ടി20 ലോകകപ്പ് ഫൈനല്‍: ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം, തിരിച്ചടിച്ച് പാക്കിസ്ഥാന്‍

Published : Nov 13, 2022, 04:03 PM ISTUpdated : Nov 13, 2022, 04:06 PM IST
 ടി20 ലോകകപ്പ് ഫൈനല്‍:  ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം, തിരിച്ചടിച്ച് പാക്കിസ്ഥാന്‍

Synopsis

പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ തന്നെ ഷഹീന്‍ അഫ്രീദി ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. ഇന്ത്യക്കെതിരെ തകര്‍ത്തടിച്ച അലക്സ് ഹെയ്ല്‍സിനെ മിഡില്‍ സ്റ്റംപിളക്കി അഫ്രീദി പാക്കിസ്ഥാന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. എന്നാല്‍ നസീം ഷാ എറിഞ്ഞ രണ്ടാം ഓവറില്‍ മൂന്ന് ബൗണ്ടറിയടിച്ച ജോസ് ബട്‌ലറും സോള്‍ട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിന്‍റെ സമ്മര്‍ദ്ദമകറ്റി.

മെല്‍ബണ്‍: ടി20 ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ 138 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടം. ഓപ്പണര്‍ അലക്സ് ഹെയ്ല്‍സിന്‍റെയും വണ്‍ ഡൗണായി ഇറങ്ങിയ ഫില്‍ സോള്‍ട്ടിന്‍റെയും തകര്‍ത്തടിച്ച് തുടങ്ങിയ ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ആദ്യ ഓവറില്‍ ഹെയ്ല്‍സിനെ(1) ഷഹീന്‍ അഫ്രീദി ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ നാലാം ഓവറില്‍ ഹാരിസ് റൗഫ് സാള്‍ട്ടിനെ(10) ഇഫ്തിഖര്‍ അഹമ്മദിന്‍റെ കൈകകളിലെത്തിച്ചു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഹാരിസ് റൗഫ് ബട്‌ലറെ റൗഫ് വിക്കറ്റ് റിസ്‌വാന്‍റെ കൈകളിലെത്തിച്ചു.

രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും തകര്‍ത്തടിച്ച ക്യാപ്റ്റന്‍ ജോസ് ബട്‌ലറിനെ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ മടക്കി ഹാരിസ് റൗഫാണ് പാക്കിസ്ഥാന് മുന്‍തൂക്കം മല്‍കിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് ആറോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെന്ന നിലയിലാണ്. അഞ്ച് പന്തില്‍ നാല് റണ്‍സോടെ ഹാരി ബ്രൂക്കും ഒരു റണ്ണുമായി ബെന്‍ സ്റ്റോക്സും ക്രീസില്‍.

ആദ്യ ഓവറിലെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ഷഹീന്‍ അഫ്രീ, ഇരട്ട പ്രഹരവുമായി റൗഫ്

പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ തന്നെ ഷഹീന്‍ അഫ്രീദി ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. ഇന്ത്യക്കെതിരെ തകര്‍ത്തടിച്ച അലക്സ് ഹെയ്ല്‍സിനെ മിഡില്‍ സ്റ്റംപിളക്കി അഫ്രീദി പാക്കിസ്ഥാന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. എന്നാല്‍ നസീം ഷാ എറിഞ്ഞ രണ്ടാം ഓവറില്‍ മൂന്ന് ബൗണ്ടറിയടിച്ച ജോസ് ബട്‌ലറും സോള്‍ട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിന്‍റെ സമ്മര്‍ദ്ദമകറ്റി. ഷഹീന്‍ അഫ്രീദി എറിഞ്ഞ മൂന്നാം ഓവറില്‍ ഒരു ബൗണ്ടറി കൂടി ബട്‌ലര്‍ കരുത്തു കാട്ടിയപ്പോള്‍ ഹാരിസ് റൗഫിനെതെതിരെ ബൗമ്ടറി നേടിയതിന് പിന്നാലെ സാള്‍ട്ടിനെ വീഴ്ത്തി റൗഫ് ഇംഗ്ലണ്ടിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു.

നസീം ഷാ അഞ്ചാം ഓവറില്‍ ഓപ് സ്റ്റംപിന് പുറത്ത് ഒന്നിലേറെ തവണ ബീറ്റ് ചെയ്ത് ബട്‌ലറെ ഒന്ന് വിറപ്പിച്ചെങ്കിലും സ്കൂപ്പ് ഷോട്ടിലൂടെ സിക്സ് പറത്തി ബട്‌ലര്‍ ഇംഗ്ലണ്ടിന്‍റെ സ്കോര്‍ ഉയര്‍ത്തി. എന്നാല്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഓഫ് സ്റ്റംപിന് പുറത്തേക്ക് സ്വിംഗ് ചെയ്ത പന്തില്‍ ബാറ്റ് വെച്ച ബട്‌ലറെ വിക്കറ്റിന് പിന്നില്‍ റി‌സ്‌വാന്‍ കൈയിലൊതുക്കി. 17 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും പറത്തിയ ബട്‌ലര്‍ 27 റണ്‍സെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 137 റണ്‍സെടുത്തത്. 38 റണ്‍സെടുത്ത ഷാന്‍ മസൂദ് ആണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ബാബര്‍ അസം 28ഉം മുഹമ്മദ് റിസ്‌വാന്‍ 15ഉം റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിനായി സാം കറന്‍ നാലോവറില്‍ 12 റണ്‍സിന് മൂന്നും ആദില്‍ റഷീദ് നാലോവറില്‍ 22 റണ്‍സിന് രണ്ടും വിക്കറ്റെടുത്തു.

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കെതിരെ സെമിയില്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇന്നിറങ്ങുന്നത്. പരിക്കേറ്റ പേസര്‍ മാര്‍ക്ക് വുഡ് ഇംഗ്ലണ്ട് നിരയിലില്ല. ന്യൂസിലന്‍ഡിനെതിരായ സെമി പോരാട്ടം ജയിച്ച ടീമില്‍ പാക്കിസ്ഥാനും മാറ്റമൊന്നും വരുത്തിയിട്ടില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ബിസിസിഐയുടെയും ഐസിസിയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ല, ഇന്ത്യയില്‍ കളിക്കാനില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ബംഗ്ലാദേശ്
കൊടുങ്കാറ്റായി ആഞ്ഞടിച്ച സഞ്ജുവിന്‍റെ രണ്ടാം വരവിനെ ഓർമിപ്പിച്ച് ലോകകപ്പിന്‍റെ കൗണ്ട് ഡൗണ്‍ പോസ്റ്റർ പങ്കുവെച്ച് സ്റ്റാര്‍ സ്പോര്‍ട്സ്