വാക്കുകള്‍ കൊണ്ടല്ല, പ്രകടനം കൊണ്ടാണ് പ്രതികരിക്കേണ്ടത്, ജയ്സ്വാളിന്‍റെ പെരുമാറ്റത്തെക്കുറിച്ച് പൂജാര

Published : Aug 24, 2026, 10:45 AM IST
Yashasvi Jaiswal

Synopsis

വിക്കറ്റ് നേടിയ ശേഷമുള്ള ഫെർണാണ്ടോയുടെ പ്രകോപനപരമായ യാത്രയയപ്പിൽ കുപിതനായ ജയ്സ്വാൾ തിരിഞ്ഞുനടന്ന് ബൗളറുമായി തർക്കത്തിലേർപ്പെടുകയും തലകൊണ്ട് തള്ളുകയും ചെയ്യുകയായിരുന്നു.

കൊളംബോ: കൊളംബോയിൽ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം പേസർ അസിത ഫെർണാണ്ടോയുമായുള്ള വാക്കേറ്റത്തിന്‍റെ പേരില്‍ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിനെ വിലക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാര. സംസാരത്തിലോ ശരീരഭാഷയിലോ അല്ല, മറിച്ച് പ്രകടനത്തിലൂടെയാണ് നിങ്ങളുടെ ആക്രമണോത്സുകത കാണിക്കേണ്ടതെന്നും പൂജാര സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ സംസാരിക്കവെ പറഞ്ഞു.സാധാരണയായി ഇത്തരം സംഭവങ്ങളിൽ ഇടപെടാത്ത നല്ലൊരു കളിക്കാരനാണ് യശസ്വി. വരാനിരിക്കുന്ന ന്യൂസിലൻഡ് പരമ്പരയിൽ വിലക്കുകളൊന്നും ഇല്ലാതെ അവൻ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇനി വിലക്ക് നേരിടേണ്ടി വന്നാൽ അവൻ അതിൽ നിന്നും പാഠം പഠിക്കട്ടെയെന്നും പൂജാര പറഞ്ഞു.

ടീം മാനേജ്‌മെന്‍റിൽ നിന്ന് ആരെങ്കിലും അവനോട് ഇതിനെക്കുറിച്ച് സംസാരിക്കണം. ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഏറെ കാര്യങ്ങൾ പഠിക്കാനും തിരുത്താനും ആഗ്രഹിക്കുന്ന ആളാണ് അവൻ. എന്നാൽ ഇത്തരം സംഭവങ്ങളെ എങ്ങനെ നേരിടണമെന്ന് സാധാരണയായി ടീം മാനേജ്‌മെന്‍റ് കളിക്കാരുമായി സംസാരിക്കാറില്ല. ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് പരിശീലകർ തന്നെ അവന് വ്യക്തമാക്കി കൊടുക്കണമെന്നും പൂജാര കൂട്ടിച്ചേർത്തു.

മത്സരത്തിൽ മികച്ച ഫോമിൽ കളിച്ച ജയ്സ്വാൾ 52 പന്തിൽ 45 റൺസെടുത്ത് നിൽക്കെയാണ് ഫെർണാണ്ടോയുടെ പന്തിൽ ബൗൾഡായത്. വിക്കറ്റ് നേടിയ ശേഷമുള്ള ഫെർണാണ്ടോയുടെ പ്രകോപനപരമായ യാത്രയയപ്പിൽ കുപിതനായ ജയ്സ്വാൾ തിരിഞ്ഞുനടന്ന് ബൗളറുമായി തർക്കത്തിലേർപ്പെടുകയും തലകൊണ്ട് തള്ളുകയും ചെയ്യുകയായിരുന്നു.

നിരാശ പുറത്തുവന്നതാണ്:ഡബ്ല്യു.വി.രാമൻ

ശ്രീലങ്കൻ പരമ്പരയിൽ മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്കോറുകൾ കണ്ടെത്താൻ കഴിയാത്തതിന്‍റെ നിരാശയാണ് ജയ്സ്വാളിൽ നിന്ന് പുറത്തുവന്നതെന്ന് മുൻ ഇന്ത്യൻ താരം ഡബ്ല്യു.വി.രാമൻ പറഞ്ഞു. ആദ്യ ടെസ്റ്റിലും റൺഔട്ടായി പുറത്തായ ജയ്സ്വാൾ, രണ്ടാം ടെസ്റ്റിലും മുന്നോട്ട് കയറി കളിക്കേണ്ട പന്തിൽ വിക്കറ്റ് നഷ്ടപ്പെടുത്തിയത് മൂലമുള്ള ദേഷ്യത്തിലാണ് പ്രതികരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഇതൊരു ഫുട്ബോൾ മത്സരമല്ലെന്നും ക്രിക്കറ്റിൽ ശാരീരികമായ ഏറ്റുമുട്ടലുകൾ ആവശ്യമില്ലെന്നും മുൻ വിക്കറ്റ് കീപ്പർ സാബ കരീം ഓർമ്മിപ്പിച്ചു. സംഭവത്തിൽ മാച്ച് റഫറി ഇരു താരങ്ങൾക്കുമെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നൈറ്റ് ക്ലബ്ബിലെ തർക്കം, ഇംഗ്ലണ്ട് ക്രിക്കറ്റിനെ നാണംകെടുത്തി പേസർ ബ്രൈഡൻ കാർസിന്‍റെ അറസ്റ്റ്; ഒപ്പം ബെൻ സ്റ്റോക്സും
'പരിഹാസം ഏറ്റുവാങ്ങാൻ കഴിയില്ലെങ്കിൽ മറ്റുള്ളവരെയും കളിയാക്കരുത്'; ജയ്സ്വാളിനെതിരെ വിമര്‍ശനവുമായി ജഡേജ