സ്റ്റാര്‍ക്കിന്റെ മൂന്ന് വിക്കറ്റില്‍ ഒന്ന് ബൗള്‍ഡായിരുന്നു. 61 പന്തില്‍ 11 റണ്‍സ് നേടി ക്രീസില്‍ നില്‍ക്കുകയായിരുന്നു ജേസണ്‍ ഹോള്‍ഡറെയാണ് സ്റ്റാര്‍ക്ക് ബൗള്‍ഡാക്കിയത്.

അഡ്‌ലെയ്ഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ 419 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയതോടെ പരമ്പര ഓസീസ് തൂത്തുവാരിയിരുന്നു. സ്‌കോര്‍ ഓസ്‌ട്രേലിയ 511/7 ഡി & 199/6 ഡി. വെസ്റ്റ് ഇന്‍ഡീസ് 214 & 77. ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് പ്ലയര്‍ ഓഫ് ദ മാച്ച്. മര്‍നസ് ലബുഷെയ്ന്‍ പരമ്പരയിലെ താരമായി. രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് വീതം നേടിയ മിച്ചല്‍ സ്റ്റാര്‍ക്ക്, മൈക്കല്‍ നെസര്‍, സ്‌കോട്ട് ബോളണ്ട് എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്തത്.

സ്റ്റാര്‍ക്കിന്റെ മൂന്ന് വിക്കറ്റില്‍ ഒന്ന് ബൗള്‍ഡായിരുന്നു. 61 പന്തില്‍ 11 റണ്‍സ് നേടി ക്രീസില്‍ നില്‍ക്കുകയായിരുന്നു ജേസണ്‍ ഹോള്‍ഡറെയാണ് സ്റ്റാര്‍ക്ക് ബൗള്‍ഡാക്കിയത്. ഇടങ്കയ്യന്‍ പേസറുടെ ഒരു മനോഹരമായ ഇന്‍സ്വിങ്ങറിലാണ് ഹോള്‍ഡര്‍ മടങ്ങുന്നത്. ഗുഡ് ലെങ്ത്തില്‍ പിച്ച് ചെയ്ത പന്ത് അകത്തോട്ട് സ്വിങ് ചെയ്ത് ഹോള്‍ഡര്‍ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. വീഡിയോ കാണാം...

Scroll to load tweet…

17 റണ്‍സ് നേടിയ ടാഗ്‌നരൈന്‍ ചന്ദര്‍പോളാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഡേവോണ്‍ തോമസ് (12), ജേസണ്‍ ഹോള്‍ഡര്‍ (11), ജോഷ്വ ഡാ സില്‍വ (15), റോസ്റ്റണ്‍ ചേസ് (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു വിന്‍ഡീസ് താരങ്ങള്‍. ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (3), ഷംമ്ര ബ്രൂക്ക്‌സ് (0), ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് (0) എന്നീ മുന്‍നിര താരങ്ങള്‍ക്ക് തിളങ്ങാനായില്ല. അല്‍സാരി ജോസഫ് (3), മാര്‍ക്വിഞ്ഞോ മിന്‍ഡ്‌ലി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ആന്‍ഡേഴ്‌സണ്‍ ഫിലിപ് (1) പുറത്താവാതെ നിന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് 199ല്‍ നില്‍ക്കെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഉസ്മാന്‍ ഖ്വാജ (45)യാണ് ടോപ് സ്‌കോറര്‍. ഹെഡ് 38 റണ്‍സുമായി പുറത്താവാതെ നിന്നു. ഡേവിഡ് വാര്‍ണര്‍ (28), മര്‍നസ് ലബുഷെയ്ന്‍ (31), സ്റ്റീവന്‍ സ്മിത്ത് (35) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. അലക്‌സ് ക്യാരി (8), കാമറൂണ്‍ ഗ്രീന്‍ (5) എന്നിവരും പുറത്തായി. അല്‍സാരി മൂന്ന് വിക്കറ്റെടുത്തു. ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസ് 297 റണ്‍സിന്റെ ലീഡാണ് നേടിയിരുന്നത്. 

ആതിഥേയരുടെ ഇന്നിംഗ്‌സ് സ്‌കോറായ 511നെതിരെ വിന്‍ഡീസ് 214ന് പുറത്താവുകയായിരുന്നു. ടാഗ്‌നരൈന്‍ (47), ആന്‍ഡേഴ്‌സണ്‍ (43) എന്നിവരാണ് തിളങ്ങിയത്. നതാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റെടുത്തത്. നെസര്‍, സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒന്നാം ഇന്നിംഗ്‌സില്‍ ഹെഡ് (175), ലബുഷെയ്ന്‍ (163) എന്നിവരുടെ ഇന്നിംഗ്‌സാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.