രോഹിത്തിന്‍റേത് ശരിയായ തീരുമാനം, പക്ഷെ കോലി.., ഇന്ത്യൻ ഇതിഹാസങ്ങളുടെ വിരമിക്കലില്‍ പ്രതികരിച്ച് താലിബാന്‍ നേതാവ്

Published : Sep 13, 2025, 05:37 PM IST
Taliban Leader Anas Haqqani responds to Virat Kohli and Rohit Sharmas Test Retirement

Synopsis

വിരാട് കോലിയുടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ വളരെ നേരത്തെ ആയിപ്പോയെന്ന് താലിബാന്‍ നേതാവ് അനസ് ഹഖാനി. 

കാബൂൾ: ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതില്‍ പ്രതികരിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതാവ് അനസ് ഹഖാനി. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള രോഹിത് ശര്‍മയുടെ തീരുമാനം ശരിയായിരുന്നെങ്കിലും വിരാട് കോലി വിരമിച്ചത് വളരെ നേരത്തെ ആയിപ്പോയെന്ന് ശുഭാങ്കര്‍ മിശ്രക്ക് നല്‍കിയ അഭിമുഖത്തില്‍ ഹഖാനി പറഞ്ഞു.

മെയ് 12ന് ഐപിഎല്ലിനിടെയാണ് കോലി ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 14 വര്‍ഷം നീണ്ട കരിയറില്‍ 123 മത്സരങ്ങളില്‍ നിന്ന് ഏഴ് ഡബിള്‍ സെഞ്ചുറികളടക്കം 30 സെഞ്ചുറികള്‍ നേടിയ കോലി 9230 റണ്‍സാണ് ടെസ്റ്റില്‍ അടിച്ചെടുത്തത്. ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള രോഹിത്തിന്‍റെ തീരുമാനം ശരിയായിരുന്നെങ്കിലും കോലി എന്തിനാണ് വിരമിച്ചതെന്ന് ഹഖാനി ചോദിച്ചു. ലോകത്തു തന്നെ വളരെ കുറച്ചുപേര്‍ മാത്രമെ കോലിയെ പോലെയുള്ളു. അദ്ദേഹം 50 വയസുവരെ കളിക്കുന്നത് കാണാന്‍ ഞാനാഗ്രഹിച്ചിരുന്നു. ഇന്ത്യയിലെ മാധ്യമങ്ങളുടെ സമീപനം കോലിയെ അസ്വസ്ഥനാക്കിയിരിക്കാം. കോലിക്ക് ഇനിയും സമയമുണ്ടായിരുന്നു. സച്ചിന്‍റെ റെക്കോര്‍ഡ് പിന്തുടരുന്ന ഇംഗ്ലണ്ടിന്‍റെ ജോ റൂട്ടിനെ കണ്ടുപഠിക്കൂവെന്നും ഹഖാനി പറഞ്ഞു.

വിരാട് കോലിയുടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് വളരെ നേരത്തെ ആയിപ്പോയെന്ന് വിന്‍ഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‌ലും അടുത്തിടെ പ്രതികരിച്ചിരുന്നു. എന്ത് കാരണം കൊണ്ടാണ് കോലി വിരമിച്ചത് എന്നറിയില്ലെങ്കിലും ക്രിക്കറ്റ് കോലിയെ വല്ലാതെ മിസ് ചെയ്യുമെന്നും ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ, വലിയ താരമാണ് കോലിയെന്നും ഗെയ്ല്‍ പറഞ്ഞിരുന്നു. ഇന്ത്യയെ 68 ടെസ്റ്റുകളില്‍ നയിച്ച കോലി 40 വിജയങ്ങള്‍ സമ്മാനിച്ച് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് നായകനായിരുന്നു. ഈ വര്‍ഷം ആദ്യം ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യക്കായി അവസാനം കളിച്ച കോലി അടുത്തമാസം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി: കേരള - ബംഗാള്‍ മത്സരം സമനിലയില്‍
'സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ല'; ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ദിനേശ് കാര്‍ത്തിക്