ പകരക്കാരനായി, മുഷ്താഖ് അലി ട്രോഫിയിൽ ലോക റെക്കോര്‍ഡ് സെഞ്ചുറിയുമായി ബറോഡ താരം
മുഷ്താഖ് അലി ട്രോഫി; ടോപ് സ്കോററായത് രോഹൻ, ആസമിനെതിരെയും തകര്‍ന്നടിഞ്ഞ് കേരളം, കുഞ്ഞൻ വിജയലക്ഷ്യം