കൊളംബോ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; ഫോളോഓണ്‍ ചെയ്ത ശേഷം ലീഡ് തിരിച്ചുപിടിച്ച് ശ്രീലങ്ക

Published : Aug 26, 2026, 05:43 PM IST
Manav Suthar

Synopsis

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഫോളോഓണ്‍ വഴങ്ങിയ ശ്രീലങ്കയുടെ ശക്തമായ തിരിച്ചുവരവ്. രണ്ടാം ഇന്നിംഗ്‌സില്‍ പസിന്ദു സൂര്യബന്ദാരയുടെയും (92) കാമിന്ദു മെന്‍ഡിസിന്റെയും (55) മികവില്‍ നാലാം ദിനം കളി നിർത്തുമ്പോൾ ആതിഥേയർ 16 റൺസിന്റെ ലീഡ് നേടി. ഇന്ത്യയുടെ 503 റൺസിനെതിരെ ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് 290-ൽ അവസാനിച്ചിരുന്നു.

കൊളംബോ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഫോളോഓണിനെ തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സിനെത്തിയ ശ്രീലങ്ക നാലാം ദിനം അവസാനിക്കുമ്പോള്‍ 16 റണ്‍സിന്റെ ലീഡ് നേടിയിട്ടുണ്ട്. ഇന്ന് കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുക്കാന്‍ ആതിഥേയര്‍ക്കായി. സോനല്‍ ദിനുഷ (7), കേഷാര നുവാന്ദ (3) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി മാനവ് സുതര്‍ രണ്ട് വിക്കറ്റെടുത്തു. നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 503നെതിരെ ശ്രീലങ്ക 290ന് എല്ലാവരും പുറത്താവുകയായിരുന്നു. ദിനുഷ 103 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ, മാനവ് സുതര്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം നേടി.

എട്ടിന് 265 എന്ന നിലയിലാണ് ഇന്ന് ശ്രീലങ്ക ബാറ്റിംഗിനെത്തിയത്. എന്നാല്‍ 25 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും അവര്‍ക്ക് നഷ്ടമായി. ലാഹിരു കുമാര (12), ദിനുഷ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ശ്രീലങ്കയ്ക്ക് നഷ്ടമായത്. അസിത ഫെര്‍ണാണ്ടോ (1) പുറത്താവാതെ നിന്നു. ദിനുഷയ്ക്ക് പുറമെ പസിന്ദു സൂര്യബന്ദാര (80) മികച്ച പ്രകടനം പുറത്തെടുത്തു. പിന്നാലെ രണ്ടാം ഇന്നിംഗ്‌സിന ത്തെിയ ശ്രീലങ്ക ഇന്ന് ബൗളിംഗ് ആക്രമണത്തെ ചെറുക്കുന്ന കാഴ്ച്ചയാണ് കണ്ടത്. സൂര്യബന്ദാര (92) തന്നെയായിരുന്നു രണ്ടാം ഇന്നിംഗ്‌സിലും മികച്ച പ്രകടനം പുറത്തെടുത്തത്. കാമിന്ദു മെന്‍ഡിസ് (55) നിര്‍ണായക സംഭാവന നല്‍കി. കാമില്‍ മിഷാര (32), ധനഞ്ജയ ഡിസില്‍വ (23) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. നാളെ ദിനുഷയെ നേരത്തെ പുറത്താക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായേക്കില്ല.

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ ഒമ്പതിന് 503 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ധ്രുവ് ജുറല്‍ (പുറത്താവാതെ 115), ദേവ്ദത്ത് പടിക്കല്‍ (117) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ എട്ട് റണ്‍സെന്ന നിലയിലാണ് ശ്രീലങ്ക മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. ലാഹിരു ഉഡാര (1), പ്രഭാത് ജയസൂര്യ (2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്നലെ നഷ്ടമായത്. ഇന്ന് കാമില്‍ മിഷാര (19), കാമിന്ദു മെന്‍ഡിസ് (32) എന്നിവരെ പ്രസിദ്ധ് കൃഷ്ണ തിരിച്ചയച്ചു. കൂടാതെ ദിനുഷയെ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കി. ധനഞ്ജ ഡിസില്‍വ (8) സുതറിന്റെ പന്തിലും നിരോഷന്‍ ഡിക്ക്വെല്ല മുഹമ്മദ് സിറാജിനും വിക്കറ്റ് നല്‍കി. കേഷര നുവാന്ദയാണ് (18) പുറത്തായ മറ്റൊരു താരം.

രണ്ടാം ദിനം തുടക്കത്തിലെ സാരാന്‍ഷ് ജെയിനിന്റെ വിക്കറ്റ് നഷ്ടമായ ഇന്ത്യയെ എളുപ്പം ഓള്‍ ഔട്ടാക്കാമെന്ന ലങ്കന്‍ തന്ത്രങ്ങള്‍ ധ്രൂവ് ജുറെലും റിഷഭ് പന്തും ചേര്‍ന്ന് തല്ലിതകര്‍ക്കുകയായിരുന്നു. ആദ്യ ദിനം പരിക്കുമൂലം റിട്ടയേര്‍ട്ട് ഹര്‍ട്ടായി മടങ്ങിയ റിഷഭ് പന്ത് ജുറെലിനൊപ്പം ക്രീസിലുറച്ചതോടെ ലങ്കയുടെ പ്രതീക്ഷ മങ്ങി. ശ്രീലങ്കന്‍ പേസര്‍മാര്‍ ഷോര്‍ട്ട് പിച്ച് പന്തുകള്‍ കൊണ്ട് ഇന്ത്യന്‍ ബാറ്റര്‍മാരെ പരീക്ഷിച്ചെങ്കിലും പ്രഭാത് ജയസൂര്യ അടക്കമുള്ള സ്പിന്നര്‍മാര്‍ക്ക് യാതൊരു സ്വാധീനവും ചെലുത്താനാവാഞ്ഞത് ശ്രീലങ്കക്ക് തിരിച്ചടിയായി.

ആദ്യ സെഷനില്‍ സാരാന്‍ഷ് ജെയിനിന്റെ മാത്രം വിക്കറ്റ് നഷ്ടമായ ഇന്ത്യയെ പന്തും ജുറെലും ചേര്‍ന്ന് 419 റണ്‍സിലെത്തിച്ചിരുന്നു. എന്നാല്‍ ലഞ്ചിന് ശേഷം ഒരു റണ്‍പോലും കൂട്ടിച്ചേര്‍ക്കാതെ പന്ത് പുറത്തായെങ്കിലും മാനവ് സുതാറിനെ കൂട്ടുപിടിച്ച് ജുറെല്‍ ഇന്ത്യയെ 450 കടത്തി. സുതാര്‍ മടങ്ങിയശേഷം സിറാജിനെ കൂട്ടുപിടിച്ച് ജുറെല്‍ തന്റെ രണ്ടാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കി. 171 പന്തിലാണ് ജുറെല്‍ സെഞ്ചുറി തികച്ചത്. ശ്രീലങ്കക്കായി അസിത ഫെര്‍ണാണ്ടോ നാലും പ്രഭാത് ജയസൂര്യ, കെഷാര നുവാന്ത എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി.രണ്ട് മത്സര പരമ്പരയില്‍ ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

തുടരെ പറന്നത് മൂന്ന് സിക്സർ, തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്, മുഹമ്മദ് ഇനാന്‍റെ തകർപ്പൻ വെടിക്കെട്ട്
രക്ഷകനായി മുഹമ്മദ് ഇനാൻ; ട്രിവാൺഡ്രം റോയൽസിനെതിരെ തൃശൂർ ടൈറ്റൻസിന് ഉജ്ജ്വല വിജയം