പാക്കിസ്ഥാനെതിരായ ഇന്ത്യന്‍ വിജയം ആഘോഷിക്കാന്‍ പാണ്ഡ്യയെ ടിവി സ്ക്രീനിലൂടെ ഉമ്മവെച്ച് അഫ്ഗാന്‍ ആരാധകന്‍-വീഡിയോ

Published : Aug 30, 2022, 05:02 PM IST
പാക്കിസ്ഥാനെതിരായ ഇന്ത്യന്‍ വിജയം ആഘോഷിക്കാന്‍ പാണ്ഡ്യയെ ടിവി സ്ക്രീനിലൂടെ ഉമ്മവെച്ച് അഫ്ഗാന്‍ ആരാധകന്‍-വീഡിയോ

Synopsis

ഏഷ്യാ കപ്പില്‍ ഞായറാഴ്ച നടന്ന ഇന്ത്യ-പാക് ആവേശ പോരാട്ടത്തില്‍ അവസാന ഓവറിലായിരുന്നു ഇന്ത്യ ജയിച്ചു കയറിയത്. അവസാന ഓവറില്‍ ജയിക്കാന്‍ ഏഴ് റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.

കറാച്ചി: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യന്‍ വിജയം ഇന്ത്യന്‍ ആരാധകര്‍ മാത്രമാണ് ആഘോഷമാക്കിയത് എന്ന് കരുതിയെങ്കില്‍ തെറ്റി. ഇന്ത്യക്കാരെപ്പോലെ തന്നെ ഇന്ത്യന്‍ ജയം ആഘോഷമാക്കിയ അഫ്ഗാനിസ്ഥാന്‍കാരുമുണ്ട്. അഫ്ഗാനിസ്ഥാനിലിരുന്ന് ഇന്ത്യാ-പാക്കിസ്ഥാന്‍ മത്സരം കണ്ട അഫ്ഗാന്‍ ആരാധകരില്‍ ഒരാള്‍ മത്സരത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ വിജയ സിക്സര്‍ അടിച്ചതിനുശേഷേം ടെലിവിഷന് അടുത്തെത്തി സ്ക്രീനില്‍ കാണിച്ച ഹാര്‍ദ്ദിക്കിനെ ഉമ്മവെച്ചാണ് വിജയം ആഘോഷിച്ചത്. സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ഈ വീഡിയോ ആഘോഷമാക്കുകയും ചെയ്തു.

ഏഷ്യാ കപ്പില്‍ ഞായറാഴ്ച നടന്ന ഇന്ത്യ-പാക് ആവേശ പോരാട്ടത്തില്‍ അവസാന ഓവറിലായിരുന്നു ഇന്ത്യ ജയിച്ചു കയറിയത്. അവസാന ഓവറില്‍ ജയിക്കാന്‍ ഏഴ് റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ രവീന്ദ്ര ജഡേജ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ രണ്ടാം പന്തില്‍ ദിനേശ് കാര്‍ത്തിക് സിംഗിളെടുത്തു. മൂന്നാം പന്ത് ഡോട്ട് ബോളായി. അപ്പോഴും ശാന്തനായി ക്രീസില്‍ നിന്ന പാണ്ഡ്യ നാലാം പന്ത് സിക്സിന് പറത്തി ഇന്ത്യയെ വിജയവര കടത്തുകയായിരുന്നു.

താങ്കള്‍ നന്നായി കളിച്ചു; ഹാര്‍ദിക്കിന്‍റെ ട്വിറ്റര്‍ പോസ്റ്റ് ഏറ്റെടുത്ത് മുന്‍ പാക് താരം മുഹമ്മദ് അമീര്‍

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക് ടീം 19.5 ഓവറില്‍ 147 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ഭുവനേശ്വര്‍ കുമാറിന്‍റെ നാല് വിക്കറ്റിന് പുറമെ ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍  ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ 17 പന്തില്‍ 33* റണ്‍സുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ വിജയശില്‍പിയായപ്പോള്‍ വിരാട് കോലിയും രവീന്ദ്ര ജഡേജയും 35 റണ്‍സ് വീതം നേടി. നായകന്‍ രോഹിത് ശര്‍മ്മ 12ഉം ഉപനായകന്‍ കെ എല്‍ രാഹുല്‍ ഗോള്‍ഡന്‍ ഡക്കായും മടങ്ങി.

ലൈംഗിക പരാമര്‍ശങ്ങളിലെ ഹാര്‍ദിക് പാണ്ഡ്യയുടെ വില്ലന്‍ ഇമേജ് മാറി, ആളുകളുടെ സമീപനങ്ങളും: അജയ് ജഡേജ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ബാറ്റിങ് നിരയില്‍ 'തമ്മിലടി'; ജസ്പ്രിത് ബുമ്രയുടെ പിള്ളേർ ലോകകപ്പിന് റെഡിയാണ്!
റൺസ് അടിക്കാതെ ഗില്ലും സ്കൈയും, സഞ്ജു തിരിച്ചെത്തും? ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20 ഇന്ന്