കിവികളെ അടിച്ചുപറത്തി, എറിഞ്ഞുവീഴ്ത്തി ദക്ഷിണാഫ്രിക്ക, ഇന്ത്യയെയും മറികടന്ന കുതിപ്പ്! കുരുക്കിലായി ന്യൂസിലൻഡ്

Published : Nov 01, 2023, 09:11 PM IST
കിവികളെ അടിച്ചുപറത്തി, എറിഞ്ഞുവീഴ്ത്തി ദക്ഷിണാഫ്രിക്ക, ഇന്ത്യയെയും മറികടന്ന കുതിപ്പ്! കുരുക്കിലായി ന്യൂസിലൻഡ്

Synopsis

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെയും മൂന്നാം നമ്പറിലിറങ്ങിയ റാസി വാന്‍ഡര്‍ ദസ്സന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 357 റണ്‍സെടുത്തത്

പൂനെ: ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കക്ക് വമ്പൻ ജയം. ന്യൂസിലൻഡിനെ 191 റൺസിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. 358 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കിവികളുടെ പോരാട്ടം 167 റൺസിൽ അവസാനിച്ചു. സെഞ്ചുറി നേടിയ ക്വിന്‍റണ്‍ ഡി കോക്കും വാന്‍ഡെര്‍ ദസ്സനും 4 വിക്കറ്റ് നേടിയ കേശവ് മഹാരാജും 3 വിക്കറ്റ് നേടിയ മാർക്കോ ജാൻസണുമാണ് ആഫ്രിക്കൻ ശക്തികളുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്. വമ്പൻ വിജയത്തോടെ ഇന്ത്യയെയും മറികടന്ന് ദക്ഷിണാഫ്രിക്ക പോയിൻ്റ് ടേബിളിൽ മുന്നിലെത്തി. ഇന്നത്തെ പരാജയത്തോടെ ന്യൂസിലൻഡ് കുരുക്കിലാകുകയും ചെയ്തു.

ഇംഗ്ലണ്ടിനെതിരായ നിര്‍ണായക പോരാട്ടത്തിന് മുമ്പ് ഓസ്ട്രേലിയക്ക് തിരിച്ചടി, സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്

358 റണ്‍സിൻ്റെ വമ്പൻ വിജയലക്ഷ്യത്തിലേക്ക് മികച്ച തുടക്കം പ്രതീക്ഷിച്ച ന്യൂസിലൻഡിന് ആദ്യം തന്നെ ദേവൻ കോൺവെയെ നഷ്ടമായി. 2 റൺസ് നേടിയ കോൺവെയെ മാർക്കോ ജാൻസനാണ് പുറത്താക്കിയത്. പിന്നാലെ 9 റൺസ് നേടിയ രുചിൻ രവീന്ദ്രയെകൂടി ജാൻസൺ പുറത്താക്കിയതോടെ ന്യൂസിലൻഡ് പതറി. ഡാരിൽ മിച്ചലും വിൽ യംങും പൊരുതാൻ നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. മിച്ചൽ 24 റൺസിലും യംങ് 33 റൺസിലും ബാറ്റ് താഴ്ത്തിയതോടെ കിവികളുടെ പതനം ഉറപ്പായി. 4 റൺസ് നേടിയ ടോം ലഥവും 7 റൺസ് വീതം നേടി മിച്ചൽ സാറ്റ്നറും ടിം സൌത്തിയും പിന്നാലെ കൂടാരം കയറി. ജെയിംസ് നിഷാം റൺസ് പോലും നേടാനാകാതെ പുറത്തായപ്പോൾ ട്രെൻ്റ് ബോൾട്ട് 9 റൺസ് നേടി മടങ്ങി. 60  റൺസ് നേടി പൊരുതി നോക്കിയ ഗ്ലെയിൻ ഫിലിപ്പ്സാണ് കിവികളുടെ ടോപ് സ്കോറർ.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെയും മൂന്നാം നമ്പറിലിറങ്ങിയ റാസി വാന്‍ഡര്‍ ദസ്സന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിലാണ് 357 റണ്‍സെടുത്തത്. 118 പന്തില്‍ 133 റണ്‍സെടുത്ത വാന്‍ഡെര്‍ ദസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ഈ ലോകകപ്പിലെ നാലാം സെഞ്ചുറി നേടിയ ഡി കോക്ക് 116 പന്തില്‍ 114 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ കത്തിക്കയറിയ ഡേവിഡ‍് മില്ലറും(30 പന്തില്‍ 53) ഹെന്‍റിച്ച് ക്ലാസനും (ഏഴ് പന്തില്‍ 15*) അവസാന പന്ത് സിക്സിന് പറത്തിയ എയഡന്‍ മാര്‍ക്രവും(6*) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 357ല്‍ എത്തിച്ചു. ന്യൂസിലന്‍ഡിനായി ടിം സൗത്തി രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്