'ആ ഒറ്റ സിക്സ് കണ്ടാലറിയാം അവന്‍റെ ക്ലാസ്', സഞ്ജുവിനെക്കുറിച്ച് സുനില്‍ ഗവാസ്കര്‍

Published : Sep 20, 2025, 09:06 PM IST
Sanju Samson-Sunil Gavaskar

Synopsis

സഞ്ജുവിന്‍റെ സ്കോറിംഗ് നിരക്കിനെതിരായ വിമർശനങ്ങളെ തള്ളിയ ഗവാസ്കർ, താരത്തിന്‍റെ ടൈമിംഗിനെയും ക്ലാസിനെയും പുകഴ്ത്തി. 

അബുദാബി: ഏഷ്യാ കപ്പില്‍ ഒമാനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് പ്രകടനത്തെ വാഴ്ത്തി മുന്‍ ഇന്ത്യൻ താരം സുനില്‍ ഗവാസ്കര്‍. ഒമാനെതിരെ സഞ്ജു മൂന്നാം നമ്പറിലിറങ്ങി 45 പന്തില്‍ 56 റണ്‍സെടുത്ത് പുറത്തായിരുന്നു. ഇന്ത്യയുടെ ടോപ് സ്കോററും കളിയിലെ താരവുമായെങ്കിലും സ‍ഞ്ജുവിന്‍റെ സ്കോറിംഗ് നിരക്കിനെതിരെ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് മലയാളി താരത്തിന്‍റെ പ്രകടനത്തെ ന്യായീകരിച്ച് ഗവാസ്കര്‍ രംഗത്തെത്തിയത്.

സഞ്ജു ഒമാനെതിരെ മനോഹരമായാണ് ബാറ്റ് ചെയ്തത്. അടുത്ത മത്സരങ്ങളില്‍ നാലാമതോ അഞ്ചാമതോ ആണ് സഞ്ജു ഇറങ്ങേണ്ടിവരിക എന്നതിനാല്‍ കഴിയാവുന്നത്ര നേരം ക്രീസില്‍ നില്‍ക്കാനാണ് സഞ്ജു ഒമാനെതിരെ ശ്രമിച്ചത്. സഞ്ജു ആ സമയം ക്രീസിലുണ്ടാവേണ്ടത് ടീമിനും ആവശ്യമായിരുന്നു. ക്രീസില്‍ കുറച്ചു നേരം ചെലവഴിച്ച് 40-50 റണ്‍സടിക്കുന്നത് ബാറ്ററുടെ ആത്മവിശ്വസം ഉയര്‍ത്തും. മത്സരത്തില്‍ സഞ്ജുവിന്‍റെ ടൈമിംഗും അപാരമായിരുന്നുവെന്ന് ഗവാസ്കര്‍ സോണി സ്പോര്‍ട്സിനോട് പറഞ്ഞു.

മത്സരത്തില്‍ സഞ്ജു അടിച്ച സ്ട്രൈറ്റ് സിക്സിനെയും ഗവാസ്കര്‍ അഭിനന്ദിച്ചു. പന്തിന്‍റെ ലെങ്ത്ത് തിരിച്ചറിഞ്ഞ് ക്രീസില്‍ വളരെ വേഗം അഡ്ജസ്റ്റ് ചെയ്യാനുള്ള സഞ്ജുവിന്‍റെ മികവാണ് ആ ഷോട്ടില്‍ വ്യക്തമായത്. ഇരുവശത്തേക്കും അതുപോലെ ഷോട്ട് കളിക്കാൻ സഞ്ജുവിനാവും. അധികം താരങ്ങള്‍ക്കൊന്നുമില്ലാത്ത അപൂര്‍വ മികവാണത്. സ്ട്രൈറ്റ് സിക്സ് അടിച്ച പന്ത് ബാറ്റിലേക്ക് വരാനായി കാത്തു നിന്ന സഞ്ജു അവസാന സെക്കന്‍ഡിലാണ് ആ ഷോട്ട് കളിച്ചത്. അത് കാണാന്‍ തന്നെ അഴകായിരുന്നു. അവന്‍റെ ക്ലാസ് ആ ഒറ്റ ഷോട്ടില്‍ നിന്ന് തന്നെ മനസിലാക്കാം.

 

ഒരു പന്ത് കളിക്കാന്‍ മറ്റു ബാറ്റര്‍മാരെക്കാള്‍ കൂടുതല്‍ സമയം സഞ്ജുവിന് കിട്ടുന്നുണ്ട്. അതുകൊണ്ട് തന്നെ ഓഫ് സൈഡിലടിക്കണോ ലെഗ് സൈഡിലടിക്കണോ എന്ന് തീരുമാനിക്കാന്‍ സഞ്ജുവിന് അനായാസം കഴിയും. വളരെ കുറച്ചു ബാറ്റര്‍മാര്‍ക്കെ ആ മികവുള്ളു. സഞ്ജു അത്തരത്തിലൊരു കളിക്കാരനാണെന്നും ഗവാസ്കര്‍ പറഞ്ഞു. ഒമാനെതിരെ മൂന്നാം നമ്പറിലിറങ്ങിയെങ്കിലും സൂപ്പര്‍ ഫോറില്‍ നാളെ പാകിസ്ഥാനെതിരെ ഇറങ്ങുമ്പോള്‍ സഞ്ജു വീണ്ടും അഞ്ചാം നമ്പറിലേക്ക് മാറേണ്ടിവരുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല