അമ്പയറാണെന്ന കാര്യം മറന്നു, ഓസ്ട്രേലിയന്‍ താരത്തിന്‍റെ ക്യാച്ചെടുക്കാന്‍ ശ്രമിച്ച് കുമാര്‍ ധര്‍മസേന-വീഡിയോ

Published : Jun 20, 2022, 09:45 PM ISTUpdated : Jun 20, 2022, 09:47 PM IST
അമ്പയറാണെന്ന കാര്യം മറന്നു, ഓസ്ട്രേലിയന്‍ താരത്തിന്‍റെ ക്യാച്ചെടുക്കാന്‍ ശ്രമിച്ച് കുമാര്‍ ധര്‍മസേന-വീഡിയോ

Synopsis

അലക്സ് ക്യാരി അടിച്ച ഷോട്ട് നേരെ ഉയര്‍ന്നുപൊങ്ങി ലെഗ് സൈഡില്‍ അമ്പയറായി നിന്നിരുന്ന കുമാര്‍ ധര്‍മസേനയുടെ നേര്‍ക്കാണ് ചെന്നത്. തനിക്കുനേരെ വന്ന പന്ത് ഒരു നിമിഷം അമ്പയറാണെന്ന കാര്യം മറന്ന് ധര്‍മസേന കൈയിലൊതുക്കാനായി ശ്രമിച്ചതാണ് മത്സരത്തില്‍ ചിരി പടര്‍ത്തിയത്.

കൊളംബോ: ടി20 പരമ്പരയിലെ തോല്‍വിക്ക് ഏകദിന പരമ്പരയിലെ മിന്നും ജയത്തിലൂടെ ശ്രീലങ്ക ഓസ്ട്രേലിയയോട് കണക്കുതീര്‍ത്ത ഏകദിന പരമ്പരയിലെ മൂന്നാം മത്സരം രസകരമായ മറ്റൊരു സംഭവത്തിന് കൂടി ഇന്നലെ സാക്ഷ്യം വഹിച്ചു. അഞ്ച് മത്സര പരമ്പരയിലെ മൂന്നാം മത്സരം ജയിച്ച് 2-1ന് ലീഡെടുത്ത ലങ്ക പാതും നിസങ്കയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തിലാണ് പരമ്പരയില്‍ മുന്നിലെത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് 291 റണ്‍സടിച്ചപ്പോള്‍ ലങ്ക 48.3 ഓവറില്‍ ലക്ഷ്യത്തിലെത്തി. 147 പന്തില്‍ 137 റണ്‍സെടുത്ത നിസങ്കയാണ് ലങ്കയുടെ വിജയശില്‍പി. മത്സരത്തില്‍ ഓസ്ട്രേലിയന്‍ ഇന്നിംഗ്സിനിടെയാണ് ഫീല്‍ഡില്‍ രസകരമായ സംഭവം അരങ്ങേറിയത്. മത്സരത്തിന്‍റെ 36-ാം ഓവറില്‍ ഓസീസിനായി അലക്സ് ക്യാരിയും ട്രാവിസ് ഹെഡ്ഡും ആയിരുന്നു ആ സമയം ക്രീസില്‍.

ബാബര്‍ അസമും വിരാട് കോലിയും ഒരു ടീമില്‍ കളിക്കുമോ? കാത്തിരിക്കൂ, ആ സാധ്യത തള്ളികളയാനാവില്ല

അലക്സ് ക്യാരി അടിച്ച ഷോട്ട് നേരെ ഉയര്‍ന്നുപൊങ്ങി ലെഗ് സൈഡില്‍ അമ്പയറായി നിന്നിരുന്ന കുമാര്‍ ധര്‍മസേനയുടെ നേര്‍ക്കാണ് ചെന്നത്. തനിക്കുനേരെ വന്ന പന്ത് ഒരു നിമിഷം അമ്പയറാണെന്ന കാര്യം മറന്ന് ധര്‍മസേന കൈയിലൊതുക്കാനായി ശ്രമിച്ചതാണ് മത്സരത്തില്‍ ചിരി പടര്‍ത്തിയത്. പെട്ടെന്ന് തന്നെ ധര്‍മസേന ക്യാച്ചിനായി നീട്ടിയ കൈ പിന്‍വലിച്ചെങ്കിലും ക്യാച്ചെടുക്കാന്‍ നില്‍ക്കുന്ന ധര്‍മസേനയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി.

1993 മുതല്‍ 2004വരെ ശ്രീലങ്കക്കായി കളിച്ച ധര്‍മസേന 31 ടെസ്റ്റിലും 141 ഏകദിനങ്ങളിലും ശ്രീലങ്കക്കായി കളിച്ചിട്ടുണ്ട്.ടെസ്റ്റില്‍ 61 വിക്കറ്റും ഏകദിനത്തില്‍ 138 വിക്കറ്റും ധര്‍മസേന നേടിയിട്ടുണ്ട്. ഐസിസിയുടെ എലൈറ്റ് പാനല്‍ അമ്പയര്‍ കൂടിയാണ് ധര്‍മസേന.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ട്രാവിസ് ഹെഡ്ഡിന്‍റെയും ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. എന്നാല്‍ പാതും നിസങ്കയുടെ സെഞ്ചുറിയുടെയും കുശാല്‍ മെന്‍ഡിസിന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ ശ്രീലങ്ക അനായാസം ലക്ഷ്യത്തിലെത്തുകയായിരുന്നു. പരമ്പരയിലെ നാലാം ഏകദിനം നാളെ നടക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്