
വിശാഖപട്ടണം: ഇന്ത്യന്‍ ക്രിക്കറ്റ് താരം വേണുഗോപാല്‍ റാവു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 37കാരനായ റാവു 16 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 24.22 ശരാശരിയില്‍ 218 റണ്‍സാണ് റാവുവിന്റെ സമ്പാദ്യം. 61 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 65 ഐപിഎല്‍ മത്സരങ്ങളിലും റാവു പാഡ് കെട്ടി.
ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമുകളുടെ താരമായിരുന്നു. ഇപ്പോഴത്തെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദിന് ശേഷം ആന്ധ്രയില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് വേണുഗോപാല്‍ റാവു.
ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയും രഞ്ജി ട്രോഫിയില്‍ കളിച്ചിട്ടുണ്ട്. 2000ല്‍ ലോകകപ്പ് നേടിയ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു. 2005 ജൂലൈ 30ന് ശ്രീലങ്കയ്‌ക്കെതിരെ ആയിരുന്നു ഇന്ത്യന്‍ സീനിയര്‍ ടീമിലെ അരങ്ങേറ്റം. 2006 മെയ് 23ന് അവസാന ഏകദിനം കളിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!