റിഷഭ് പന്ത് പുറത്ത്, തിലകിനും ഇടമില്ല; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്

Published : Nov 30, 2025, 01:48 PM IST
IND vs SA Toss

Synopsis

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റിംഗിനിറങ്ങി. 

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനം ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചു. റാഞ്ചിയില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. പിന്നാലെ ഇന്ത്യക്ക് യശസ്വി ജയ്‌സ്വാളിന്‍റെ (18) വിക്കറ്റ് നഷ്ടമായി. നന്ദ്രേ ബര്‍ഗറിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡി കോക്കിന് ക്യാച്ച്. വിരാട് കോലി (0), രോഹിത് ശര്‍മ (1) എന്നിവര്‍ ക്രീസിലുണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 3.1 ഓവറില്‍ ഒന്നിന് 25 എന്ന നിലയിലാണ്. 

നേരത്തെ റിഷഭ് പന്ത്, തിലക് വര്‍മ എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. റുതുരാജ് ഗെയ്കവാദ് നാലാമനായി ക്രീസിലെത്തും. ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ വിക്കറ്റിന് പിന്നില്‍. രോഹിത്തിനൊപ്പം സീനിയര്‍ താരങ്ങളായി വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരും ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, റുതുരാജ് ഗെയ്കവാദ്, വാഷിംഗ്ടണ്‍ സുന്ദര്‍, കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ് കൃഷ്ണ.

ദക്ഷിണാഫ്രിക്ക: റയാന്‍ റിക്കല്‍ടണ്‍, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), എഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), മാത്യു ബ്രീറ്റ്സ്‌കെ, ടോണി ഡി സോര്‍സി, ഡെവാള്‍ഡ് ബ്രെവിസ്, മാര്‍ക്കോ ജാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, പ്രണേലന്‍ സുബ്രയന്‍, നാന്ദ്രെ ബര്‍ഗര്‍, ഒട്ട്‌നീല്‍ ബാര്‍ട്ട്മാന്‍.

തിരിച്ചുവരവിന് പന്ത് കാത്തിരിക്കണം

പന്തിനെ കളിപ്പുമോ എന്നുള്ള കാര്യത്തില്‍ ഇന്നലെ വ്യക്തതയില്ലായിരുന്നു. 2024 ഓഗസ്റ്റില്‍ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുശേഷം 28 കാരനായ പന്ത് 50 ഓവര്‍ ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുന്ന രാഹുല്‍ എല്ലാ ഓപ്ഷനുകളും തുറന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പന്തിനെ കുറിച്ച് രാഹുല്‍ പറഞ്ഞതിങ്ങനെയായിരുന്നു..''പരിക്കിനെ തുടര്‍ന്നാണ് പന്ത് ടീമില്‍ നിന്ന് പുറത്തായത് എന്നത് വ്യക്തമാണ്. വളരെക്കാലമായി ടീമിനൊപ്പം ഉള്ള ഒരാളാണ് അദ്ദേഹം. പന്തെ എന്തെല്ലാം നല്‍കിയിട്ടുണ്ടെന്നും ടീമിനായി അദ്ദേഹത്തിന് എന്തുചെയ്യാന്‍ കഴിയുമെന്നും നമുക്കെല്ലാവര്‍ക്കും അറിയാം. ആരാണ് കളിക്കേണ്ടതെന്ന് നാളെ നിങ്ങള്‍ക്ക് മനസ്സിലാകും. വിക്കറ്റിന് പിന്നില്‍ ഞാനാണോ പന്താണോ എന്ന് നാളെ അറിയാം. ബാറ്ററായി കളിക്കാനും അദ്ദേഹം മിടുക്കനാണ്. പക്ഷേ അദ്ദേഹം പതിനൊന്നില്‍ ഉള്‍പ്പെട്ടാല്‍, തീര്‍ച്ചയായും അദ്ദേഹം ഗ്ലൗസ് എടുക്കും, ഞാന്‍ ഫീല്‍ഡില്‍ ഉണ്ടാകും. ടീമില്‍ ഇതിനകം തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങള്‍, ചിലപ്പോള്‍ നിങ്ങള്‍ അവസരത്തിനായി കാത്തിരിക്കേണ്ടിവരും.'' രാഹുല്‍ പറഞ്ഞു.

 

PREV
Read more Articles on
click me!

Recommended Stories

ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്
'അവന്‍റെ ഭാവി തീരുമാനമായി, ഇത്തവണയും ലോകകപ്പ് ഭാഗ്യമുണ്ടാകില്ല', ഇന്ത്യൻ താരത്തെക്കുറിച്ച് ഇര്‍ഫാന്‍ പത്താന്‍