ഓപ്പണറായി പൂജാര, രണ്ട് സ്പിന്നര്‍മാര്‍, ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ ഇലവനെ തെരഞ്ഞെടുത്ത് വസീം ജാഫര്‍

Published : Jun 30, 2022, 08:18 PM IST
ഓപ്പണറായി പൂജാര, രണ്ട് സ്പിന്നര്‍മാര്‍, ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ ഇലവനെ തെരഞ്ഞെടുത്ത് വസീം ജാഫര്‍

Synopsis

പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് ജാഫറിന്‍റെ ടീമില്‍ ഇടമില്ല. രണ്ട് സ്പിന്നര്‍മാരെ അന്തിമ ഇലവനില്‍ ജാഫര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയിലെ നാലു ടെസ്റ്റിലും അശ്വിന്‍ കളിച്ചിരുന്നില്ല. പകരം കളിച്ച ഷര്‍ദ്ദുല്‍ ആകട്ടെ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങുകയും ചെയ്തിരുന്നു.

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്ലാതെ ഇന്ത്യ നാള ഇറങ്ങുകയാണ്. കൊവിഡ് ബാധിതനായ രോഹിത്തിന്‍റെ അഭാവത്തില്‍ പേസര്‍ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. റിഷഭ് പന്താണ് വൈസ് ക്യാപ്റ്റന്‍. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ഇലവനെ തെരഞ്ഞെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായി വസീം ജാഫര്‍.

രോഹിത്തിന്‍റെ അഭാവത്തില്‍ ചേതേശ്വര്‍ പൂജാരയെ ആണ് ജാഫര്‍ ഓപ്പണറായി ശുഭ്മാന്‍ ഗില്ലിനൊപ്പം തെരഞ്ഞെടുത്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പിന്നാലെ മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ പൂജാര കൗണ്ടി ക്രിക്കറ്റില്‍ സസെക്സിനായി മിന്നുന്ന ഫോമിലായിരുന്നു. മൂന്നാം നമ്പറില്‍ ഹനുമാ വിഹാരിയും നാലാം നമ്പറില്‍ മുന്‍ നായകന്‍ വിരാട് കോലിയുമാണ് ജാഫറിന്‍റെ ടീമിലുള്ളത്.

അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20; ഇന്ത്യയുടെ ആ രണ്ട് റണ്‍ എവിടെപ്പോയെന്നതിന് ഒടുവില്‍ വിശദീകരണം

ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, എന്നിവരടങ്ങുന്നതാണ് ജാഫറുടെ ബാറ്റിംഗ് നിര. ഓള്‍ റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമുണ്ട്. പേസര്‍മാരായി മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയുമാണുള്ളത്.

പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് ജാഫറിന്‍റെ ടീമില്‍ ഇടമില്ല. രണ്ട് സ്പിന്നര്‍മാരെ അന്തിമ ഇലവനില്‍ ജാഫര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന പരമ്പരയിലെ നാലു ടെസ്റ്റിലും അശ്വിന്‍ കളിച്ചിരുന്നില്ല. പകരം കളിച്ച ഷര്‍ദ്ദുല്‍ ആകട്ടെ ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങുകയും ചെയ്തിരുന്നു.

അതേസമയം, വരണ്ട പിച്ചാണെങ്കില്‍ മാത്രമെ രണ്ട് സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് സൂചന. ഇല്ലെങ്കില്‍ ഷര്‍ദ്ദുല്‍ അന്തിമ ഇലവനിലെത്തും. ജഡേജക്കൊപ്പം ഹനുമാ വിഹാരിയുടെ പാര്‍ട്ട് ടൈം സ്പിന്നിനെയാവും ഇന്ത്യ ആശ്രയിക്കുക.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സെഞ്ചുറിയുമായി ജയ്സ്വാള്‍,അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര
മുഷ്താഖ് അലി ട്രോഫി റണ്‍വേട്ടയില്‍ ആദ്യ പത്തിലേക്ക് കുതിച്ചെത്തി സഞ്ജു സാംസൺ, ഒന്നാമൻ ചെന്നൈയുടെ യുവ ഓപ്പണര്‍