മുഷ്താഖ് അലി ട്രോഫി റണ്‍വേട്ടയില്‍ ആദ്യ പത്തിലേക്ക് കുതിച്ചെത്തി സഞ്ജു സാംസൺ, ഒന്നാമൻ ചെന്നൈയുടെ യുവ ഓപ്പണര്‍

Published : Dec 06, 2025, 07:58 PM IST
Sanju Samson

Synopsis

ആറ് മത്സരങ്ങളില്‍ 108.33 ശരാശരിയിലും 166.67 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലും 325 റണ്‍സടിച്ചാണ് ആയുഷ് മാത്രെ ഒന്നാം സ്ഥാനത്തെത്തിയത്.

മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റ് റണ്‍വേട്ടയില്‍ ആദ്യ 10ലെത്തി കേരള ക്യാപ്റ്റൻ സഞ്ജു സാംസണ്‍. ആന്ധ്രക്കെതിരായ മത്സരത്തില്‍ 56 പന്തില്‍ പുറത്താവാതെ 73 റണ്‍സെടുത്ത പ്രകടനമാണ് സഞ്ജുവിനെ ടോപ് 10ല്‍ എത്തിച്ചത്. ആറ് മത്സരങ്ങളില്‍ 58.25 ശരാശരിയിലും 137.87 സ്ട്രൈക്ക് റേറ്റിലും 233 റൺസടിച്ചാണ് സഞ്ജു പത്താം സ്ഥാനത്തെത്തിയത്. കേരള താരങ്ങളില്‍ ഒന്നാമനും സഞ്ജുവാണ്.

മുഷ്താഖ് അലി റണ്‍വേട്ടയില്‍ ഒന്നാമതുള്ളത് മുംബൈയുടെ യുവതാരം ആയുഷ് മാത്രെയാണ്. ആറ് മത്സരങ്ങളില്‍ 108.33 ശരാശരിയിലും 166.67 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലും 325 റണ്‍സടിച്ചാണ് ആയുഷ് മാത്രെ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്ത് കര്‍ണാടക താരം സ്മരണ്‍ രവിചന്ദ്രനാണ്. ആറ് മത്സരങ്ങളില്‍ 295 റണ്‍സെടുത്ത സ്മരണ്‍ രവിചന്ദ്രന് 155.26 എന്ന മികച്ച സ്ട്രൈക്ക് റേറ്റുമുണ്ട്.

ഉത്തരാഖണ്ഡിനായി കളിക്കുന്ന കുനാല്‍ ചണ്ഡേല(292), ഹരിയാന താരം യഷ്‌വര്‍ധന്‍ ദലാല്‍(288), കര്‍ണാടകക്കായി കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കല്‍(288), ജാര്‍ഖണ്ഡ് ക്യാപ്റ്റനായ ഇഷാന്‍ കിഷന്‍(271), ചണ്ഡീഗഡ് താരം മനന്‍ വോറ(267), ബംഗാള്‍ നായകന്‍ അഭിമന്യു ഈശ്വരന്‍(255), പഞ്ചാബ് താരം അഭിഷേക് ശര്‍മ(242) എന്നിവരാണ് റണ്‍വേട്ടയില്‍ സഞ്ജുവിന് മുന്നിലുള്ള താരങ്ങള്‍. മലയാളി താരം രോഹന്‍ കുന്നുമ്മല്‍ 224 റണ്‍സുമായി പതിനാലാം സ്ഥാനത്താണ്.

റണ്‍വേട്ടക്കാരിലെ ടോപ് 10ല്‍ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റുള്ള താരം അഭിഷേക് ശര്‍മയാണ്. 275 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത അഭിഷേക് 19 ഫോറും 23 സിക്സുകളുമാണ് ഇതുവരെ പറത്തിയത്. ടോപ് 10ല്‍ രണ്ടാമത്തെ മികച്ച സ്ട്രൈക്ക് റേറ്റ് ഇഷാന്‍ കിഷന്‍റെ പേരിലാണ്. 190.85 പ്രഹരശേഷിയിലാണ് കിഷന്‍ റണ്ണടിച്ചത്. ടോപ് 10ല്‍ ഏറ്റവും കുറഞ്ഞ സ്ട്രൈക്ക് റേറ്റ് സഞ്ജുവിന്‍റെ പേരിലാണ്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ കളിക്കുന്നതിനാല്‍ സഞ്ജുവിനും അഭിഷേകിനും മുഷ്താഖ് അലിയിലെ അവസാന മത്സരങ്ങളില്‍ കളിക്കാനാവില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റണ്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് രോഹിത്, 20000 ക്ലബ്ബില്‍, സച്ചിനും കോലിക്കും ദ്രാവിഡിനും പിന്നില്‍ നാലാമത്
റിവ്യു എടുക്കാന്‍ രാഹുലിനോട് കെഞ്ചി കുല്‍ദീപ്, ചിരിയടക്കാനാവാതെ തിരിച്ചയച്ച് രോഹിത്-വീഡിയോ