ടി20 ലോകകപ്പ്: ന്യൂസിലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ പോരാട്ടത്തില്‍ ചെപ്പോക്കില്‍ വിസിലിന് വിലക്കേർപ്പെടുത്തി പൊലിസ്

Published : Feb 08, 2026, 02:49 PM IST
Chennai Fans Cheppauk

Synopsis

നടന്‍ വിജയ്‌ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ തമിഴ് വെട്രി കഴകത്തിന്‍റെ(ടിവികെ) ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമാണ് ആണ് വിസിൽ.

ചെന്നൈ: ചെന്നൈ ചെപ്പോക്ക് സ്റ്റേ‍ഡിയത്തില്‍ നടന്ന ടി20 ലോകകപ്പിലെ അഫ്ഗാനിസ്ഥാന്‍-ന്യൂസിലന്‍ഡ് പോരാട്ടത്തില്‍ സ്റ്റേഡിയത്തില്‍ വിസിലിന് വിലക്കേര്‍പ്പെടുത്തി പൊലീസ്. നടന്‍ വിജയ്‌ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ തമിഴ് വെട്രി കഴകത്തിന്‍റെ(ടിവികെ) ഔദ്യോഗിക തെരഞ്ഞെടുപ്പ് ചിഹ്നമാണ് ആണ് വിസിൽ. അതേമസമയം, സ്റ്റേഡിയത്തില്‍ വിസിൽ നിരോധിച്ചത് തങ്ങളല്ലെന്ന് തമിഴ്നാട് ക്രിക്കറ്റ്‌ അസോസിയേഷൻ അറിയിച്ചു. വിസിലിന് നിരോധനം ഏര്‍പ്പെടുത്തിയത് പോലീസിന്‍റെ മാത്രം തീരുമാനമാണെന്നും തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.

വാട്ടർ ബോട്ടിലുകൾ, പവർ ബാങ്കുകൾ, കുടകൾ തുടങ്ങിയ സ്റ്റേഡിയത്തിലേക്ക് എറിയാൻ കഴിയുന്ന വസ്തുക്കൾ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരുന്നത് നിരോധിക്കാറുണ്ടെങ്കിലും വിസിൽ കൂടി ആ പട്ടികയിൽ ഉൾപ്പെടുത്തുന്നത് ആദ്യമാണ്.സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡരികിലെ കടകളിൽ വിസിൽ വിൽക്കരുതെന്ന് പോലീസ് നിർബന്ധം പിടിച്ചതായും റിപ്പോർട്ടുണ്ട്.

വിസിൽ നിരോധനത്തിന് ഐസിസിയുമായോ ബിസിസിഐയുമായോ യാതൊരു ബന്ധവുമില്ലെന്ന് ചെപ്പോക്ക് സ്റ്റേഡിയം മാനേജ്മെന്‍റും വ്യക്തമാക്കി.ഐപിഎൽ മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്‍റെ മുദ്രാവാക്യം "വിസിൽ പോട്" എന്നാണ്. കൂടാതെ, സിഎസ്‌കെ മത്സരങ്ങളിൽ, ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഈ ഗാനം ആലപിക്കാറുണ്ട്. ഈ സാഹചര്യത്തിൽ, ചെപ്പോക്ക് ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് വിസിൽ കൊണ്ടുവരുന്നത് നിരോധിച്ചത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ, ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിജയ്‌യുടെ തമിഴക വെട്രി കഴകം(ടിവികെ)ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വിസിൽ ചിഹ്നം നൽകിയിരുന്നു. ഇതാണോ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വിസിൽ നിരോധിക്കാന്‍ കാരണമെന്ന ചോദ്യവും ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇവനെയൊന്ന് നോക്കി വെച്ചോ, ഇന്ത്യൻ പിച്ചുകളിൽ ബാറ്റർമാരെ വട്ടംകറക്കുമോ? മരണ ​ഗ്രൂപ്പിൽ അഫ്​ഗാന് രക്ഷയാകുമോ മുജീബ്
ഒടുവില്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനിലെത്താൻ വഴിതെളിയുന്നു, അഭിഷേക് ശര്‍മക്ക് കടുത്ത പനി, നമീബിയക്കെതിരെ സഞ്ജു ഓപ്പണറായേക്കും