ആന്‍റിഗ്വയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 318 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയിരുന്നു
ജമൈക്ക: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് നാളെ ജമൈക്കയിൽ തുടക്കം. ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലാണ്. മത്സരം സമനിലയിൽ അവസാനിച്ചാലും ഇന്ത്യക്ക് പരമ്പര നേടാം. നേരത്തെ ടി20, ഏകദിന പരമ്പരകള്‍ ടീം ഇന്ത്യ നേടിയിരുന്നു. മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീം സബീന പാര്‍ക്കില്‍ പരിശീലനം നടത്തി.
പരിക്ക് ഭേദമായ കീമോ പോള്‍ വിന്‍ഡീസ് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഷായ് ഹോപ്പ് വിക്കറ്റ് കീപ്പറായി തുടര്‍ന്നേക്കും. ആദ്യ മത്സരത്തില്‍ തകര്‍ന്നടിഞ്ഞ ബാറ്റിംഗ് നിരയാണ് വിന്‍ഡീസിന് ആശങ്ക നല്‍കുന്നത്. അതേസമയം രഹാനെ ഫോമിലേക്ക് മടങ്ങിയെത്തിയതും ബുമ്ര നയിക്കുന്ന ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനവും ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നു.
മുന്‍ നായകന്‍ എം എസ് ധോണിയെ പിന്നിലാക്കി ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന ടെസ്റ്റ് നായകനെന്ന നേട്ടമാണ് മത്സരത്തില്‍ വിജയിച്ചാല്‍ കോലിയെ കാത്തിരിക്കുന്നത്. ധോണി 60 മത്സരങ്ങളില്‍ 27 ജയങ്ങള്‍ നേടിയപ്പോള്‍ കോലി 47 ടെസ്റ്റുകളില്‍ നിന്ന് ഇത്രയും ജയവുമായി ആന്‍റിഗ്വയില്‍ ഒപ്പമെത്തിയിരുന്നു. ആന്‍റിഗ്വയില്‍ ഇന്ത്യ 318 റണ്‍സിനാണ് ജയിച്ചത്.