സെഞ്ചുറി നേടിയ ഡല്‍ഹിക്കെതിരെ സഞ്ജു വീണ്ടുമിറങ്ങുന്നു, ചെന്നൈക്കും ഡല്‍ഹിക്കും ഇന്ന് നിര്‍ണായക പോരാട്ടം, ധോണി പുറത്ത് തന്നെ

Published : May 05, 2026, 11:33 AM IST
Sanju Samson Century

Synopsis

കഴിഞ്ഞ തവണ ഡല്‍ഹിയെ നേരിട്ടപ്പോള്‍ സഞ്ജു 115 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ഇത്തവണ വീണ്ടും സഞ്ജുവിന്‍റെ ബാറ്റിലേക്ക് തന്നെയാണ് ചെന്നൈ ഉറ്റുനോക്കുന്നത്.

ദില്ലി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ഡൽഹിയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഐപിഎല്ലിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ പൊരുന്ന തുല്യ ദുഖിതരാണ് ഇരു ടീമുകളും. ഒൻപത് കളിയിൽ എട്ട് പോയിന്‍റ് വീതമാണ് ചെന്നൈക്കും ഡല്‍ഹിക്കുമുള്ളത്. നാല് ജയം, അഞ്ച് തോൽവി. റൺനിരക്കിൽ ചെന്നൈ ആറും ഡൽഹി ഏഴും സ്ഥാനത്ത്. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഇരുടീമിനും ജയം അനിവാര്യമാണ്. അവസാന കളിയിൽ ജയിച്ചാണ് ഡൽഹിയും ചെന്നൈയും നേർക്കുനേർ ഇറങ്ങുന്നത്.

കെ എൽ രാഹുൽ പാതും നിസങ്ക ഓപ്പണിംഗ് ജോഡി ഫോമിലേക്ക് എത്തിയതിനൊപ്പം ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് പന്തെറിയാൻ തുടങ്ങിയതും ഡൽഹിക്ക് പ്രതീക്ഷ. കുൽദീപ് യാദവ്, അക്ഷർ പട്ടേൽ സ്പിൻ ജോഡികൂടി താളം കണ്ടെത്തണം. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദ് റണ്ണടിക്കാൻ തുടങ്ങിയതോടെ ചെന്നൈ സൂപ്പർ കിംഗ്സിൽ സഞ്ജു സാംസണിന്‍റെ സമ്മർദം കുറയും. കഴിഞ്ഞ തവണ ഡല്‍ഹിയെ നേരിട്ടപ്പോള്‍ സഞ്ജു 115 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ഇത്തവണ വീണ്ടും സഞ്ജുവിന്‍റെ ബാറ്റിലേക്ക് തന്നെയാണ് ചെന്നൈ ഉറ്റുനോക്കുന്നത്.

മധ്യ നിരയിൽ റൺസിനായി ആശ്രയിക്കുന്നത് ഉ‍ർവിൽ പട്ടേൽ, കാർത്തിക് ശർമ്മ, ഡെവാൾഡ് ബ്രെവിസ് എന്നീ യുവതാരങ്ങളെ. ശിവം ദുബേയുടെ കൂറ്റൻ ഷോട്ടുകൾ സ്കോർ ബോർഡിൽ നിർണായകമാകും.യുവതാരങ്ങളെ. ബൗളിംഗ് പ്രതീക്ഷ അൻഷുൽ കംബോജ്, ജെയ്മി ഓവർട്ടൻ, നൂർ അഹമ്മദ്, എന്നിവരിൽ. ഇരുടീമും നേർക്കുനേർ വരുന്ന മുപ്പത്തിമൂന്നാമത്തെ മത്സരം. ചെന്നൈ ഇരുപതിലും ഡൽഹി പന്ത്രണ്ടിലും ജയിച്ചു.

ധോണി ഇന്നും പുറത്ത് തന്നെ

ചെന്നൈ നിരയിൽ എം എസ് ധോണിയെ കാണാൻ ആരാധക‍ർ ഇനിയും കാത്തിരിക്കണമെന്നാണ് റിപ്പോർട്ട്. ഇന്ന് ഡൽഹി ക്യാപിറ്റൽസിനെതിരെയും ധോണി കളിക്കില്ല. ധോണി ടീമിനൊപ്പം ഡൽഹിയിലേക്ക് വന്നിട്ടില്ല. കാലിന് പരിക്കേറ്റ ധോണി ചെന്നൈയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളാണ് സി എസ് കെയ്ക്ക് ഇനി ശേഷിക്കുന്നത്. സീസണില്‍ ഇതുവരെ ഒരു മത്സരത്തിൽ പോലും ധോണി കളിച്ചിട്ടില്ല. സീസൺ അവസാനിക്കും മുൻപ് ധോണി ടീമിലെത്തുമെന്നാണ് സി എസ് കെ മാനേജ്മെന്‍റ് ഇപ്പോൾ പറയുന്നത്. ഈമാസം പത്തിന് ലക്നൗവിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. 2025 മെയ് 25 ന് ഗുജറാത്തിന് എതിരെയാണ് ധോണി അവസാനമായി ഐപിഎല്ലിൽ കളിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്യാപ്റ്റനെ പുറത്താക്കിയതോ?, ലക്നൗവിനെതിരെ ഹാര്‍ദിക് കളിക്കാതിരുന്നതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി സഹതാരം
തിരിച്ചെത്തിയ രോഹിത്തിനൊപ്പം റിക്കൽട്ടനും ചേര്‍ന്ന് വെടിക്കെട്ട്, ലക്നൗവിനെ തകർത്ത് പ്ലേ ഓഫ് പോരാട്ടം കൈവിടാതെ മുംബൈ ഇന്ത്യൻസ്