ടി20 ലോകകപ്പ്: അഫ്ഗാനെതിരെ ശ്രീലങ്കക്ക് 145 റണ്‍സ് വിജയലക്ഷ്യം

Published : Nov 01, 2022, 11:25 AM IST
ടി20 ലോകകപ്പ്: അഫ്ഗാനെതിരെ ശ്രീലങ്കക്ക് 145 റണ്‍സ് വിജയലക്ഷ്യം

Synopsis

ടോസ് നേടി ക്രീസിലിറങ്ങിയ അഫ്ഗാന് ഓപ്പണര്‍മാരായ ഗുര്‍ബാസും ഉസ്മാന്‍ ഖാനിയും മികച്ച തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇരുവരും അഫ്ഗാനെ 42 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേക്ക് തൊട്ടുപിന്നാലെ ഘാനിയെ(27) വീഴ്ത്തി ഹസരങ്ക അഫ്ഗാന് ആദ്യ പ്രഹരമേല്‍പ്പിച്ചു.

ബ്രിസ്‌ബേന്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12ല്‍   ഗ്രൂപ്പ് ഒന്നിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കക്ക് 145 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. 28 റണ്‍സെടുത്ത ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസാണ് അപ്ഗാന്‍റെ ടോപ് സ്കോറര്‍.  ലങ്കക്കായി വാനിന്ദു ഹസരങ്ക 13 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

നല്ല തുടക്കത്തിനുശേഷം തകര്‍ച്ച

ടോസ് നേടി ക്രീസിലിറങ്ങിയ അഫ്ഗാന് ഓപ്പണര്‍മാരായ ഗുര്‍ബാസും ഉസ്മാന്‍ ഖാനിയും മികച്ച തുടക്കമാണ് നല്‍കിയത്. പവര്‍ പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇരുവരും അഫ്ഗാനെ 42 റണ്‍സിലെത്തിച്ചു. പവര്‍ പ്ലേക്ക് തൊട്ടുപിന്നാലെ ഘാനിയെ(27) വീഴ്ത്തി ഹസരങ്ക അഫ്ഗാന് ആദ്യ പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ വണ്‍ ഡൗണായി എത്തിയ ഇബ്രാഹിം സര്‍ദ്രാനും പിടിച്ചുനിന്നതോടെ അഫ്ഗാന്‍ മികച്ച നിലയിലെത്തി. 24 പന്തില്‍ 28 റണ്‍സെടുത്ത ഗുര്‍ബാസിനെ ലഹിരു കുമാര വീഴ്ത്തുമ്പോള്‍ അഫ്ഗാന്‍ 68 റണ്‍സിലെത്തിയിരുന്നു.

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര; പൃഥ്വി ഷായെ തഴയാനുള്ള കാരണം വ്യക്തമാക്കി ചീഫ് സെലക്ടര്‍

നജീബഹുള്ള സര്‍ദ്രാനും(18) ഇബ്രാഹിം സര്‍ദ്രാനും(22) ചേര്‍ന്ന് അഫ്ഗാനെ 100 കടത്തുമെന്ന് കരുതിയെങ്കിലും ഇബ്രാഹിമിനെ കുമാരയും നജീബുള്ളയെ ധന‍ഞ്ജയ ഡിസില്‍വയും വീഴ്ത്തിയതോടെ അഫ്ഗാന്‍റെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു. പിന്നാലെ ഗുല്‍ബാദിന്‍ നൈബ്(12) റണ്‍ ഔട്ടായി. ക്യാപ്റ്റന്‍ മുഹമ്മദ് നബിക്കും(8 പന്തില്‍ 13) കാര്യമായി ഒന്നും ചെയ്യാനായില്ല. അഫ്ഗാന്‍ വാലറ്റത്തെ ഹസരങ്കയും മടക്കിയതോടെ സ്കോര്‍ 20 ഓവറില്‍ 144ല്‍ ഒതുങ്ങി.

ലങ്കക്കായി ലഹിരു കുമാര നാലോവറില്‍ 30 റണ്‍സിന് രണ്ട് വിക്കറ്റും വാനിന്ദു ഹസരങ്ക നാലോവറില്‍ 13 റണ്‍സിന് മൂന്ന് വിക്കറ്റുമെടുത്തു. സെമി സാധ്യത നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും ജയം അനിവാര്യമാണ്. മൂന്ന് കളികളില്‍ അഫ്ഗാനും ശ്രീലങ്കക്കും  രണ്ട് പോയന്‍റ് വീതമാണുള്ളത്. ഇന്ന് തോല്‍ക്കുന്ന ടീമിന്‍റെ സെമി സാധ്യത ഏതാണ്ട് അവസാനിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

രോഹിത്തും കോലിയും പിന്നെ; ടി20 ലോകകപ്പിലെ ഇന്ത്യയുടെ ടോപ് സ്കോറർമാർ
ഐസിസി വിലക്ക് മുതല്‍ ഒറ്റപ്പെടുത്തൽ വരെ, ടി20 ലോകകപ്പ് ബഹിഷ്കരിച്ച ബംഗ്ലാദേശിനെ കാത്തിരിക്കുന്നത് എന്തൊക്കെ തിരിച്ചടികൾ