ബലാത്സംഗ കേസില്‍ യുവ ക്രിക്കറ്റര്‍ക്ക് അഞ്ച് വര്‍ഷം തടവ്

Published : Apr 30, 2019, 11:13 PM IST
ബലാത്സംഗ കേസില്‍ യുവ ക്രിക്കറ്റര്‍ക്ക് അഞ്ച് വര്‍ഷം തടവ്

Synopsis

ബലാത്സംഗ കേസില്‍ ഓസ്‌ട്രേലിയന്‍ യുവ ക്രിക്കറ്റര്‍ക്ക് അഞ്ച് വര്‍ഷം തടവ്. ഇംഗ്ലീഷ് കൗണ്ടിയില്‍ വോര്‍ക്‌ഷെയറിന് വേണ്ടി കളിക്കുന്ന 23കാരന്‍ പേസര്‍ അലക്‌സ് ഹെപ്‌ബേണിനാണ് ശിക്ഷ വിധിച്ചത്. ദീര്‍ഘകാലമായി കോടതിയിലായിരുന്ന കേസിന് ഇന്നാണ് വിധി വന്നത്.

ലണ്ടന്‍: ബലാത്സംഗ കേസില്‍ ഓസ്‌ട്രേലിയന്‍ യുവ ക്രിക്കറ്റര്‍ക്ക് അഞ്ച് വര്‍ഷം തടവ്. ഇംഗ്ലീഷ് കൗണ്ടിയില്‍ വോര്‍ക്‌ഷെയറിന് വേണ്ടി കളിക്കുന്ന 23കാരന്‍ പേസര്‍ അലക്‌സ് ഹെപ്‌ബേണിനാണ് ശിക്ഷ വിധിച്ചത്. ദീര്‍ഘകാലമായി കോടതിയിലായിരുന്ന കേസിന് ഇന്നാണ് വിധി വന്നത്. ഉറങ്ങി കിടക്കുന്ന യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് താരത്തിനെതിരായി ഉണ്ടായിരുന്ന ആരോപണം.

പൊതുസമ്മതത്തോടെ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്ന് താരം കോടതിയെ ധരിപ്പിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വാദം കൂടി കേട്ടതോടെ ഹെപ്‌ബേണ്‍ കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയായിരുന്നു. ബിബിസിയുടെ റിപ്പോര്‍ട്ട് പ്രകാരം താരം അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണം. 

2017ലാണ് കേസിനാസ്പദമായ സംഭവം. യുവതി വിശ്രമിക്കുന്നതിടെ താരം മുറിയിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. യുവതി ലൈംഗീക ബന്ധത്തിന് സമ്മതിച്ചുവെന്നും എന്നെ ചുംബിച്ചുവെന്നും താരം പറഞ്ഞു. എന്നാല്‍ യുവതിയുടെ വാക്കുകള്‍ കേട്ട ശേഷം കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഞാന്‍ അപമാനിതനായി'; പാകിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനം രാജിവെക്കാനുണ്ടായ കാരണം വ്യക്തമാക്കി ഗില്ലസ്പി
ഹെല്‍മറ്റില്‍ പലസ്തീന്‍ ലോഗോ; പുല്‍വാമയില്‍ യുവ ക്രിക്കറ്റിനെതിരെ അന്വേഷണം ആരംഭിച്ച് ജമ്മു കശ്മീല്‍ പൊലീസ്