Latest Videos

സഞ്ജു സേഫ്! ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ രോഹിത്തിനെ മറികടന്ന് ഗില്‍; ഹിറ്റ്മാന് ഇന്ന് തിരിച്ചടിക്കാന്‍ അവസരം

By Web TeamFirst Published Apr 18, 2024, 9:00 AM IST
Highlights

മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മയെ മറികടക്കാന്‍ ഗില്ലിനായിരുന്നു. ഏഴ് മത്സരങ്ങളില്‍ 263 റണ്‍സാണ് ഗില്‍ നേടിയത്. 43.83 ശരാശരിയും 151.15 സ്‌ട്രൈക്ക് റേറ്റും ഗില്ലിനുണ്ട്.

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ നില ഭദ്രമാക്കി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. നാലാം സ്ഥാനത്ത് തുടരുകയാണ് മലയാളി. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് സഞ്ജുവിനെ മറികടക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ എട്ട് റണ്‍സിന് പുറത്തായതോടെ അഞ്ചാം സ്ഥാനത്താണ് ഗില്‍. മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മയെ മറികടക്കാന്‍ ഗില്ലിനായിരുന്നു. ഏഴ് മത്സരങ്ങളില്‍ 263 റണ്‍സാണ് ഗില്‍ നേടിയത്. 43.83 ശരാശരിയും 151.15 സ്‌ട്രൈക്ക് റേറ്റും ഗില്ലിനുണ്ട്. സഞ്ജുവിന് 276 റണ്‍സാണുള്ളത്. 155.05 സ്ട്രൈക്ക് റേറ്റിലും 55.20 ശരാശരിയിലുമാണ് സഞ്ജുവിന്റെ നേട്ടം.

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു താരം വിരാട് കോലി ഒന്നാമത് തുടുരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 20 പന്തില്‍ 42 റണ്‍സ് നേടിയതോടെ കോലിയുടെ ആകെ സമ്പാദ്യം 361 റണ്‍സായി. ഏഴ് മത്സരങ്ങളാണ് ആര്‍സിബി മുന്‍ ക്യാപ്റ്റന്‍ കളിച്ചത്. 72.20 ശരാശരിയുണ്ട് കോലിക്ക്. സ്ട്രൈക്ക് റേറ്റ് 147.34. രണ്ടാം സ്ഥാനത്ത് രാജസ്ഥാന്റെ റിയാന്‍ പരാഗാണ്. 318 റണ്‍സാണ് പരാഗ് നേടിയത്. കൊല്‍ക്കത്തക്കെതിരെ 34 റണ്‍സെടുത്താണ് പരാഗ് പുറത്തായത്. 63.60 ശരാശരിയിലാണ് പരാഗിന്റെ നേട്ടം. സ്ട്രൈക്ക് റേറ്റ് 161.42.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ നരെയ്ന്‍ 276 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ടെന്നുള്ളതാണ് ആശ്ചര്യപ്പെടുന്നതുന്ന കാര്യം. സ്പിന്നറായ നരെയ്ന്റെ പേര് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയെടുത്താല്‍ ആദ്യ പത്തില്‍ പോലും കാണില്ല. ഏഴ് വിക്കറ്റാണ് ഇതുവരെയുള്ള സമ്പാദ്യം. എന്നാല്‍ റണ്‍വേട്ടക്കാരില്‍ മൂന്നാമതുണ്ട് താരം. രാജസ്ഥാനെതിരെ 109 റണ്‍സ് നേടിയതോടെയാണ് നരെയ്ന്‍ മൂന്നാമതെത്തിയത്. സഞ്ജുവും നരെയ്‌നും ഒപ്പത്തിനൊപ്പമാണ്. നരെയ്‌നേക്കാള്‍ ഒരു ഇന്നിംഗ്‌സ് കൂടുതല്‍ സഞ്ജു കളിച്ചിട്ടുണ്ട്. സ്‌ട്രൈക്ക് റേറ്റിലും പിന്നില്‍. ഇതുതന്നെയാണ് കൊല്‍ക്കത്ത താരത്തെ മൂന്നാമതെത്തിച്ചത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ സെഞ്ചുറിയോടെ ജോസ് ബട്‌ലര്‍ റണ്‍വേട്ടക്കാരില്‍ വന്‍ കുതിപ്പ് നടത്തിയിരുന്നു. 60 പന്തില്‍ 107 റണ്‍സുമായി ബട്ലര്‍ പുറത്താവാതെ നില്‍ക്കുകയായിരുന്നു. 261 റണ്‍സുമായി രോഹിത് ആറാമത് നില്‍ക്കുന്നു. ഇന്ന് മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിംഗ്‌സിനെ നേടാനിരിക്കെ രോഹിത്തിന് നേട്ടമുണ്ടാക്കാം. ആര്‍സിബിക്കെതിരെ 31 ബോളില്‍ 67 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസന്‍ നില മെച്ചപ്പെടുത്തിയിരുന്നു. സീസണിലാകെ ആറ് മത്സരങ്ങളില്‍ 253 റണ്‍സുമായി താരം ഏഴാം സ്ഥാനത്തെത്തി. 

പിന്നില്‍ ജോസ് ബട്ലര്‍. ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ശിവം ദുബെയാണ് ഒമ്പതാം സ്ഥാനത്ത്. ആറ് മത്സരങ്ങളില്‍ 242 റണ്‍സാണ് ദുബെ നേടിയത്. ആര്‍സിബിക്കെതിരെ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് (41 പന്തില്‍ 102) അഞ്ച് ഇന്നിംഗ്സില്‍ ആകെ 235 റണ്‍സുമായി പത്താം സ്ഥാനത്ത് നില്‍ക്കുന്നു.

click me!