വെടിക്കെട്ട് സെഞ്ചുറിയുമായി സര്‍ഫറാസ് ഖാന്‍, ഷാര്‍ദ്ദുല്‍ താക്കൂറിന് 5 വിക്കറ്റ്, റിയാന്‍ പരാഗിന്‍റെ ആസമിനെ തകര്‍ത്ത് മുംബൈ

Published : Dec 02, 2025, 05:43 PM IST
Sarfaraz Khan

Synopsis

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി യുവതാരം ആയുഷ് മാത്രെയും(15 പന്തില്‍ 21) അജിങ്ക്യാ രഹാനെയും(32 പന്തില്‍ 42) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി.

മുംബൈ: മുഷ്താഖ് അലി ട്രോഫി ടി20യില്‍ സര്‍ഫറാസ് ഖാന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തില്‍ റിയാന്‍ പരാഗിന്‍റെ ആസമിനെതിരെ 99 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി മുംബൈ. ആദ്യം ബാറ്റ് ചെയ്ത മുംബൈ 47 പന്തില്‍ സെഞ്ചുറി നേടിയ സര്‍ഫറാസിന്‍റെ സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തപ്പോള്‍ ആസം 19.1 ഓവറില്‍ 122 റണ്‍സിന് പുറത്തായി. മുഷ്താഖ് അലിയില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്. മറ്റന്നാൾ നടക്കുന്ന മത്സരത്തില്‍ കേരളത്തിനെതിരെ ആണ് മുബൈയുടെ അടുത്ത മത്സരം.

മുംബൈ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ആസമിന് തുടക്കം മുതലെ അടിതെറ്റി. ഓപ്പണര്‍മാരായ ഡെനിഷ് ദാസിനെ ആദ്യ പന്തില്‍ സൂര്യകുമാര്‍ യാദവിന്‍റെ കൈകളിലെത്തിച്ച ഷാര്‍ദ്ദുല്‍ താക്കൂര്‍ പിന്നാലെ സുമിത് ഗാധിഘോവങ്കറെയും(1) മടക്കി. അബ്ദുള്‍ അജിജ് ഖുറൈസി(4)യെ താക്കൂര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ക്യാപ്റ്റൻ റിയാന്‍ പരാഗിനെ താക്കൂര്‍ റണ്ണെടുക്കും മുമ്പെ മടക്കി. 19-4ലേക്ക് കൂപ്പുകുത്തിയ ആസമിനെ സിബാസങ്കര്‍ റോയിയും(41), നിഹാര് ദേക്കയും(19) ചേര്‍ന്ന് കരകയറ്റാന്‍ നോക്കിയെങ്കിലും നിഹാര്‍ ധേക്കയെ മടക്കി ഷാര്‍ദ്ദുല്‍ അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. വാലറ്റക്കാരുടെ ചെറുത്തുനില്‍പ്പാണ് പിന്നീട് ആസമിനെ 100 കടത്തിയത്. മുംബൈക്കായി ഷാര്‍ദ്ദുല്‍ താക്കൂര്‍ മൂന്നോവറില്‍ 23 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തു.

സര്‍ഫറാസിന്‍റെ വമ്പന്‍ സെഞ്ചുറി

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി യുവതാരം ആയുഷ് മാത്രെയും(15 പന്തില്‍ 21) അജിങ്ക്യാ രഹാനെയും(32 പന്തില്‍ 42) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 34 റണ്‍സടിച്ചു. രഹാനെ പുറത്തായ ശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ്(12 പന്തില്‍ 20) നിരാശപ്പെടുത്തിയെങ്കിലും തകര്‍ത്തടിച്ച സര്‍ഫറാസ് ഖാന്‍ 47 പന്തില്‍ സെഞ്ചുറിയിലെത്തി. 8 ഫോറും ഏഴ് സിക്സും അടങ്ങുന്നതാണ് സര്‍ഫറാസിന്‍റെ ഇന്നിംഗ്സ്. സൂര്യൻഷ് ഷെഡ്ജെ(9) നിരാശപ്പെടുത്തിയെങ്കിലും സായ്‌രാജ് പാട്ടീലും(9 പന്തില്‍ 25*) സര്‍ഫറാസും ചേര്‍ന്ന് മുംബൈയെ കൂറ്റന്‍ സ്കോറിലെത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സഞ്ജുവിന് വഴിയൊരുക്കി സൂര്യകുമാര്‍ യാദവ്, ലോകകപ്പിന് മുൻമ്പുള്ള അവസാന അങ്കത്തിനായി ഇന്ത്യയും ന്യൂസിലന്‍ഡും തിരുവനന്തപുരത്ത്
'ഇനിയും എത്ര അവസരങ്ങൾ വേണം'; സഞ്ജുവിനെതിരെ ചാഹലിന്‍റെ 'ഗൂഗ്ലി'; ഇഷാൻ കിഷൻ വരണമെന്ന് നിർദ്ദേശം