പ്രസിദ്ധിനും ആകാശിനും രണ്ട് വിക്കറ്റ് വീതം; ദക്ഷിണാഫ്രിക്ക തകര്‍ന്നു, ഇന്ത്യക്ക് മേല്‍ക്കൈ

Published : Nov 07, 2025, 01:15 PM IST
Akash Deep

Synopsis

ഇന്ത്യ എ ടീമിനെതിരായ രണ്ടാം ചതുര്‍ദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക എ ടീമിന് ബാറ്റിംഗ് തകര്‍ച്ച. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും ആകാശ് ദീപുമാണ് തകര്‍ത്തത്. 

ബംഗളൂരു: ഇന്ത്യ എ ടീമിനെതിരായ രണ്ടാം ചതുര്‍ദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക എ ടീമിന് ആറ് വിക്കറ്റ് നഷ്ടം. ബംഗളൂരുവില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ആറിന് 117 എന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 255നെതിരെ ഇപ്പോഴും 138 റണ്‍സ് പിറകിലാണ് ദക്ഷിണാഫ്രിക്ക. മാര്‍ക്വസ്  ആക്കര്‍മാന്‍ (58), കെയ്ല്‍ സിമോണ്‍സ് (1) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 255ന് അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ധ്രുവ് ജുറലിന്റെ (പുറത്താവാതെ 132) സെഞ്ചുറിയാണ് തുണയായത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തിയാന്‍ വാന്‍ വുറന്‍ നാല് വിക്കറ്റ് വീഴ്ത്തി. ഷെപോ മൊറേകി, പ്രെണേളന്‍ സുബ്രായേന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്.

ഇന്ന് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 12 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. ആകാശ് ദീപാണ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ലെസേഗോ സെനോക്വാനെ (0) രണ്ടാം ഓവറില്‍ തന്നെ മടങ്ങി. ആകാശിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്ന താരം. പിന്നാലെ സുബൈര്‍ ഹംസയെ (8) മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി. തെംബ ബവൂമയെ (0), ആകാശ് ഗോള്‍ഡന്‍ ഡക്കാക്കുകയും ചെയ്തതോടെ മൂന്നിന് 12 എന്ന നിലയിലായി സന്ദര്‍ശകര്‍. പിന്നീട് ജോര്‍ദാന്‍ ഹെര്‍മാന്‍ (26) - മാര്‍ക്വെസ് അക്കര്‍മാന്‍ സഖ്യം 64 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് കൂട്ടതര്‍ച്ച ഒഴിവാക്കിയത്.

എന്നാല്‍ 26-ാം ഓവറില്‍ ഹര്‍മാനെ പുറത്താക്കി പ്രസിദ്ധ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അതേ ഓവറില്‍ കോന്നോര്‍ എസ്തര്‍ഹുസേയും (0) പ്രസിദ്ധ് മടക്കി. പിന്നാലെ ടിയാന്‍ വാന്‍ വൂറനെ (6) കുല്‍ദീപ് ബൗള്‍ഡാക്കി.

ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ

തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 86 എന്ന നിലയിലായിരുന്നു ഇന്ത്യ. അഭിമന്യു ഈശ്വരന്റെ (0) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. മൊറേകിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു താരം. പിന്നാലെ രാഹുലും (19) പവലിയനിലെത്തി. 19 റണ്‍സെടുത്ത രാഹുലിനെ വുറന്‍ പുറത്താക്കുകയായിരുന്നു. സായ് സുദര്‍ശന്‍ (17), ദേവ്ദത്ത് പടിക്കല്‍ (5), റിഷഭ് പന്ത് (24) എന്നിവര്‍ക്കും തിളങ്ങാനായില്ല. ഇതോടെ അഞ്ചിന് 86 എന്ന നിലയിലായി ഇന്ത്യ.

ഒരറ്റത്ത് വിക്കറ്റ് നഷ്ടമാവുമ്പോഴും ജുറല്‍ നടത്തിയ പോരാട്ടമാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഹര്‍ഷ് ദുബെ (14), ആകാശ് ദീപ് (0) എന്നിവര്‍ കൂടി പുറത്തായതോടെ ഏഴ്ിന് 126 എന്ന നിലയിലായി ഇന്ത്യ. സ്‌കോര്‍ 150 കടക്കില്ലെന്ന തോന്നലുണ്ടാക്കി. എന്നാല്‍ കുല്‍ദീപ് യാദവ് ഒരറ്റത്ത് ഉറച്ച് നിന്ന് പിന്തുണ നല്‍കിയതോടെ ജുറല്‍ റണ്‍സ് കണ്ടെത്തിയ. 20 റണ്‍സ് മാത്രമെ കുല്‍ദീപ് നേടിയതെങ്കിലും 80 പന്തുകള്‍ നേരിട്ടിരുന്നു. കുല്‍ദീപ് റണ്ണൗട്ടായി. തുടര്‍ന്നെത്തിയ മുഹമ്മദ് സിറാജും (15) ചെറിയ സംഭാവന നല്‍കി മടങ്ങി. പ്രസിദ്ധ് കൃഷ്ണയാണ് (0) പുറത്തായ മറ്റൊരു താരം. 175 പന്തുകള്‍ നേരിട്ട ജുറല്‍ നാല് സിക്സും 12 ഫോറും നേടിയിരുന്നു.

ഇന്ത്യന്‍ ടീമിന്റെ പ്ലേയിംഗ് ഇലവന്‍: കെ എല്‍ രാഹുല്‍, അഭിമന്യു ഈശ്വരന്‍, സായ് സുദര്‍ശന്‍, ദേവദത്ത് പടിക്കല്‍, ധ്രുവ് ജൂറല്‍, ഋഷഭ് പന്ത് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഹര്‍ഷ് ദുബെ, ആകാശ് ദീപ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.

PREV
Read more Articles on
click me!

Recommended Stories

ആ 2 പേര്‍ പുറത്തേക്ക്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍
മുഷ്താഖ് അലി ട്രോഫി വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത് മലയാളി താരം, മുഹമ്മദ് ഷമി 25ാം സ്ഥാനത്ത്