ഗംഭീറിനെ വിമര്‍ശിക്കുന്നത് വ്യക്തിപരമായ അജണ്ടയുടെ പേരില്‍, ഇന്ത്യൻ കോച്ചിനെ ന്യായീകരിച്ച് സഹപരിശീലകൻ

Published : Nov 20, 2025, 04:37 PM IST
India batting Sitanshu Kotak. (Picture: ANI)

Synopsis

കൊല്‍ക്കത്ത ടെസ്റ്റില്‍ തോറ്റതിന്‍റെ പേരില്‍ ഗംഭീറിനെ മാത്രം എങ്ങനെയാണ് കുറ്റപ്പെടുത്താനാകുകയെന്നും സീതാൻഷു കൊടക് ഗുവാഹത്തിയില്‍ മാധ്യമങ്ങളോട് ചോദിച്ചു.

ഗുവാഹത്തി: നാട്ടില്‍ ഇന്ത്യ ടെസ്റ്റ് മത്സരങ്ങള്‍ തോല്‍ക്കുന്നതിന്‍റെ പേരില്‍ കോച്ച് ഗൗതം ഗംഭീറിനെ വിമര്‍ശിക്കുന്നവര്‍ക്ക് വ്യക്തിപരമായ അജണ്ടയെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് സീതാന്‍ഷു കൊടക്. ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിൽ ഇന്ത്യ തോറ്റതിന് പിന്നാലെ ഗംഭീറിന്‍റെ തന്ത്രങ്ങള്‍ക്കെതിരെയും പിച്ചിന്‍റെ നിലവാരത്തിനെതിരെയും രൂക്ഷ വിമർശനം ഉയര്‍ന്നിരുന്നു. തങ്ങളാവശ്യപ്പെട്ടതുപോലെയുള്ള പിച്ച് തന്നെയാണ് ലഭിച്ചതെന്നും ഗംഭീര്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗംഭീറിനെ ന്യായീകരിച്ച് സീതാന്‍ഷു കൊടക് രംഗത്തെത്തിയത്.

കൊല്‍ക്കത്ത ടെസ്റ്റില്‍ തോറ്റതിന്‍റെ പേരില്‍ ഗംഭീറിനെ മാത്രം എങ്ങനെയാണ് കുറ്റപ്പെടുത്താനാകുകയെന്നും സീതാൻഷു കൊടക് ഗുവാഹത്തിയില്‍ മാധ്യമങ്ങളോട് ചോദിച്ചു. കൊല്‍ക്കത്തയില്‍ ടീം ആവശ്യപ്പെട്ട പിച്ച് തന്നെയാണ് ലഭിച്ചതെന്ന് ഗംഭീര്‍ പറഞ്ഞത് പിച്ച് ക്യൂറേറ്ററെ വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷിക്കാനാണ്. അല്ലാതെ ഒരു ടീമും പ്രവചനാതീത സ്വഭാവമുള്ള വിക്കറ്റ് ആവശ്യപ്പെടില്ല.അതുകൊണ്ടാണ് ഗംഭീര്‍ സ്വയം പഴി ഏറ്റെടുത്തത്. ഈഡനിലെ പിച്ച് പ്രതീക്ഷിച്ചതിലും വേഗത്തിലാണ് തകര്‍ന്നത്. ആദ്യ ദിവസത്തെ കളിക്കുശേഷം തന്നെ പിച്ച് തകരാന്‍ തുടങ്ങിയിരുന്നു. ക്യൂറേറ്ററും അതാഗ്രഹിച്ചിട്ടുണ്ടാകില്ലെന്ന് ഉറപ്പാണ്. സ്പിന്നര്‍മാരെ സഹായിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ ആധ്യ ദിനം രാവിലെയോ രണ്ടാം ദിനം രാവിലെയോ ഒന്നും ഇത്രയും സഹായിക്കുമെന്ന് കരുതിയില്ല.

വരണ്ട പിച്ചായതാണ് പെട്ടെന്ന് പൊട്ടിപ്പൊളിയാൻ കാരമായത്. ഇത്തരം പിച്ചുകളില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഫൂട്ട്‌വര്‍ക്ക് വളരേയേറെ പ്രധാനമാണ്. അമിത പ്രതിരോധത്തിലൂന്നി ഇത്തരം പിച്ചുകളില്‍ കളിച്ചാലും വിക്കറ്റ് നഷ്ടമാകാന്‍ സാധ്യത കൂടുതലാണ്. കൊല്‍ക്കത്ത ടെസ്റ്റ് തോറ്റതിന്‍റെ പേരില്‍ ഗംഭീറിനെ മാത്രം വിമര്‍ശിക്കുന്നത് അംഗീകരിക്കാനാവില്ല. കൊല്‍ക്കത്ത ടെസ്റ്റില്‍ ബാറ്റര്‍മാര്‍ മോശം പ്രകടനം നടത്തിയതിനെക്കുറിച്ച് ആരും പറയുന്നില്ല. അല്ലെങ്കല്‍ ബാറ്റിംഗ് കോച്ച് മോശം പ്രകടനം നടത്തിയെന്ന് പറയുന്നില്ല. തോല്‍ക്കുന്ന കളികളില്‍ എല്ലാം ഗംഭീറിന്‍റെ കുഴപ്പമെന്ന് പറയുന്നവര്‍ക്ക് ഗംഭീറിനെതിരെ എന്തെങ്കിലും അജണ്ടയുണ്ടാകാമെന്നും സീതാന്‍ഷു കൊടക് പറഞ്ഞു. പരിശീലകര്‍ക്ക് എല്ലാം തയാറെടുപ്പുകളും നടത്തി കളിക്കാരെ ഒരുക്കാന്‍ മാത്രമെ കഴിയൂ. ക്രീസിലിറങ്ങി ബാറ്റ് ചെയ്യുന്നത് കളിക്കാരാണ്. അവരാണ് ആത്യന്തികമായി തീരുമാനം എടുക്കണ്ടതെന്നും കൊടക് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മലയാളികള്‍ക്ക് ആഘോഷിക്കാനുള്ള വാര്‍ത്ത; ഐപിഎല്ലിന് വേദിയാകാന്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും
ശ്രേയസ് പുറത്തിരിക്കും, ഇഷാന്‍ കിഷന്‍ മൂന്നാമന്‍; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഇന്ന് ആദ്യ ടി20ക്ക്, സാധ്യതാ ഇലവന്‍