സയ്യിദ് മുഷ്താഖ് അലി: തകര്‍ത്തടിച്ച് സഞ്ജുവും സച്ചിനും, ജമ്മു കശ്മീരിനെ തകര്‍ത്ത് കേരളം

Published : Oct 20, 2022, 05:35 PM IST
 സയ്യിദ് മുഷ്താഖ് അലി: തകര്‍ത്തടിച്ച് സഞ്ജുവും സച്ചിനും, ജമ്മു കശ്മീരിനെ തകര്‍ത്ത് കേരളം

Synopsis

ആദ്യം ബാറ്റ്  ചെയ്ത കേരളത്തിന് ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ മുഹമ്മദ് അസറുദ്ദീന്‍റെ(0) വിക്കറ്റ് നഷ്ടമായി. ഇത്തവണ വണ്‍ ഡൗണായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ കരുതലോടെ കളിച്ച് രോഹന്‍ കുന്നമ്മലിനൊപ്പം(20 പന്തില്‍ 29) കേരളത്തെ 50ല്‍ എത്തിച്ചു.

ചണ്ഡീഗഡ്: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് 62 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. സച്ചിന്‍ ബേബിയുടെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സടിച്ചപ്പോള്‍ ജമ്മു കശ്മീര്‍ 19 ഓവറില്‍ 122 റണ്‍സിന് ഓള്‍ ഔട്ടായി. അവസാന മത്സരത്തില്‍ ജയിച്ചെങ്കിലും പോയന്‍റ് പട്ടികയില്‍  കര്‍ണാടകക്കും(20) ഹരിയാനക്കും പിന്നിലുള്ള കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ പ്രതീക്ഷ മങ്ങി.

ആദ്യം ബാറ്റ്  ചെയ്ത കേരളത്തിന് ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ മുഹമ്മദ് അസറുദ്ദീന്‍റെ(0) വിക്കറ്റ് നഷ്ടമായി. ഇത്തവണ വണ്‍ ഡൗണായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ കരുതലോടെ കളിച്ച് രോഹന്‍ കുന്നമ്മലിനൊപ്പം(20 പന്തില്‍ 29) കേരളത്തെ 50ല്‍ എത്തിച്ചു. രോഹന്‍ പുറത്തായശേഷം ക്രീസിലെത്തിയ സച്ചിന്‍ ബേബി തകര്‍ത്തടിച്ചതോടെ കേരളത്തിന്‍റെ സ്കോര്‍ ബോര്‍ഡ് കുതിച്ചു. പതിവ് ആക്രമണം വീട്ട് നിലയുറപ്പിച്ച് കളിക്കാനാണ് സഞ്ജു ശ്രമിച്ചത്. 32 പന്തില്‍ സച്ചിന്‍ ബേബി 62 റണ്‍സെടുത്തപ്പോള്‍ സഞ്ജു 56 പന്തില്‍ 61 റണ്‍സെടുത്ത് പുറത്തായി.

ട്വന്‍റി 20 ലോകകപ്പ്: ഓസീസിന് അവസാന നിമിഷം തിരിച്ചടി; വിക്കറ്റ് കീപ്പര്‍ പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു

അവസാന ഓവറുകളില്‍ അബ്ദുള്‍ ബാസിത്തിന്‍റെ(11 പന്തില്‍ 24*) വെടിക്കെട്ടും കേരളത്തിന് തുണയായി. ജമ്മു കശ്മീരിനായി നാലോവര്‍ പന്തെറിഞ്ഞ ഉമ്രാന്‍ മാലിക്ക് 41 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തപ്പോള്‍ മുജ്താബ യൂസഫ് നാലോവറില്‍ 47 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ഓപ്പണിംഗ് വിക്കറ്റില്‍ ശുഭം കജൂരിയയും(14 പന്ില്‍ 30), ഹെനാന്‍ നസീര്‍ മാലിക്കും(19 പന്തില്‍ 17) ചേര്‍ന്ന് മികച്ച തുടക്കമിട്ടെങ്കിലും ഇരുവരും പുറത്തായശേഷം ജമ്മു കശ്മീര്‍ തകര്‍ന്നടിഞ്ഞു.

വിവ്രാന്ത് ശര്‍മ(11), അബ്ദുള്‍ സമദ്(19)എന്നിവര്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാനായില്ല. കേരളത്തിനായി ബേസില്‍ തമ്പിയും കെ എം ആസിഫും മൂന്ന് വിക്കറ്റ് വീതമെടുത്തപ്പോള്‍ വൈശാഖ് ചന്ദ്രന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നേരിട്ടത് 409 പന്തുകള്‍! വീഴാതെ പ്രതിരോധിച്ച് ഗ്രീവ്‌സ്-റോച്ച് സഖ്യം; ന്യൂസിലന്‍ഡിനെതിരെ വിജയതുല്യമായ സമനില
ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍