വനിതാ ടി20: ഇന്ത്യയെ തകര്‍ത്ത് ശ്രീലങ്കക്ക് ആശ്വാസ ജയം

Published : Jun 27, 2022, 05:29 PM IST
വനിതാ ടി20: ഇന്ത്യയെ തകര്‍ത്ത് ശ്രീലങ്കക്ക് ആശ്വാസ ജയം

Synopsis

മറുപടി ബാറ്റിംഗില്‍ ആദ്യ വറില്‍ തന്നെ ലങ്കന്‍ ഓപ്പണര്‍ വിഷ്മി ഗുണരത്നെയെ(5) മടക്കി രേണുകാ സിങ് ലങ്കയെ ഞെട്ടിച്ചെങ്കിലും ചമരി അത്തപ്പത്തു തകര്‍ത്തടിച്ചതോടെ ഇന്ത്യയുടെ പിടി അയഞ്ഞു.

കൊളംബോ: വനിതാ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 17 ഓവറില്‍ ശ്രീലങ്ക മറികടന്നു. 48 പന്തില്‍ 80 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ചമരി അത്തപത്തു ആണ് ലങ്കയുടെ വിജയശില്‍പി. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 138-5, ശ്രീലങ്ക 17 ഓവറില്‍ 141-3.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ ഷെഫാലി വര്‍മയെ(5) നഷ്മായി. സ്മൃതി മന്ദാനും സാബ്ബിനേനി മേഘ്നയും ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചെങ്കിലും മന്ദാനയും(21 പന്തില്‍ 22), മേഘ്നും(26 പന്തില്‍ 22) അടുത്തടുത്ത് പുറത്തായതോടെ ഇന്ത്യയുടെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും(33 പന്തില്‍ 39*), ജെമീമ റോഡ്രിഗസും(30 പന്തില്‍ 33) നടത്തിയ പോരാട്ടം ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു.

'ഛക്ദ എക്സ്‍പ്രസി'നായി അടുത്ത മാസം അനുഷ്‍ക ശര്‍മ യുകെയിലേക്ക്

മറുപടി ബാറ്റിംഗില്‍ ആദ്യ വറില്‍ തന്നെ ലങ്കന്‍ ഓപ്പണര്‍ വിഷ്മി ഗുണരത്നെയെ(5) മടക്കി രേണുകാ സിങ് ലങ്കയെ ഞെട്ടിച്ചെങ്കിലും ചമരി അത്തപ്പത്തു തകര്‍ത്തടിച്ചതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. ഹര്‍ഷിത മാധവി(13)യെ പുറത്താക്കി രാധാ യാദവ് പ്രതീക്ഷ നല്‍കിയെങ്കിലും നിലാക്ഷി ഡിസില്‍വ(28 പന്തില്‍ 30) അത്തപ്പത്തുവിന് മികച്ച പിന്തുണ നല്‍കിയതോടെ ലങ്ക അതിവേഗം ലക്ഷ്യത്തിലെത്തി. ഏഴ് റണ്‍സുമായി കാവിഷ ദില്‍ഹാരി അത്തപ്പത്തുവിനൊപ്പം പുറത്താകാതെ നിന്നു.

'ഞാനൊരു ഫിംഗര്‍ സ്പിന്നറാണെന്ന് പോലും തോന്നിപോയി'; തണുപ്പില്‍ കളിക്കുന്നതിനെ കുറിച്ച് ചാഹല്‍

14 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു അത്തപ്പത്തുവിന്‍റെ ഇന്നിംഗ്സ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയെങ്കിലും അവസാന മത്സരത്തില്‍ നേടിയ ജയം ഏകദിന പരമ്പരയില്‍ ലങ്കക്ക് ആത്മവിശ്വാസം നല്‍കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്