കോലിയോ ശ്രേയസോ ഒന്നുമല്ല, 'ഞാൻ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ക്യാപ്റ്റൻ സഞ്ജു സാംസണ്‍', തുറന്നു പറഞ്ഞ് ഇന്ത്യൻ താരം

Published : Jan 13, 2026, 01:14 PM IST
Sanju Samson

Synopsis

സഞ്ജു സാംസണ്‍ അസാമാന്യ മികവുള്ള നായകനും കളിക്കാരനുമാണ്. സഞ്ജുവിന് കീഴിലാണ് ഞാൻ ഏറ്റവും മികച്ച ബൗളറായി മാറിയത്.

ജയ്പൂര്‍: ഐപിഎല്ലില്‍ താൻ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ക്യാപ്റ്റൻ രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്ന സഞ്ജു സാംസണെന്ന് വെളിപ്പെടുത്തി ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചാഹല്‍. ഐപിഎല്ലില്‍ ആര്‍സിബിക്കായി വിരാട് കോലിക്ക് കീഴിലും നിലവില്‍ പ‍ഞ്ചാബ് കിംഗ്സിനായി ശ്രേയസ് അയ്യര്‍ക്കു കീഴിലും ചാഹല്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെക്കാളും മികച്ച നായകന്‍ സഞ്ജു സാംസണണെന്ന് ചാഹല്‍ പറഞ്ഞു.

സഞ്ജു സാംസണ്‍ അസാമാന്യ മികവുള്ള നായകനും കളിക്കാരനുമാണ്. സഞ്ജുവിന് കീഴിലാണ് ഞാൻ ഏറ്റവും മികച്ച ബൗളറായി മാറിയത്. ഡെത്ത് ഓവറുകളില്‍ സ്പിന്നര്‍മാരെ പന്തെറിച്ചത് സഞ്ജു സാംസണാണ്. അതുവരെ ഒരു ക്യാപ്റ്റൻമാരും ഡെത്ത് ഓവറില്‍ സ്പിന്നര്‍മാരെക്കൊണ്ട് പന്തെറിയിക്കാന്‍ ധൈര്യം കാട്ടിയിട്ടില്ല. സഞ്ജു എന്നെ മികച്ചൊരു ഡെത്ത് ബൗളറാക്കി മാറ്റി. ഡെത്ത് ഓവറുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറായി ഞാന്‍ മാറിയത് അങ്ങനെയാണ്. സഞ്ജു ഒരിക്കലും നമ്മളെ അലോസരപ്പെടുത്തില്ല, നമ്മള്‍ എങ്ങനെയാണ് പന്തെറിയാന്‍ ആഗ്രഹിക്കുന്നത് അതുപോലെ പന്തെറിയാന്‍ അനുവദിക്കുന്ന നായകനാണ് സഞ്ജുവെന്നും ചാഹല്‍ പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജുവിന് കീഴില്‍ മൂന്ന് സീസണുകളില്‍ കളിച്ച ചാഹല്‍ മൂന്ന് സീസണുകളിലായി 66 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. 2022ലെ ആദ്യ സീസണില്‍ 27 വിക്കറ്റും 2023ല്‍ 21 വിക്കറ്റും 2024ല്‍ 18 വിക്കറ്റുമാണ് ചാഹല്‍ രാജസ്ഥാന്‍ കുപ്പായത്തില്‍ വീഴ്ത്തിയത്. 2025ലെ മെഗാ താരലേലത്തിലാണ് ചാഹല്‍ 18 കോടി രൂപക്ക് രാജസ്ഥാന്‍ വിട്ട് പഞ്ചാബ് കിംഗ്സിലേക്ക് കൂടുമാറിയത്. ഐപിഎല്ലിലെ മികച്ച പ്രകടനം ചാഹലിന് കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് ടീമിലും ഇടം നല്‍കിയിരുന്നു. എന്നാല്‍ സഞ്ജുവിനെപ്പോലെ പ്ലേയിംഗ് ഇലവനില്‍ ഒരു മത്സരത്തില്‍പോലും ചാഹലിന് ഇടം ലഭിച്ചില്ല. പിന്നീട് ഇന്ത്യൻ ടീമില്‍ നിന്ന് പുറത്തായ ചാഹലിനെ വീണ്ടും ടീമിലേക്ക് പരിഗണിച്ചതുമില്ല.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'റുതുരാജിനെ വീണ്ടും തഴഞ്ഞു, ടീമിലെടുത്തത് ഗംഭീറിന്‍റെ ഇഷ്ടക്കാരനെ', ആയുഷ് ബദോനിയെ ടീമിലെടുത്തതിനെതിരെ വിമര്‍ശനം ശക്തം
മാറ്റം ഉറപ്പ്, ആയുഷ് ബദോനിക്ക് അരങ്ങേറ്റം, ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം