Latest Videos

റണ്‍വേട്ടയിലും സഞ്ജുവിന്റെ കുതിപ്പ്! രോഹിത്തിന് ഒരു സ്ഥാനം നഷ്ടം; ആദ്യ പത്തില്‍ മൂന്ന് രാജസ്ഥാന്‍ താരങ്ങള്‍

By Web TeamFirst Published Apr 23, 2024, 10:07 AM IST
Highlights

എട്ട് മത്സരങ്ങളില്‍ 62.80 ശരാശരിയില്‍ 314 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 152.43 സ്‌ട്രൈക്കറ്റ് റേറ്റും സഞ്ജുവിനുണ്ട്. മുംബൈക്കെതിരായ മത്സരത്തിന് മുമ്പ് എട്ടാം സ്ഥാനത്തായിരുന്നു സഞ്ജു. 

ജയ്പൂര്‍: ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ച് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 28 പന്തില്‍ 38 റണ്‍സുമായി സഞ്ജു പുറത്താവാതെ നിന്നിരുന്നു. ഇതോടെയാണ് മലയാളി താരം നാലാമെത്തിയത്. എട്ട് മത്സരങ്ങളില്‍ 62.80 ശരാശരിയില്‍ 314 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 152.43 സ്‌ട്രൈക്കറ്റ് റേറ്റും സഞ്ജുവിനുണ്ട്. മുംബൈക്കെതിരായ മത്സരത്തിന് മുമ്പ് എട്ടാം സ്ഥാനത്തായിരുന്നു സഞ്ജു. 

മറ്റൊരു രാജസ്ഥാന്‍ റിയാന്‍ പരാഗ് മൂന്നാം സ്ഥാനത്തുണ്ട്. ഏഴ് ഇന്നിംഗ്‌സില്‍ നിന്ന് 318 റണ്‍സ് പരാഗ് നേടിയിട്ടുണ്ട്. 63.60 ശരാശരിയിലും 161.42 സ്‌ട്രൈക്ക് റേറ്റിലുമാണ് പരാഗ് ഇത്രയും റണ്‍സ് അടിച്ചെടുത്തത്. മുംബൈക്കെതിരായ മത്സരത്തില്‍ താരത്തിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോലി ഒന്നാമത് തുടരുന്നു. എട്ട് മത്സരങ്ങളില്‍ 379 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 63.17 ശരാശരിയിലും 150.40 സ്ട്രൈക്ക് റേറ്റുമുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ട്രാവിസ് ഹെഡാണ് രണ്ടാമത്. 

ഇനി വരുന്നത് സഞ്ജുവിന്റെ ഇന്ത്യ? രോഹിത്തിന് ശേഷം സഞ്ജു സാംസണ്‍ ഇന്ത്യയെ നയിക്കണമെന്ന് ഇതിഹാസ സ്പിന്നര്‍

ആറ് ഇന്നിംഗ്‌സുകള്‍ മാത്രം കളിച്ച ഹെഡിന് ഇപ്പോള്‍ 324 റണ്‍സുണ്ട്. 54.00 ശരാശരിയിലാണ് നേട്ടം. 216.00 സ്‌ട്രൈക്ക് റേറ്റും ഓസ്‌ട്രേലിയന്‍ താരത്തിനുണ്ട്. സഞ്ജു നാലാം സ്ഥാനത്തേക്ക് കയറിയതോടെ മുംബൈ ഇന്ത്യന്‍സ് ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്നു. ഇന്നലെ രാജസ്ഥാനെതിരെ ആറ് റണ്‍സെടുത്ത് രോഹിത് പുറത്തായിരുന്നു. എട്ട് മത്സരങ്ങളില്‍ നിന്ന് 303 റണ്‍സാണ് രോഹിത് നേടിയത്. 43.29 ശരാശരിയുണ്ട് രോഹിത്തിന്. 162.90 സ്ട്രക്ക് റേറ്റും. ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ആറാമതുണ്ട്. എട്ട് മത്സരങ്ങളില്‍ 298 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. 42.57 ശരാശരിയിലും 146.80 സ്ട്രൈക്ക് റേറ്റിലുമാണ് ഗില്ലിന്റെ റണ്‍വേട്ട.  

വിജയത്തിന് പിന്നാലെ ചരിത്രം കുറിച്ച് സഞ്ജു സാംസണ്‍! റോയല്‍സിന് വേണ്ടി ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ഏഴാം സ്ഥാനത്ത്. രാഹുലിന്റെ അക്കൗണ്ടില്‍ 286 റണ്‍സുണ്ട്. ഏഴ് മത്സരങ്ങളില്‍ ഇത്രയും തന്നെ റണ്‍സുള്ള സുനില്‍ നരെയ്ന്‍ തൊട്ടു പിന്നില്‍. ഇതിനിടെ ജോസ് ബട്‌ലര്‍ ആദ്യ പത്തില്‍ തിരിച്ചെത്തി. ഏഴ് ഇന്നിംഗ്‌സില്‍ 285 റണ്‍സ് നേടിയ ബട്‌ലര്‍ ഒമ്പതാമതുണ്ട്. 57.00 ശരാശരിയുണ്ട് ബട്‌ലര്‍ക്ക്. 146.91 സ്‌ട്രൈക്ക് റേറ്റും. മുംബൈയുടെ യുവതാരം തിലക് വര്‍മ പത്താം സ്ഥാനത്ത്. എട്ട് ഇന്നിംഗ്‌സില്‍ 273 റണ്‍സാണ് തിലക് നേടിയത്.

click me!