ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യന്‍ ടീമില്‍ നാല് മാറ്റം, രോഹിത്തിന്റെ അഭാവത്തില്‍ രാഹുല്‍ നയിക്കും

Published : Dec 11, 2022, 07:54 PM IST
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യന്‍ ടീമില്‍ നാല് മാറ്റം, രോഹിത്തിന്റെ അഭാവത്തില്‍ രാഹുല്‍ നയിക്കും

Synopsis

രോഹിത്തിന് പകരം അഭിമന്യൂ ഈശ്വരനെ ടീമില്‍ ഉള്‍പ്പെടുത്തി. ബംഗ്ലാദേശ് എയ്‌ക്കെതിരായ ചതുര്‍ദിനത്തില്‍ അഭിമന്യൂ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പരിക്കിന്റെ പിടിയിലുള്ള മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരും ടെസ്റ്റ് പരമ്പര കളിക്കില്ല.

മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കെ എല്‍ രാഹുല്‍ നയിക്കും. രോഹിത് ശര്‍മയുടെ അഭാവത്തിലാണ് രാഹുലിനെ ക്യാപ്റ്റനാക്കിയത്. ചേതേശ്വര്‍ പൂജാരയാണ് വൈസ് ക്യാപ്റ്റന്‍. രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ രോഹിത്തിന് തള്ളവിരലിന് പരിക്കേറ്റിരുന്നു. പിന്നീട് ശേഷിക്കുന്ന ഏകദിനവും ക്യാപ്റ്റന് നഷ്ടമായി. വിശ്രമം ആവശ്യമുള്ളതിനാല്‍ ടെസ്റ്റ് പരമ്പരയില്‍ നിന്നും മാറ്റുകയായിരുന്നു. ഇന്നാണ് ബിസിസിഐ ടീമിലെ മാറ്റങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടത്.

രോഹിത്തിന് പകരം അഭിമന്യൂ ഈശ്വരനെ ടീമില്‍ ഉള്‍പ്പെടുത്തി. ബംഗ്ലാദേശ് എയ്‌ക്കെതിരായ ചതുര്‍ദിനത്തില്‍ അഭിമന്യൂ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പരിക്കിന്റെ പിടിയിലുള്ള മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരും ടെസ്റ്റ് പരമ്പര കളിക്കില്ല. ഷമിക്ക് പകരം നവ്ദീപ് സൈനിയും ജഡേജയ്ക്ക് പകരം ഓള്‍റൗണ്ടര്‍ സൗരഭ് കുമാറും ടീമിലെത്തി. സൗരാഷ്ട്രയുടെ പേസര്‍ ജയ്‌ദേവ് ഉനദ്ഖടിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനമാണ് താരത്തെ ടീമിലെത്തിച്ചത്. അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ 10 മത്സരങ്ങളില്‍ 19 വിക്കറ്റെടുത്ത് ഉനദ്ഖട് തിളങ്ങിയിരുന്നു.

ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. രണ്ട് ടെസ്റ്റുകളില്‍ ഏതിലെങ്കിലും ഒന്നും പ്ലേയിംഗ് ഇലവനില്‍ കളിച്ചാല്‍ ഒരു അപൂര്‍വ റെക്കോര്‍ഡും 31കാരനായ ഉനദ്ഖടിനെ കാത്തിരിക്കുന്നുണ്ട്. രണ്ട് ടെസ്റ്റുകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ദൈര്‍ഘ്യമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താമാവും ഉനദ്ഖട്. 2010ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആണ് താരം അവസനമായി ഇന്ത്യക്കായി ടെസ്റ്റില്‍ പന്തെറിഞ്ഞത്. അതിനുശേഷം ഇന്ത്യക്കായി ഏഴ് ഏകദിനങ്ങളിലും 10 ടി20 മത്സരങ്ങളിലും കളിച്ചെങ്കിലും ഉനദ്ഖടിനെ ടെസ്റ്റിലേക്ക് ഒരിക്കല്‍ പോലും പരിഗണിച്ചിരുന്നില്ല. 14നാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. 

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, കെ എസ് ഭരത്, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, അഭിമന്യൂ ഈശ്വരന്‍, നവ്ദീപ് സൈനി, സൗരഭ് കുമാര്‍, ജയ്‌ദേ് ഉനദ്ഖട്. 

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്താനും ഇന്ത്യക്ക് വഴി തുറക്കാനാവും. ഫെബ്രുവരിയില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ നാലു മത്സര ടെസ്റ്റ് പരമ്പരയാണ് ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുമ്പ് ഇനി കളിക്കാനുള്ളത്.

പിച്ച് ചെയ്ത് അകത്തോട്ട് വരവായിരുന്നു! ഹോള്‍ഡര്‍ കണ്ടത് പോലുമില്ല, സ്റ്റാര്‍ക്കിന്റെ മാജിക് ഡെലവറി- വീഡിയോ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍