'നിന്ന് താളം ചവിട്ടാതെ കയറി പോടോ'; സ്റ്റീവ് സ്മിത്തിന് രോഹിത് ശര്‍മ നല്‍കിയ യാത്രയയപ്പ്-വീഡിയോ

Published : Sep 21, 2022, 10:40 AM ISTUpdated : Sep 21, 2022, 10:45 AM IST
'നിന്ന് താളം ചവിട്ടാതെ കയറി പോടോ';  സ്റ്റീവ് സ്മിത്തിന് രോഹിത് ശര്‍മ നല്‍കിയ യാത്രയയപ്പ്-വീഡിയോ

Synopsis

ഉമേഷ് യാദവിന്‍റെ സ്ലോ ബൗണ്‍സറില്‍ സ്റ്റീവ് സ്മിത്തിന്‍റെ ഷോട്ട് ദിനേശ് കാര്‍ത്തക് പിടിച്ചെങ്കിലും ക്യാച്ചിനായി അപ്പീല്‍ ചെയ്തില്ല. ഉമേഷ് യാദപ് അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ അനന്തപത്മനാഭന്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ തണുപ്പന്‍ പ്രതികരണം കണ്ട് ഔട്ട് വിളിച്ചതുമില്ല. ഒടുവില്‍ ഉമേഷിന്‍റെ നിര്‍ദേശത്തില്‍ രോഹിത് ഡിആര്‍എസ് എടുത്തു.

മൊഹാലി: ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലി ആക്രമണോത്സുകനും ആവേശം അടക്കിവെക്കാത്തയാളുമായിരുന്നെങ്കില്‍ നേരെ തിരിച്ചാണ് രോഹിത് ശര്‍മ എന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഇക്കഴിഞ്ഞ ഏഷ്യാ കപ്പില്‍ അര്‍ഷ്ദീപ് നിര്‍ണായക ക്യാച്ച് കൈവിട്ടപ്പോഴും ഇന്നലെ ഓസ്ട്രേലിയക്കെതിരായ ടി20 മത്സരത്തില്‍ ദിനേശ് കാര്‍ത്തിക് ഡിആര്‍എസ് വിളിക്കാന്‍ പറയാതിരുന്നപ്പോഴും രോഹിത്തിലെ ചൂടന്‍ ക്യാപ്റ്റനെ ആരാധകര്‍ കണ്ടു.

ഉമേഷ് യാദവിന്‍റെ സ്ലോ ബൗണ്‍സറില്‍ സ്റ്റീവ് സ്മിത്തിന്‍റെ ഷോട്ട് ദിനേശ് കാര്‍ത്തക് പിടിച്ചെങ്കിലും ക്യാച്ചിനായി അപ്പീല്‍ ചെയ്തില്ല. ഉമേഷ് യാദപ് അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ അനന്തപത്മനാഭന്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ തണുപ്പന്‍ പ്രതികരണം കണ്ട് ഔട്ട് വിളിച്ചതുമില്ല. ഒടുവില്‍ ഉമേഷിന്‍റെ നിര്‍ദേശത്തില്‍ രോഹിത് ഡിആര്‍എസ് എടുത്തു.

ഡിആര്‍എസില്‍ പന്ത് ബാറ്റില്‍ കൊണ്ടിരുന്നു എന്ന് വ്യക്തമായതോടെ ആദ്യമേ ഡിആര്‍എസ് വിളിക്കാന്‍ പറയാതിരുന്നതിന് തമാശയായി രോഹിത് ദിനേശ് കാര്‍ത്തിക്കിന്‍റെ കഴുത്തുപിടിച്ച് ഞെരിച്ചിരുന്നു. ഡിആര്‍എസ് തീരുമാനം ഔട്ടാണെന്ന് വന്നതോടെ അസംതൃപ്തിയോടെ ക്രീസ് വിടാനൊരുങ്ങിയ സ്റ്റീവ് സ്മിത്തിനെ നോക്കി കയറിപ്പോടോ എന്ന അര്‍ത്ഥത്തില്‍ കൈകൊണ്ട് ആംഗ്യം കാട്ടിയാണ് രോഹിത് യാത്രയാക്കിയത്.

'അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ കളി കൈവിടില്ലായിരുന്നു', തോല്‍വിയില്‍ ന്യായീകരണവുമായി രോഹിത്

മുമ്പ് ക്യാപ്റ്റനായിരുന്ന കാലത്ത് പല ബാറ്റര്‍മാരെയും വിരാട് കോലി ഇത്തരത്തില്‍ യാത്രയാക്കിയിട്ടുണ്ടെങ്കിലും പൊതുവെ ശാന്തനായ രോഹിത്തില്‍ നിന്ന് ഇത്തരമൊരു യാത്രയയപ്പ് ആരാധകര്‍ പ്രതീക്ഷിച്ചില്ല. 24 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും പറത്തിയ സ്മിത്ത് 35 റണ്‍സെടുത്ത് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുമ്പോഴായിരുന്നു അപ്രതീക്ഷിത പുറത്താകല്‍. നേരത്തെ 19 റണ്‍സെടുത്ത് നില്‍ക്കെ സ്മിത്ത് നല്‍കിയ ക്യാച്ച് രാഹുല്‍ നിലത്തിട്ടിരുന്നു. ഉമേഷിന്‍റെ അതേ ഓവറില്‍ ഗ്ലെന്‍ മാക്സ്‌വെല്ലിനെയും കാര്‍ത്തിക് പിടി കൂടിയിരുന്നു. ഈ ക്യാച്ചും അമ്പയര്‍ അനന്തപദ്മനാഭന്‍ ഔട്ട് വിളിച്ചില്ലെങ്കിലും ഡിആര്‍എസില്‍ തീരുമാനം ഇന്ത്യക്ക് അനുകൂലമായി.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല