'ബാബറിന്‍റെ സ്ഥാനത്ത് കോലിയായിരുന്നെങ്കില്‍ സ്മിത്തല്ല, സ്മിത്തിന്‍റെ അച്ഛനാണെങ്കിലും സിംഗിള്‍ ഓടിയേനെ', കാരണം വ്യക്തമാക്കി മുന്‍ പാക് താരം

Published : Jan 18, 2026, 12:26 PM IST
Babar Azam and Steve Smith

Synopsis

അതിവേഗം സിംഗിളുകള്‍ ഓടിയെടുക്കാനുള്ള കോലിയുടെ കഴിവും പ്രതിബദ്ധതയും സ്മിത്തിന് അതിനൊവസരം പോലും നല്‍കില്ലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ സിഡ്നി സിക്സേഴ്സും സിഡ്നി തണ്ടറും തമ്മിലുള്ള മത്സരത്തില്‍ ബാബര്‍ അസമിന് ഉറപ്പായ സിംഗിള്‍ നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി മുന്‍ പാക് താരം ബാസിത് അലി. ബാബര്‍ അസമിന്‍റെ സ്ഥാനത്ത് ഇന്ത്യയുടെ വിരാട് കോലിയായിരുന്നു ആ സമയം ക്രീസിലെങ്കില്‍ സ്മിത്തല്ല സ്മിത്തിന്‍റെ അച്ഛനായിരുന്നെങ്കിലും സിംഗിള്‍ ഓടുമായിരുന്നുവെന്ന് ബാസിത് അലി യുട്യൂബ് ചാനലില്‍ പറഞ്ഞു.

വിരാട് കോലിക്കൊപ്പമായിരുന്നു സ്മിത്ത് ബാറ്റ് ചെയ്തിരുന്നതെങ്കില്‍ സ്മിത്ത് ഒരിക്കലും ആ സിംഗിള്‍ നിഷേധിക്കാന്‍ മുതിരില്ലായിരുന്നു. കാരണം കോലിയുടെ സാന്നിധ്യവും ആക്രമണോത്സുകതയും ആധിപത്യവും അത്രമേല്‍ വലുതായിരിക്കുമെന്നുറപ്പ്. അത്രമേല്‍ ബഹുമാനത്തോടെ മാത്രമെ കോലിയെ സ്മിത്ത് പരിഗണിക്കാനിടയുള്ളു. ബാബറിന് ഇല്ലാത്തതും അതാണ്. ആ സിംഗിളെടുക്കാനായി കോലി സ്മിത്തില്‍ നിന്ന് യെസ് കേള്‍ക്കാന്‍ പോലും നില്‍ക്കില്ലായിരുന്നു എന്നുറപ്പ്. 

അതിവേഗം സിംഗിളുകള്‍ ഓടിയെടുക്കാനുള്ള കോലിയുടെ കഴിവും പ്രതിബദ്ധതയും സ്മിത്തിന് അതിനൊവസരം പോലും നല്‍കില്ലായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മറ്റ് മാര്‍ഗമില്ലാതെ സ്മിത്ത് സിംഗിള്‍ ഓടേണ്ടിവരുമായിരുന്നുവെന്നും ബാസിത് അലി പറഞ്ഞു. സിംഗിള്‍ വേണ്ടെന്ന് സ്മിത്തിന് പറയാന്‍ അവസരമൊരുക്കിയതിലൂടെ ബാബര്‍ സ്മിത്തിന് മുന്നില്‍ ചെറുതാവുകയായിരുന്നുവെന്നും ബാസിത് അലി വ്യക്തമാക്കി.

 

അതേസമയം, ആ പന്ത് നേരിടുന്നതിന് മുമ്പെ സിംഗിളിനായി ശ്രമിക്കരുതെന്ന് ബാബറിനോട് സ്മിത്തിന് നേരത്തെ പറയാമായിരുന്നുവെന്ന് മുന്‍ പാക് താരമായ കമ്രാൻ അക്മല്‍ വ്യക്തമാക്കി. ഒരിക്കലും അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. സിഡ്നി സിക്സേഴ്സിന് ബാബറിന്‍റെ പ്രകടനത്തില്‍ തൃപ്തിയില്ലെങ്കില്‍ അവനെ ഒഴിവാക്കുകയാണ് വേണ്ടത്, അല്ലാതെ അപമാനിക്കുകയല്ലെന്നും ഇതൊരിക്കലും ചെയ്യരുതായിരുന്നുവെന്നും കമ്രാന്‍ അക്മൽ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'അവന് ടി20യെ പറ്റു, ഏകദിനം കളിക്കാനുള്ള ഫിറ്റ്നെസില്ല', ചെന്നൈ ടീമിലെ സഞ്ജുവിന്‍റെ സഹതാരത്തെക്കുറിച്ച് ഉത്തപ്പ
ജയ്സ്വാളിന് ഇടമില്ല, ജഡേജക്ക് ലാസ്റ്റ് ചാന്‍സ്, ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍