'എന്‍റെ ആ ക്യാച്ച് എവിടെ?'; ദിനേശ് കാർത്തിക്കിന്‍റെ പോസ്റ്റിൽ ഫിൽ സാൾട്ടിന്‍റെ 'കമന്‍റ്; ചിരിയടക്കാനാവാതെ ആരാധകർ

Published : Mar 29, 2026, 11:11 AM IST
Phil Salt Catch

Synopsis

മത്സരത്തിൽ 38 പന്തിൽ 80 റൺസുമായി സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു ഹൈദരാബാദ് ക്യാപ്റ്റൻ ഇഷാൻ കിഷനെ പുറത്താക്കിയത് ബൗണ്ടറിയില്‍ സാള്‍ട്ട് എടുത്ത തകര്‍പ്പന്‍ ക്യാച്ചായിരുന്നു.

ബെംഗളൂരു: ഐപിഎല്ലില്‍ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള ആർസിബിയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ മത്സരത്തിലെ നിർണ്ണായകമായ ക്യാച്ച് എടുത്തിട്ടും തന്‍റെ പേര് ആർസിബി മെന്‍റർ ദിനേശ് കാർത്തിക് പരാമര്‍ശിക്കാതിരുന്നതില്‍ പരിഭവം അറിയിച്ച് ഫില്‍ സാൾട്ട്. മത്സരശേഷം ദിനേശ് കാര്‍ത്തിക് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ കമന്‍റായാണ് സാൾട്ട് തന്‍റെ പരിഭവം പങ്കുവെച്ചത്.

മത്സരത്തിൽ 38 പന്തിൽ 80 റൺസുമായി സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു ഹൈദരാബാദ് ക്യാപ്റ്റൻ ഇഷാൻ കിഷനെ പുറത്താക്കിയത് ബൗണ്ടറിയില്‍ സാള്‍ട്ട് എടുത്ത തകര്‍പ്പന്‍ ക്യാച്ചായിരുന്നു. റൊമാരിയോ ഷെപ്പേർഡ് എറിഞ്ഞ പന്ത് പോയിന്‍റ് ബൗണ്ടറിയിലേക്ക് പറത്തിയ കിഷനെ ബൗണ്ടറിയില്‍ വലതുവശത്തേക്ക് ഡൈവ് ചെയ്ത് ഒറ്റക്കൈയ്യിൽ സാൾട്ട് കൈയിലൊതുക്കി. സീസണിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നാവുമെന്നാണ് ഈ ക്യാച്ചിനെക്കുറിച്ച് ആരാധകര്‍ പറയുന്നത്.

 

മത്സരശേഷം "Perfect start" എന്ന അടിക്കുറിപ്പോടെ വിരാട് കോലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ എന്നിവരുടെ ചിത്രങ്ങൾ ദിനേശ് കാർത്തിക് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. എന്നാൽ ഇതിൽ തന്‍റെ ക്യാച്ചിനെക്കുറിച്ച് പരാമർശമില്ലെന്ന് കണ്ട സാൾട്ട് ഉടൻ തന്നെ കമന്‍റുമായി എത്തി. 'ആ ക്യാച്ചിനെക്കുറിച്ച് ഒന്നും പറയാനില്ലേ മാസ്റ്റർ മൈൻഡ്? നാണക്കേടാണ് എന്നായിരുന്നു സാൾട്ടിന്‍റെ കമന്‍റ്. 

ടീമിനുള്ളിൽ കാർത്തിക്കിനെ 'മാസ്റ്റർ മൈൻഡ്' എന്നാണ് വിളിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു സാൾട്ടിന്‍റെയും ടിം ഡേവിഡിന്‍റെയും പ്രതികരണങ്ങൾ. ഇത് ശരിവെക്കുന്നതായിരുന്നു ടിം ഡേവിഡിന്‍റെയും പ്രതികരണം. മത്സരത്തില്‍ ഇഷാന്‍ കിഷന്‍റെ തകര്‍പ്പന്‍ ക്യാച്ചിന് പുറമെ ഹെന്‍റിച്ച് ക്ലാസന്‍റെ നിര്‍ണായക ക്യാച്ചും സാള്‍ട്ട് ബൗണ്ടറിയില്‍ കൈയിലൊതുക്കിയിരുന്നു. എന്നാല്‍ ക്യാച്ചെടുത്തപ്പോള്‍ സാള്‍ട്ട് ബൗണ്ടറി കുഷ്യനില്‍ തട്ടിയെന്ന് സംശയമുണ്ടായിട്ടും അമ്പയര്‍ ഔട്ട് വിളിച്ചത് വിവാദമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'രണ്ട് വർഷത്തെ വിലക്ക് കൊണ്ട് കാര്യമില്ല'; ഐപിഎല്ലില്‍ നിന്ന് പിന്‍മാറുന്ന വിദേശ താരങ്ങളെ പൂട്ടാൻ ഗവാസ്കറുടെ മാസ്റ്റർ പ്ലാൻ
'ബിർള പണി തുടങ്ങി'; ക്ലാസൻ പുറത്തായ വിവാദ ക്യാച്ചിൽ ആര്‍സിബിയെയും അമ്പയറെയും നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍