വിന്‍ഡീസിനെതിരെ വമ്പന്‍ ജയം നേടിയിട്ടും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ മുന്നേറാനാവാതെ ഇന്ത്യ

Published : Oct 05, 2025, 01:15 PM IST
Shubman Gill and Mohammed Siraj

Synopsis

43. 33 പോയന്‍റ് ശതമാനമുള്ള ഇംഗ്ലണ്ട് ഇന്ത്യക്ക് പിന്നില്‍ നാലാം സ്ഥാനത്ത് തുടരുമ്പോള്‍ 16.67 പോയന്‍റ് ശതമാനമുള്ള ബംഗ്ലാദേശാണ് അഞ്ചാം സ്ഥാനത്ത്.

ദുബായ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇന്നിംഗ്സിനും 140 റണ്‍സിനും ജയിച്ചെങ്കിലും ഒമ്പത് ടീമുകള്‍ മത്സരിക്കുന്ന ചാമ്പ്യൻഷിപ്പില്‍ മൂന്നാം സ്ഥാനത്ത് തന്നെ തുടര്‍ന്ന് ഇന്ത്യൻ ടീം. 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളില്‍ ആറ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മൂന്ന് ജയവും മൂന്ന് രണ്ട് തോല്‍വിയും ഒരു സമനിലയുമായി 55.56 പോയന്‍റ് ശതമാവുമായാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുന്നത്.

വിന്‍ഡീസിനെതിരായ വമ്പന്‍ ജയത്തോടെ പോയന്‍റ് ശതമാനം 46.67ല്‍ നിന്ന് 55.56 ആയി ഉയര്‍ത്താനായെന്നത് മാത്രമാണ് ഇന്ത്യക്ക് നേട്ടമായത്. രണ്ട് മത്സരങ്ങള്‍ മാത്രം കളിച്ച് ഒരു ജജയവും ഒരു സമനിലയും നേടിയ ശ്രീലങ്ക 66.67 പോയന്‍റ് ശതമാനവുമായി രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ കളിച്ച മൂന്ന് ടെസ്റ്റും ജയിച്ച ഓസ്ട്രേലിയ 100 പോയന്‍റ് ശതമാനവുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി.

43. 33 പോയന്‍റ് ശതമാനമുള്ള ഇംഗ്ലണ്ട് ഇന്ത്യക്ക് പിന്നില്‍ നാലാം സ്ഥാനത്ത് തുടരുമ്പോള്‍ 16.67 പോയന്‍റ് ശതമാനമുള്ള ബംഗ്ലാദേശാണ് അഞ്ചാം സ്ഥാനത്ത്. കളിച്ച നാലു മത്സരങ്ങളില്‍ ഇതുവരെ ഒരു മത്സരം പോലും ജയിക്കാത്ത വെസ്റ്റ് ഇന്‍ഡീസ് ആറാം സ്ഥാനത്തും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇതുവരെ മത്സരം കളിക്കാത്ത ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്ക ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഒക്ടോബര്‍ 10 മുതല്‍ 14വരെ ദില്ലി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ്. ഈ മത്സരം ജയിച്ചാലും ഇന്ത്യക്ക് ശ്രീലങ്കയെ മറികടന്ന പോയന്‍റ് ശതമാനം ഉയര്‍ത്തി രണ്ടാമതെത്താന്‍ കഴിയില്ല. രണ്ടാം ടെസ്റ്റും ജയിച്ചാല്‍ ഇന്ത്യയുടെ പോയന്‍റ് ശതമാനം 61.90 ശതമാനമാകുമെങ്കിലും 66.67 പോയന്‍റ് ശതമാനമുള്ള ശ്രീലങ്കയെ മറികടക്കാനാവില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബിസിസിഐയുടെയും ഐസിസിയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങില്ല, ഇന്ത്യയില്‍ കളിക്കാനില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ബംഗ്ലാദേശ്
കൊടുങ്കാറ്റായി ആഞ്ഞടിച്ച സഞ്ജുവിന്‍റെ രണ്ടാം വരവിനെ ഓർമിപ്പിച്ച് ലോകകപ്പിന്‍റെ കൗണ്ട് ഡൗണ്‍ പോസ്റ്റർ പങ്കുവെച്ച് സ്റ്റാര്‍ സ്പോര്‍ട്സ്