മദ്യപിച്ച് ഹോട്ടലില്‍ ഛര്‍ദിച്ച് അലമ്പുണ്ടാക്കി; ലങ്കന്‍ താരങ്ങള്‍ വിവാദത്തില്‍

Published : Sep 22, 2019, 12:31 PM ISTUpdated : Sep 22, 2019, 04:58 PM IST
മദ്യപിച്ച് ഹോട്ടലില്‍ ഛര്‍ദിച്ച് അലമ്പുണ്ടാക്കി; ലങ്കന്‍ താരങ്ങള്‍ വിവാദത്തില്‍

Synopsis

താരങ്ങള്‍ ഛര്‍ദിച്ചയുടനെ ടീം ഡോക്‌ടറെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. രക്‌ത പരിശോധനയില്‍ താരങ്ങള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. 

കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റിനെ ചൊല്ലി പുതിയ വിവാദം. അണ്ടര്‍ 19 ഏഷ്യ കപ്പിനിടെ മൂന്ന് താരങ്ങള്‍ മദ്യപിച്ച് അവശരായി എന്നതാണ് പുതിയ സംഭവം. സെമി മഴമൂലം ഉപേക്ഷിച്ചതിന് പിന്നാലെ ഹോട്ടലിലേക്ക് മടങ്ങിയ താരങ്ങളാണ് ഛര്‍ദിച്ച് പ്രശ്‌നമുണ്ടാക്കിയത് എന്നാണ് ഏഷ്യന്‍ ഏജിന്‍റെ റിപ്പോര്‍ട്ട്. 

താരങ്ങള്‍ ഛര്‍ദിച്ചയുടനെ ടീം ഡോക്‌ടറെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. രക്‌ത പരിശോധനയില്‍ താരങ്ങള്‍ മദ്യപിച്ചിരുന്നതായി തെളിഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തെ കുറിച്ച് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്വേഷിച്ചുവരികയാണ്. എന്നാല്‍ ഈ മൂന്ന് താരങ്ങള്‍ ആരെന്ന് ബോര്‍ഡ് പുറത്തുവിട്ടിട്ടില്ല. താരങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് ഇതിനകം ആവശ്യമുയര്‍ന്നിട്ടുണ്ട്. 

പാക്കിസ്ഥാനെതിരായ പരമ്പരയില്‍ നിന്ന് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സീനിയര്‍ താരങ്ങളടക്കം വിട്ടുനില്‍ക്കുന്നതിന് പിന്നാലെയാണ് പുതിയ സംഭവം ലങ്കന്‍ ബോര്‍ഡിന് തലവേദനയാവുന്നത്. ലസിത് മലിംഗ, കരുണരത്നെ, എയ്ഞ്ചലോ മാത്യൂസ്, നിരോഷന്‍ ഡിക്‌വെല്ല, കുശാല്‍ പേരേര, ധനഞ്ജയ ഡിസില്‍വ, തിസാര പേരേര, അഖില ധനഞ്ജയ, സുരംഗ ലക്‌മല്‍, ദിനേശ് ചണ്ഡിമല്‍ എന്നിവരാണ് പരമ്പരയില്‍ കളിക്കാത്തത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യന്‍ വനിതകള്‍ക്കെതിരായ ആദ്യ ടി20യില്‍ ശ്രീലങ്കയ്ക്ക് പതിഞ്ഞ തുടക്കം; ആദ്യ വിക്കറ്റ് നഷ്ടം
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ടോസ്; സ്മൃതി മന്ദാന ടീമില്‍, ഏകദിന ലോകകപ്പ് നേട്ടത്തിന് ശേഷമുള്ള ആദ്യ മത്സരം