T20 World Cup| പാകിസ്ഥാന് ടോസ്; നിര്‍ണായക മാറ്റങ്ങളുമായി സ്‌കോട്‌ലന്‍ഡ്

By Web TeamFirst Published Nov 7, 2021, 7:12 PM IST
Highlights

പാകിസ്ഥാന്‍ പ്ലേയിംഗ് ഇലവനില്‍ മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്. അതേസമയം സ്‌കോട്‌ലന്‍ഡില്‍ രണ്ട് മാറ്റങ്ങളുണ്ട്.

ഷാര്‍ജ: ടി20 ലോകകപ്പില്‍(T20 World Cup 2021) പാകിസ്ഥാന്‍-സ്‌കോട്‌ലന്‍ഡ്(PAK vs SCO) മത്സരം അല്‍പസമയത്തിനകം. ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം(Babar Azam) ബാറ്റിംഗ് തെരഞ്ഞെടുത്തു. പാകിസ്ഥാന്‍(Pakistan Cricket Team) പ്ലേയിംഗ് ഇലവനില്‍ മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്. അതേസമയം സ്‌കോട്‌ലന്‍ഡില്‍(Scotland Cricket Team) രണ്ട് മാറ്റങ്ങളുണ്ട്.

പാകിസ്ഥാന്‍: മുഹമ്മദ് റിസ്‌വാന്‍(വിക്കറ്റ് കീപ്പര്‍), ബാബര്‍ അസം(ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, ഷൊയൈബ് മാലിക്, ആസിഫ് അലി, ഷദാബ് ഖാന്‍, ഇമാദ് വസീം, ഹസന്‍ അലി, ഹാരിസ് റൗഫ്, ഷഹീന്‍ അഫ്രീദി. 

സ്‌കോട്‌ലന്‍ഡ്: ജോര്‍ജി മണ്‍സി, കെയ്ല്‍ കോട്‌സര്‍(ക്യാപ്റ്റന്‍), മാത്യൂ ക്രോസ്(വിക്കറ്റ് കീപ്പര്‍), റിച്ചി ബെരിംഗ്ടണ്‍, ഡൈലാന്‍ ബഡ്‌ജ്, മൈക്കല്‍ ലേസ്‌ക്, ക്രിസ് ഗ്രീവ്‌സ്, മാര്‍ക് വാറ്റ്, ഹംസ താഹിര്‍, സഫ്യാന്‍ ഷെരിഫ്, ബ്രഡ്‌ലി വീല്‍.

Pakistan have won the toss and elected to bat in Sharjah 🏏 | | https://t.co/Wbd8jqC0g6 pic.twitter.com/jmV7FkjgGS

— T20 World Cup (@T20WorldCup)

കളിച്ച നാല് മത്സരങ്ങളും ജയിച്ച് പാകിസ്ഥാന്‍ നേരത്തെ തന്നെ സെമിയിലെത്തിയിരുന്നു. അഫ്‌ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തോല്‍പിച്ചതോടെ രണ്ടാം ഗ്രൂപ്പില്‍ നിന്ന് ന്യൂസിലന്‍ഡും സെമിയിലെത്തി. ഇരു ടീമിനും നിലവില്‍ എട്ട് പോയിന്‍റാണുള്ളത്. നാല് പോയിന്‍റ് വീതമുള്ള ഇന്ത്യയെയും അഫ്‌ഗാനേയും പിന്തള്ളിയാണ് കിവികളുടെ കുതിപ്പ്. 

ടീം ഇന്ത്യ പുറത്ത്!

ടി20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടിലെ നിര്‍ണായക മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെ ന്യൂസിലന്‍ഡ് തോല്‍പ്പിച്ചതോടെ ടീം ഇന്ത്യ പുറത്തായി. അഫ്‌ഗാനെതിരെ എട്ട് വിക്കറ്റിന്‍റെ ജയമാണ് കിവീസ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ അഫ്‌ഗാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ കിവീസ് 18.1 ഓവറില്‍ ലക്ഷ്യം മറികടന്നു. നായകന്‍ കെയ്‌ന്‍ വില്യംസണും(42 പന്തില്‍ 40*), വിക്കറ്റ് കീപ്പര്‍ ദേവോണ്‍ കോണ്‍വേയും(32 പന്തില്‍ 36*) പുറത്താകാതെ നിന്നു. 

T20 World Cup| അട്ടിമറിയില്ല, ഇന്ത്യക്ക് മടങ്ങാം; അഫ്ഗാനെ തകര്‍ത്ത് ന്യൂസിലന്‍ഡ് സെമിയില്‍

click me!