ദക്ഷിണാഫ്രിക്കക്കെതിരെ വീണ്ടും ബാറ്റിംഗ് തകര്‍ച്ച, പരാജയ ഭീതിയില്‍ ഇന്ത്യ, പ്രതീക്ഷ റിഷഭ് പന്തില്‍

Published : Nov 01, 2025, 05:19 PM IST
Rishabh Pant

Synopsis

ആറ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് ജയിക്കാന്‍ ഇനിയും 156 റണ്‍സ് കൂടി വേണം. 32-3 എന്ന സ്കോറിലേക്ക് തകര്‍ന്ന ഇന്ത്യ എയെ രജത് പാട്ടീദാറും(28) റിഷഭ് പന്തും ചേര്‍ന്ന് 87 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റുകയായിരുന്നു.

ബെംഗളൂരു: ദക്ഷിണാഫ്രിക്ക എക്കെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ തോല്‍വി ഭീഷണിയില്‍. 275 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ എ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. ഇന്ത്യൻ താരങ്ങളായ സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ആയുഷ് മാത്രെ, രജത് പാട്ടീദാര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. 64 റണ്‍സുമായി ക്യാപ്റ്റൻ റിഷഭ് പന്തും റണ്ണൊന്നുമെടുക്കാതെ ആയുഷ് ബദോനിയുമാണ് ക്രീസില്‍.

ആറ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്ക് ജയിക്കാന്‍ ഇനിയും 156 റണ്‍സ് കൂടി വേണം. 32-3 എന്ന സ്കോറിലേക്ക് തകര്‍ന്ന ഇന്ത്യ എയെ രജത് പാട്ടീദാറും(28) റിഷഭ് പന്തും ചേര്‍ന്ന് 87 റണ്‍സ് കൂട്ടുകെട്ടിലൂടെ കരകയറ്റുകയായിരുന്നു. സായ് സുദര്‍ശന്‍(12), ആയുഷ് മാത്രെ(6), ദേവ്ദത്ത് പടിക്കല്‍(5) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ എട്ട് ഫോറും രണ്ട് സിക്സും പറത്തിയാണ് റിഷഭ് പന്ത് 64 റണ്‍സെടുത്തത്. ദക്ഷിണാഫ്രിക്ക എക്കായി ഷെപ്പോ മൊറേക്കി രണ്ട് വിക്കറ്റെടുത്തു.

നേരത്തെ മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 30 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക എ 199 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ഇന്നലത്തെ സ്കോറിനോട് ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാതെ ജോര്‍ദാന്‍ ഹെര്‍മന്‍ (12) മടങ്ങി. ഗുര്‍നൂര്‍ ബ്രാറിനായിരുന്നു വിക്കറ്റ്. ലെസേഗോ സെനൊക്വാനെയും (37) സുബൈര്‍ ഹംസയും(37) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 84 റണ്‍സിലെത്തിച്ചെങ്കിലും സെനൊക്വാനെയെ തനുഷ് കൊടിയാനും സുബൈര്‍ ഹംസയെ മാനവ് സുതാറും പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്ക എ കൂട്ടത്തകര്‍ച്ചയിലായി.

ക്യാപ്റ്റൻ മാര്‍ക്വേസ് അക്കര്‍മാന്‍(5), റൂബിന്‍ ഹെര്‍മാന്‍(15), റിവാള്‍ഡോ മൂൺസ്വാമി(6), ടിയാന്‍ വാന്‍ വൂറന്‍(3) എന്നിവര്‍ നിലയുറപ്പിക്കാതെ മടങ്ങിയപ്പോള്‍ ദക്ഷിണാഫ്രിക്ക 135-7ലേക്ക് കൂപ്പുകുത്തിയെങ്കിലും പ്രനെലാന്‍ സുബ്രായനും(15), ഷെപ്പോ മോറേക്കിയും(25), ലൂത്തോ സിംപാലയും(17) ചേർന്ന് ദക്ഷിണാഫ്രിക്ക എയെ 199 റണ്‍സിലെത്തിച്ചു.ഇന്ത്യ എക്കായി തനുഷ് കൊടിയാന്‍ നാലും അന്‍ഷുല്‍ കാംബോജ് മൂന്നും ഗുര്‍നൂര്‍ ബ്രാര്‍ രണ്ട് വിക്കറ്റുമെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്