ദില്‍ സ്കൂപ്പ് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച് ശുഭ്‌മാന്‍ ഗില്‍, പക്ഷെ പണി പാളി

Published : Jul 25, 2022, 07:38 PM IST
ദില്‍ സ്കൂപ്പ് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച് ശുഭ്‌മാന്‍ ഗില്‍, പക്ഷെ പണി പാളി

Synopsis

ദില്‍ഷന്‍ സജീവ ക്രിക്കറ്റിലുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ സമകാലീനരായ പല ബാറ്റര്‍മാരും ഈ സ്കൂപ്പ് പരീക്ഷിച്ചിരുന്നു. എന്നാല്‍ റിവേഴ്സ് സ്വീപ്പും സ്വിച്ച് ഹിറ്റുമെല്ലാം കളം നിറഞ്ഞതോടെ ദില്‍ സ്കൂപ്പ് ആരാധകര്‍ മറന്നു. ഇന്നലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്ത ശുഭ്മാന്‍ ഗില്ലാണ് ആരാധകരെ പഴയകാലത്തിലേക്ക് തിരിച്ചുകൊണ്ടുപോയി ദില്‍ സ്കൂപ്പ് കളിച്ചത്.  

പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇംഗ്ലീഷ് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്സണെ വരെ റിവേഴ്സ് സ്വീപ്പ് ചെയ്യുന്ന റിഷഭ് പന്തുമാര്‍ കളിക്കളം വാഴുന്ന കാലത്ത് ആരാധകര്‍ മറന്നുപോയൊരു ഷോട്ടാണ് ദില്‍ സ്കൂപ്പ്. ശ്രീലങ്കന്‍ ബാറ്ററായിരുന്ന തിലകരത്നം ദില്‍ഷന്‍ അവതരിപ്പിച്ച സ്കൂപ്പ് ഷോട്ടാണ് പിന്നീട് ദില്‍ സ്കൂപ്പ് ആയത്. കാല്‍പ്പാദം ചലിപ്പിക്കാതെ നിന്ന നില്‍പ്പില്‍ പന്തിനെ കീപ്പറുടെ തലക്കു മുകളിലൂടെ കോരിയിട്ട് ബൗണ്ടറി നേടുന്നതാണ് ദില്‍ സ്കൂപ്പ്.

ദില്‍ഷന്‍ സജീവ ക്രിക്കറ്റിലുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ സമകാലീനരായ പല ബാറ്റര്‍മാരും ഈ സ്കൂപ്പ് പരീക്ഷിച്ചിരുന്നു. എന്നാല്‍ റിവേഴ്സ് സ്വീപ്പും സ്വിച്ച് ഹിറ്റുമെല്ലാം കളം നിറഞ്ഞതോടെ ദില്‍ സ്കൂപ്പ് ആരാധകര്‍ മറന്നു. ഇന്നലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്ത ശുഭ്മാന്‍ ഗില്ലാണ് ആരാധകരെ പഴയകാലത്തിലേക്ക് തിരിച്ചുകൊണ്ടുപോയി ദില്‍ സ്കൂപ്പ് കളിച്ചത്.

ധോണി സ്റ്റൈല്‍ ഫിനിഷിംഗ് മാത്രമല്ല, ധോണിയെയും പിന്നിലാക്കി അക്സറിന്‍റെ സിക്സര്‍

49 പന്തില്‍ 43 റണ്‍സുമായി നല്ല രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ഗില്‍ പതിനാറാം ഓവറില്‍ കെയ്ല്‍ മയേഴ്സിനെതിരെ ആണ് ദില്‍ സ്കൂപ്പ് കളിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സംഗതി പാളിയതോടെ ഗില്ലിന്‍റെ ദില്‍ സ്കൂപ്പ് മയേഴ്സിന്‍റെ കൈകളിലൊതുങ്ങി. ഗില്ലിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തിയതോടെ ഇന്ത്യ 79-3ലേക്ക് തകര്‍ന്നെങ്കിലും മലയാളി താരം സ‍ഞ്ജു സാംസണും ശ്രേയസ് അയ്യരും ചേര്‍ന്ന് 99 റണ്‍സിന്‍റെ കൂട്ടുകെട്ടിലൂടെ ഇന്ത്യന്‍ ജയത്തിന് അടിത്തറയിട്ടു.

ഇന്ത്യക്ക് രണ്ട് ലോകകപ്പുകള്‍ നഷ്ടമാവാനുള്ള കാരണം തുറന്നുപറഞ്ഞ് രവി ശാസ്ത്രി

63 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ പുറത്തായശേഷം ഇന്ത്യയെ 200 കടത്തിയതിന് പിന്നാലെ സഞ്ജു 51 പന്തില്‍ 54 റണ്‍സെടുത്ത് റണ്ണൗട്ടായി. അവസാന പത്തോവറില്‍ തകര്‍ത്തടിച്ച അക്സര്‍ പട്ടേല്‍(35 പന്തില്‍ 64*) ആണ് ഒടുവില്‍ ഇന്ത്യയെ ജയത്തിലെത്തിച്ചത്. ജയത്തോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടീം സെലക്ഷന്‍ മുതല്‍ ടോസ് വരെ എല്ലാം പിഴച്ചു, ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ തോല്‍വിക്ക് പിന്നിലെ 8 കാരണങ്ങള്‍
'ചതിച്ചത് ബാറ്റിംഗ് നിര, അടിതെറ്റിയത് പവര്‍ പ്ലേയില്‍', ദക്ഷിണാഫ്രിക്കക്കെതിരായ തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്