സഞ്ജു തിരിച്ചെത്തി, കൂടെ ബുമ്രയും; ഹാര്‍ദിക് പാണ്ഡ്യ കാത്തിരിക്കണം, അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

Published : Sep 01, 2026, 06:01 PM IST
Sanju Samson

Synopsis

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണും ജസ്പ്രീത് ബുമ്രയും ടീമിൽ തിരിച്ചെത്തിയപ്പോൾ പരിക്കിൽ നിന്ന് മോചിതനാകാത്ത ഹാർദിക് പാണ്ഡ്യക്ക് ഇടം ലഭിച്ചില്ല. ശ്രേയസ് അയ്യരാണ് ടീമിനെ നയിക്കുന്നത്.

മുംബൈ: അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ്‍ ഇടംപിടിച്ചു. മറ്റു ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ എന്നിവരും ടീമിലുണ്ട്. നേരത്തെ സഞ്ജുവിനെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ഇടം പിടിക്കാന്‍ സാധിച്ചില്ല. പരിക്കില്‍ നിന്നും അദ്ദേഹം പൂര്‍ണമായും മോചിതനായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ എന്നിവര്‍ ടീമില്‍ ഉണ്ടെങ്കിലും ഫിറ്റ്‌നെസ് തെളിയിച്ചാല്‍ മാത്രമെ ടീമിലിടം നേടൂ.

അഫ്ഗാനിസ്ഥാന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ്മ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി*, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍*, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ*, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ*.

ശ്രേയസ് അയ്യര്‍ ടീമിനെ നയിക്കുമ്പോള്‍ തിലക് വര്‍മ്മയാണ് ഉപനായകന്‍. അതേസമയം, ജസ്പ്രിത് ബുമ്രയ്ക്കും ഇത് തിരിച്ചുവരവാണ്. ഈ വര്‍ഷത്തെ ടി20 ലോകകപ്പ് ഫൈനലിലാണ് ഹാര്‍ദിക് അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. മെയ് 24-ന് നടന്ന ഐപിഎല്‍ മത്സരത്തിലായിരുന്നു അദ്ദേഹത്തിന്റെ അവസാന ഓണ്‍-ഫീല്‍ഡ് പ്രകടനം.

പരിക്കിനെ തുടര്‍ന്ന് അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളും അദ്ദേഹത്തിന് നഷ്ടമായിരുന്നു. ബാംഗ്ലൂരിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ കഠിന പരിശീലനം നടത്തിവരുന്നതിനിടെ അദ്ദേഹത്തിന് വീണ്ടും കാല്‍മുട്ടിന് പരിക്കേറ്റതായും, അത് കാരണം ബോളിംഗ് താല്‍ക്കാലികമായി നിര്‍ത്തേണ്ടി വന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ മാസം 13നാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളും ദില്ലിയാണ് നടക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മിസ്ബ-ഉല്‍-ഹഖ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് രാജിവെച്ചു
ഷാര്‍ദ്ദുല്‍ താക്കൂര്‍ പുറത്ത്, അടുത്ത രഞ്ജി സീസണിലേക്ക് പുതിയ നായകനെ പ്രഖ്യാപിച്ച് മുംബൈ