ട്രിപ്പിള്‍ സെഞ്ചുറി അടിക്കാതെ ഗില്‍ പുറത്ത്, ഇംഗ്ലണ്ടിനെതിരെ ഓള്‍ ഔട്ടായി ഇന്ത്യ

Published : Jul 03, 2025, 09:12 PM ISTUpdated : Jul 03, 2025, 09:14 PM IST
Shubman Gill

Synopsis

മൂന്നാം സെഷനില്‍ 564-7 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ(269) നഷ്ടമായി.

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 587 റണ്‍സില്‍ അവസാനിച്ചു. രണ്ടാം ദിനം 564-7 എന്ന സ്കോറില്‍ ചായക്ക് പിരിഞ്ഞ ഇന്ത്യ 29 റണ്‍സെടുക്കുന്നതിനിടെ അവസാന നാലു വിക്കറ്റുകള്‍ നഷ്ടമാക്കിയാണ് 587 റണ്‍സിന് ഓള്‍ ഔട്ടായത്. 310-5 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് ആദ്യ രണ്ട് സെഷനുകളില്‍ ഓരോ വിക്കറ്റുകള്‍ മാത്രമായിരുന്നു നഷ്ടമായിരുന്നത്. ആദ്യ സെഷനില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമൊത്ത് ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ രവീന്ദ്ര ജഡേജയെയും(89), രണ്ടാം സെഷനില്‍ ഗില്ലിനൊപ്പം സെഞ്ചുറി(144) കൂട്ടുകെട്ടുയര്‍ത്തിയ വാഷിംഗ് ണ്‍ സുന്ദറിനെയു(42)മായിരുന്നു ഇന്ത്യക്ക് നഷ്ടമായത്.

 

എന്നാല്‍ മൂന്നാം സെഷനില്‍ 564-7 എന്ന സ്കോറില്‍ ക്രീസിലിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ(269) നഷ്ടമായി. ജോഷ് ടങിന്‍റെ പന്തില്‍ ഒല്ലി പോപ്പിന് ക്യാച്ച് നല്‍കിയാണ് ഗില്‍ പുറത്തായത്. 30 ബൗണ്ടറികളും മൂന്ന് സിക്സുകളും അടക്കം 269 റണ്‍സെടുത്ത ഗില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യൻ ക്യാപ്റ്റന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന നേട്ടവും സെന രാജ്യങ്ങളിലെ ഇന്ത്യൻ ബാറ്ററുടെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന നേട്ടവും സ്വന്തമാക്കിയാണ് മടങ്ങിയത്. ഗില്ലിന്‍റെ ഫസ്റ്റ് ക്ലാസ് കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണുമിത്.

 

ഗില്‍ പുറത്തായതിന് പിന്നാലെ ഷൊയ്ബ് ബഷീറിനെ സിക്സിന് തൂക്കാനുള്ള ശ്രമത്തില്‍ ആകാശ് ദീപും പുറത്തായി. 13 പന്തില്‍ ആറ് റണ്‍സായിരുന്നു ആകാശ് ദീപിന്‍റെ സംഭാവന. അവസാന വിക്കറ്റില്‍ അല്‍പനേരം പിടിച്ചു നിന്ന പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും ചേര്‍ന്ന് ഇന്ത്യക്ക് 600 റണ്‍സ് പ്രതീക്ഷ നല്‍കിയെങ്കിലും ഒടുവില്‍ ഷൊയ്ബ് ബഷീറിന്‍റെ പന്തില്‍ മുഹമ്മദ് സിറാജിനെ ജാമി സ്മിത്ത് സ്റ്റംപ് ചെയ്ത് പുറത്താക്കിയതോട ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 587 റൺസില്‍ അവസാനിച്ചു. ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍ മൂന്നും ക്രിസ് വോക്സ്, ജോഷ് ടങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍