പ്രതികാരം അത് വീട്ടാനുള്ളതാണ്, ആദ്യ പന്തില്‍ പുറത്താക്കിയ പ്രഫുൽ ഹിംഗെയെ തുടര്‍ച്ചയായി 4 സിക്സുകള്‍ പറത്തി വൈഭവ് സൂര്യവംശി

Published : Apr 25, 2026, 09:26 PM IST
Vaibhav Sooryavanshi

Synopsis

പരിക്കിന് ശേഷം ഈ സീസണിൽ ആദ്യമായി കളത്തിലിറങ്ങിയ ഓസ്ട്രേലിയൻ നായകന്‍ കൂടിയായ ഹൈദരാബാദ് നായകൻ പാറ്റ് കമിൻസിനെയും വൈഭവ് വെറുതെ വിട്ടില്ല.

ജയ്പൂർ: പ്രതികാരം, അത് വീട്ടാനുള്ളതാണെന്ന് രാജസ്ഥാന്‍ റോയല്‍സിന്‍റെ പതിനഞ്ചുകാരന്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശി ഒരിക്കല്‍ കൂടി തെളിയിച്ചു. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ 36 പന്തില്‍ സെഞ്ചുറി അടിച്ച വൈഭവ് ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ തന്നെ ആദ്യ പന്തില്‍ ബൗണ്‍സറിലൂടെ പുറത്താക്കിയ ഹൈദരാബാദ് പേസര്‍ പ്രഫുല്‍ ഹിംഗെയ ആദ്യ ഓവറില്‍ തന്നെ തുടര്‍ച്ചയായി നാലു സിക്സുകള്‍ പറത്തിയാണ് വരവേറ്റത്. ഹിംഗെയുടെ ആദ്യ പന്ത് നേരിട്ട യശസ്വി ജയ്സ്വാള്‍ സിംഗിളെടുത്ത് സ്ട്രൈക്ക് വൈഭവിന് കൈമാറി. ഹിംഗെയുടെ നേരിട്ട ആദ്യ പന്തില്‍ റണ്ണെടുക്കാന്‍ കഴിയാതിരുന്ന വൈഭവ് പിന്നീടുള്ള നാലു പന്തും ഗ്യാലറിയിലെത്തിച്ചാണ് പ്രതികാരം വീട്ടിയത്. 15 പന്തിലാണ് വൈഭവ് അര്‍ധസെഞ്ചുറിയിലെത്തിയത്.

 

പരിക്കിന് ശേഷം ഈ സീസണിൽ ആദ്യമായി കളത്തിലിറങ്ങിയ ഓസ്ട്രേലിയൻ നായകന്‍ കൂടിയായ ഹൈദരാബാദ് നായകൻ പാറ്റ് കമിൻസിനെയും വൈഭവ് വെറുതെ വിട്ടില്ല. രണ്ടാം ഓവര്‍ എറിയാനെത്തിയ പാറ്റ് കമിന്‍സിന്‍റെ ആദ്യ അഞ്ച് പന്തുകളും ജയ്സ്വാളാണ് നേരിട്ടത്. അവസാന പന്ത് നേരിട്ട വൈഭവ് ആ പന്ത് ഗ്യാലറിയിലെത്തിച്ചാണ് കമിന്‍സിനെ ഞെട്ടിച്ചത്. നേരത്തെ ജസ്‌പ്രീത് ബുംറക്കും ജോഷ് ഹേസൽവുഡുമെനെതിരെ സിക്സര്‍ പറത്തി വൈഭവ് ഞെട്ടിച്ചിരുന്നു.

 

ഈ സീസണിൽ ആർസിബി, സിഎസ്കെ ടീമുകൾക്കെതിരെയും 15 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ വൈഭവ് ഹൈദരാാബദിനെതിരെയും നേട്ടം ആവര്‍ത്തിച്ചു. ഇതോടെ ടി20 ചരിത്രത്തിൽ മൂന്ന് തവണ 15 പന്തിലോ അതിൽ താഴെയോ പന്തുകളിൽ ഫിഫ്റ്റി അടിക്കുന്ന ലോകത്തിലെ ആദ്യ ബാറ്ററായി വൈഭവ് മാറി. ടി20 ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ (473 പന്ത്) 1000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡും ഈ ഇന്നിംഗ്‌സിനിടെ വൈഭവ് സ്വന്തമാക്കി. 36 പന്തില്‍ സെഞ്ചുറിയിലെത്തിയ വൈഭവ് ഐപിഎല്ലിലെ ഇന്ത്യക്കാരന്‍റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയും സ്വന്തം പേരിലാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടി20 ചരിത്രത്തിലെ റെക്കോർഡ് റൺചേസ്, ഡല്‍ഹിയുടെ റണ്‍മലക്ക് മുന്നിലും വീഴാതെ പഞ്ചാബ്, ജയം 7 പന്ത് ബാക്കി നിര്‍ത്തി
രാജസ്ഥാനെതിരെ ടോസ് ഭാഗ്യം ഹൈദരാബാദിന്, വെടിക്കെട്ട് ഓപ്പണര്‍ പുറത്ത്, പാറ്റ് കമിന്‍സ് നായകനായി തിരിച്ചെത്തി